Monday, June 24, 2013

അഞ്ചില് എത്ര സുന്ദരികള്?


അഞ്ചു കഥകള്‌, അഞ്ചു സംവിധായകര്‌, അഞ്ചു ഷോർട്‌ ഫിലിമുകള്‌, ഒരു സിനിമ. വ്യത്യസ്തമായ ചിന്ത. 'കേരള കഫേ' മറന്നിട്ടല്ല. ഇത്തരമൊരു ചിന്ത മലയാളം ആദ്യം അറിഞ്ഞത്‌ 'കേരള കഫേ'യിലൂടെയാണ്‌.

അഞ്ചു ഷോർട്‌ ഫിലിമുകളില്‌ ആദ്യത്തേത്‌ 'സേതുലക്ഷ്മി.' മനോഹരമായ കഥ. മനോഹരമെന്നോ ക്രൂരമെന്നോ വിളിക്കാം എം. മുകുന്ദന്റെ ഈ കഥയെ. കാരണം ബാല്യത്തിന്റെ കുസൃതികൾക്കും കൂതൂഹലങ്ങൾക്കും കൂട്ടിനുമൊക്കെ അപ്പുറം ഷൈജു ഖാലിദ്‌ സംവിധാനം ചെയ്ത ഈ ഷോർട്‌ ഫിലിം ചർച്ച ചെയ്യുന്നത്‌ അന്ധമായ കാമാസക്തിയുടെ മുറിവുണങ്ങാത്ത ഭൂമികകളെയാണ്‌.

സ്റ്റുഡിയോക്കാരന്‌ ചേട്ടന്റെ കാമദാഹത്തിനു മുന്നില്‌ അകപ്പെട്ട്‌ പേടിച്ചരണ്ട സേതുലക്ഷ്മി എന്ന എൽ. പി സ്കൂള്‌ വിദ്യാർത്ഥി 'വീട്ടില്‌ പോണം' എന്ന് ചിണുങ്ങുമ്പോള്‌ നമ്മുടെ ഹൃദയം നീറും. 'നമുക്കൊരിടത്തേക്ക്‌ പോകാം' എന്നു പറഞ്ഞ്‌ സേതുലക്ഷ്മിയെ തന്റെ സ്കൂട്ടറില്‌ കയറ്റിക്കൊണ്ട്‌ പോകുന്ന സ്റ്റുഡിയോച്ചേട്ടന്റെ ദൃശ്യത്തില്‌ 'സേതുലക്ഷ്മി' അവസാനിക്കുമ്പോള്‌ നിങ്ങളുടെ കണ്ണ്‌ നിറഞ്ഞില്ലെങ്കില്‌ ഓർത്തോളൂ, നിങ്ങളുടെ മനസ്സ്‌ കഠിനമാണ്‌..

സമീര്‌ താഹിര്‌ സംവിധാനം ചെയ്ത 'ഇഷ'യാണ്‌ രണ്ടാമത്തെ ഷോർട്‌ ഫിലിം. പ്രത്യേകിച്ചൊന്നും പറയാനില്ല. ചില ഹിന്ദി, ഇംഗ്ലീഷ്‌ സിനിമകളിലെ ആശയം ആവർത്തിക്കപ്പെട്ടതിനപ്പുറം ഒരു പുതുമ തോന്നിയില്ല. പെണ്ണിനെക്കൊണ്ട്‌ എന്തൊക്കെ ചെയ്യാന്‌ കഴിയും എന്ന് പറയാനാണ്‌ സംവിധായകന്‌ ശ്രമിച്ചതെന്ന് തോന്നുന്നു. ഒരു മാതിരി ഹോളിവുഡ്‌ കഥ.

മൂന്നാമത്തെ ഷോർട്‌ ഫിലിം 'ഗൗരി.' ആഷിക്‌ അബുവിന്റെ സംവിധാനം. പക്ഷേ, കൂട്ടത്തില്‌ ഏറ്റവും മോശം ഇതാണ്‌. ചുമ്മാ ഒരു കഥ. കൂനിന്മേല്‌ കുരു എന്നതു പോലെ റിമി ടോമിയുടെ അഭിനയവും. അതെ, മ്മടെ പാട്ടുകാരി റിമ്യന്നെ! 'ഗൗരി'യിലൂടെ സംവിധായകന്‌ എന്താണ്‌ പറയാനുദ്ദേശിച്ചത്‌ എന്ന് മനസ്സിലായില്ല.

നാലാമത്തെ ഷോർട്‌ ഫിലിം അമല്‌ നീരദ്‌ സംവിധാനം ചെയ്ത 'കുള്ളന്റെ ഭാര്യ.' ഒരു ചൈനീസ്‌ കഥയില്‌ നിന്ന് കടം കൊണ്ട ആശയമാണ്‌. സുന്ദരമായ കഥ പറച്ചില്‌. ദുൽഖറിന്റെ അനായാസമായ അഭിനയവും വിവരണവും ചിത്രത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. അധികം ഡയലോഗുകളുമൊന്നുമില്ലെങ്കില്‌ പോലും അമല്‌ കഥ പറഞ്ഞ ശൈലി നമ്മെ പിടിച്ചിരുത്തും.

അൻവര്‌ റഷീദിന്റെ 'ആമി'യാണ്‌ അവസാനത്തെ ഷോർട്‌ ഫിലിം. തരക്കേടില്ലാത്ത കഥ. പരസ്ത്രീ/പരപുരുഷ ബന്ധമാണ്‌ ഇതിലൂടെ സംവിധായകന്‌ പറയാന്‌ ഉദ്ദേശിച്ചതെങ്കിലും കോടികളുടെ കണക്ക്‌ ചർച്ച ചെയ്യുന്ന റിയല്‌ എസ്റ്റേറ്റ്‌ ബിസിനസില്‌ മുങ്ങിപ്പോയി അവ. 'ഉത്തരം കിട്ടിയാ?' എന്ന കോഴിക്കോടന്‌ ചോദ്യം കലർപ്പില്ലാത്ത സ്നേഹത്തിന്റെ അടയാളമായി ഈ ഷോർട്‌ ഫിലിമില്‌ നമുക്ക്‌ തോന്നും.

ചുരുക്കത്തില്‌ 'മായാമോഹിനി', 'കമ്മത്ത്‌ ആൻഡ്‌ കമ്മത്ത്‌' പാറ്റേണിലുള്ള ചിത്രങ്ങള്‌ മാത്രം ഇഷ്ടപ്പെടുന്നവര്‌ ആ പ്രദേശത്തേക്ക്‌ പോലും പോകരുത്‌ എന്നർത്ഥം.

Friday, June 21, 2013

നായിന്റെ മക്കള്!


ഹൗ, കാല് വേദനിക്കുന്നു. ആരോ കാലില് ചവിട്ടി നില്ക്കുകയാണെന്ന് തോന്നുന്നു.

വേഗം തലവഴി മൂടിയിരുന്ന ചാക്ക് മാറ്റാന് ശ്രമിച്ചു. പക്ഷേ, കുറേ നാളായിട്ട് മനസ്സെത്തുന്നിടത്ത് കയ്യെത്തുന്നില്ല. സാവധാനം ചാക്ക് മാറ്റി. ഒരുത്തന് ഷൂസിട്ട കാലു കൊണ്ട് തന്റെ കാലില് ചവിട്ടി നില്ക്കുകയാണ്. ഹോ, മാറുന്നില്ലല്ലോ. വേദനിച്ചിട്ട് മേല.

ചാക്ക് കുറച്ചു കൂടി മാറ്റി.

ഓ, അവന് തന്നെ കണ്ടു. അവന് അത്ഭുതം.

തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് സാവധാനം അവന് കാലില് നിന്നും മാറി.

ഇവനൊന്നും കണ്ണ് കണ്ടു കൂടേ.

നായിന്റെ മോന്!

അയാള് എഴുന്നേറ്റിരുന്നു.

ഉറക്കം പോയി. അവന്റെ ഒടുക്കത്തെ ചവിട്ട്!

പയ്യനാണ്. 18 വയസ്സിനപ്പുറം പ്രായമില്ല. ഒരു സിഗരറ്റിന് തീ കൊളുത്തുകയാണവന്.
ഒരു പുക കിട്ടിയിരുന്നെങ്കില് തണുപ്പിനൊരു പരിഹാരമായേനേ.

ഒരാഴ്ചയായി തോരാത്ത മഴയാണ്, 'തുള്ളിക്കൊരു കുടം' കണക്കെ. മഴ തുടങ്ങിയപ്പോള് കിടപ്പാടവും പോയി.

തമ്പാനൂര് ബസ്‌സ്റ്റാന്റിനടുത്തുള്ള ഒരു ചായക്കടയുടെ വരാന്തയായിരുന്നു തന്റെ കിടപ്പു സ്ഥലം. മഴയും വെയിലും ഒന്നും കൊള്ളാത്ത നല്ല സ്ഥലം. പക്ഷേ, മഴയായപ്പോള് സ്ഥലത്തിന് ആവശ്യക്കാര് കൂടി. എവിടുന്നോ വന്ന കുറച്ചു പേര് സ്ഥലം കയ്യേറി. ഫലം, താന് പുറത്ത്!

പിന്നെ രണ്ടുമൂന്ന് ദിവസം അലഞ്ഞു തിരിഞ്ഞ് നടപ്പായിരുന്നു. നന്നായി മഴ നനഞ്ഞു. പനിയും പിടിച്ചു. മിനിഞ്ഞാന്നാണ് ഈ കിടപ്പാടം കിട്ടിയത്.

റെയില്വേ സ്റ്റേഷന്റെ  അടുത്തുള്ള റിസര്‌വേഷന് സെന്ററിന്റെ വശത്ത്. ഇവിടെ മഴ കൊള്ളാതിരിക്കണാമെങ്കില് ചുരുണ്ടു കൂടി കിടക്കണം.

അത് റിസര്‌വേഷന് സെന്റര് ആണെന്നൊക്കെ മനസ്സിലാക്കിത്തന്നത് തന്റെ കിങ്ങിണിയായിരുന്നു.

അവള് കഴിഞ്ഞ വര്ഷം മരിച്ചു. മരിച്ചതല്ല, കൊന്നതാണ്!

അന്ന് തനിക്കൊരു ജോലിയുണ്ടായിരുന്നു. തെമ്മാടിക്കുഴിയിലേക്ക് വരുന്ന പേരറിയാത്ത ശവങ്ങളെ  മറവ് ചെയ്തിരുന്നത് താനായിരുന്നു. ആലങ്കാരികമായി പറഞ്ഞാല് സര്കാര് ജോലി, ഹും!!

കിങ്ങിണി അന്ന് ഒന്പതാം ക്ളാസില് പഠിക്കുകയായിരുന്നു. അന്നും ചായക്കട വരാന്തയിലായിരുന്നു കിടപ്പ്. സത്യം പറഞ്ഞാല് അന്നൊന്നും രാത്രി താന് ഉറങ്ങാറുണ്ടായിരുന്നില്ല. പേടിയായിരുന്നു; ചുറ്റും കഴുകന്മാര്.

എന്നിട്ടും താന് പനിച്ചു കിടന്നതിന്റെ മൂന്നാം നാള്, കഴിഞ്ഞ രണ്ടു ദിവസവും പട്ടിണിയായിരുന്നു. ഉച്ച കഴിഞ്ഞപ്പോള് ഒരാള് വന്നു കിങ്ങിണിയെ വിളിച്ചു.
"വാ മോളേ, രണ്ടു ദിവസമായി പട്ടിണിയാണല്ലേ? വാ, ഭക്ഷണം തരാം"
കിങ്ങിണി പ്രതീക്ഷയോടെ തന്നെ നോക്കി. അവളെ പട്ടിണിക്കിടാന് മനസ്സനുവദിക്കുന്നില്ല. പോയി വരാന് പറഞ്ഞു.

വൈകിട്ട് തിരികെ വന്നപ്പോള് അവളുടെ കയ്യില് ചോറുപാത്രം ഉണ്ടായിരുന്നു, കുറച്ച് കറികളും.
പക്ഷേ, താന് കഴിക്കുമ്പോള് അവള് കരയുകയായിരുന്നു. കുറേ ചോദിച്ചതിനു ശേഷമാണ് അവള് കാര്യം പറഞ്ഞത്.

അവള്ക്കുണ്ടായിരുന്നതു പോലെ അയാള്ക്കും വിശപ്പായിരുന്നു; കാമത്തിന്റെ വിശപ്പ്!
അവള് കരയുകയായിരുന്നു.

നിസ്സഹായതയോടെ തല കുമ്പിട്ടിരിക്കാനേ കഴിഞ്ഞുള്ളൂ. നാടോടിപ്പെണ്ണിന് എന്ത് പാതിവ്രത്യം!
പക്ഷേ, പിറ്റേന്ന് ബസ്സിനു മുന്നില് ചാടി അവള് ആത്മഹത്യ ചെയ്തു.

തെമ്മാടിക്കുഴിയില് അവള്ക്കുള്ള കൊച്ചു കുഴി വെട്ടിയതും അയാള് തന്നെയായിരുന്നു.
അയാള് വെട്ടിയ അവസാനത്തെ കുഴി!

ഓര്മകളുടെ നനവ് അയാളുടെ കണ്ണിലേക്കും പടര്ന്നു.

ഈയിടെ ഒരാഴ്ചയായി ആഹാരം കഴിച്ചിട്ടില്ല. പനിച്ചിട്ട് തല പൊക്കാന് വയ്യ. കിടപ്പ് തന്നെയായിരുന്നു.

മിനിഞ്ഞാന്ന് രണ്ടു പേര് ഒരു മൈക്കും ക്യാമറയുമൊക്കെയായി വന്നിരുന്നു. തന്നെയൊക്കെ ക്യാമറയിലെടുക്കുന്നത് കണ്ടു. മറ്റേയാള് ക്യാമറയില് നോക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
'അഭയാര്ത്ഥികള് അധികരിക്കുന്നു' എന്നോ 'ഗവണ്മെന്റ് നിഷ്ക്രിയരാണ്' എന്നോ ഒക്കെ.
ഒന്നും മനസ്സിലായില്ല.

തനിക്കൊരു വീട് തരാനുള്ള പുറപ്പാടോ മറ്റോ ആണോ എന്ന് തെറ്റിദ്ധരിച്ചു പോയി. വീട് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, കിടക്കാനൊരിടം കിട്ടിയാലും മതി എന്ന ഓര്ത്തു.

പക്ഷേ, എന്തിനാണ് അവന്മാര് വന്നതെന്ന് പിന്നെയാണ് മനസ്സിലായത്.
"നിന്നെയൊക്കെ ഇവിടുന്ന് മാറ്റാന് പോകുവാ"
എന്ന് ഒരാള് വന്നു പറഞ്ഞു, അവന് എന്നോടെന്തോ വൈരാഗ്യമുള്ളതു പോലെ.
അതിനാണ് മൈകൊക്കെയായിട്റ്റ് അവര് വന്നതത്രേ!

നായിന്റെ മക്കള്!

ഇന്നലെ രാത്രി അടുത്തുള്ള വേസ്റ്റ് പാത്രത്തില് നിന്നും കുറച്ച് ചോറ് കിട്ടിയതാണ്. എടുത്ത് വെച്ചപ്പോഴാണ് ശ്രദ്ധിച്ചത്, കയ്യില് ആകെ ചെളി.

കുറച്ചകലെയുള്ള പൊതുടാപ്പില് നിന്ന് കൈ കഴുകി വന്നപ്പോള് കണ്ടത് എടുത്തു വെച്ചിരുന്ന ചോറ് പട്ടി തിന്നുന്നതാണ്.

നായിന്റെ മോന്!

നേരം വെളുത്തു തുടങ്ങി.

ആ പയ്യനെ എങ്ങും കാണുന്നില്ല. പോയിക്കാണും.

ഇവിടെ വരുന്നവരെല്ലാം യാത്രക്കാരാണ്. ആരും ഇവിടെ തങ്ങുന്നില്ല.

അയാളും ഒരു യാത്രയ്ക്ക് തയാറെടുക്കുകയായിരുന്നു.

അയാള് വീണ്ടും കിടന്നു.

ആ കിടപ്പ് ഒരാഴ്ചത്തേക്ക് നീണ്ടു. അപ്പോഴേക്കും ആ ശരീരത്തില് നിന് ദുര്ഗന്ധം വമിച്ചു തുടങ്ങിയിരുന്നു.

Thursday, June 20, 2013

വായനാദിനം; ഒരോര്മ


വായനാദിനം എന്ന് കേള്‌ക്കുമ്പോള്‌ ആദ്യം ഓർക്കുന്നത്‌ എന്റെ ഹൈ സ്കൂള്‌ വിദ്യാഭ്യാസ കാലമാണ്‌. എന്റെ കലാലയ ജീവിതത്തിലെ ഏറ്റവും സുന്ദരമായ മൂന്ന് വർഷങ്ങള്‌. അതെ, എന്റെ കോളേജ്‌ ജീവിതത്തേക്കാള്‌ ഞാന്‌ സ്നേഹിക്കുന്നത്‌ ഈ വർഷങ്ങളാണ്‌. കാരണം, എന്റെ വഴി എനിക്ക്‌ മനസ്സിലായത്‌ ആ കാലയളവിലാണ്‌. അക്കാലയളവില്‌ ഫ്രീ പിരീഡ്‌ കിട്ടിയാലുടന്‌ ലൈബ്രറിയിലേക്കോടുക എന്നതായിരുന്നു എന്റെ രീതി. അക്കാലത്ത്‌ കൂടുതലും വായിച്ചത്‌ ബാറ്റണ്‌ ബോസിനേയും കോട്ടയം പുഷ്പനാഥിനേയും നീലകണ്ഠന്‌ പരമാരയേയുമൊക്കെയായിരുന്നു. മാന്ത്രിക നോവലുകളും അപസർപ്പക നോവലുകളുമൊക്കെ അന്ന് ആർത്തി പിടിച്ച്‌ വായിച്ചു കൂട്ടി. ഡിറ്റക്ടിവ്‌ മാർറ്റിനും ഡിറ്റക്ടിവ്‌ ടൈംസുമൊക്കെ അന്നത്തെ വീരപുരുഷന്മാരായിരുന്നു. അഗതാ ക്രിസ്റ്റിയേയും ഷേർലക്‌ ഹോംസിനേയുമൊക്കെ പരിചയപ്പെടുന്നത്‌ കോളേജ്‌ വിദ്യാഭ്യാസ കാലയളവിലായിരുന്നു.
ഞാന്‌ പത്താം ക്ലാസ്സിലെത്തിയപ്പോള്‌ കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി സ്ക്കൂള്‌ മാനേജ്മന്റ്‌ ഒരു ഓഫർ വെച്ചു. 'ആ വർഷം ഏറ്റവും കൂടുതല്‌ പുസ്തകം വായിക്കുന്ന മൂന്ന് പേർക്ക്‌ സമ്മാനം.' വർഷം തീർന്നപ്പോള്‌ ഒന്നാം സമ്മാനം എനിക്കായിരുന്നു. മഹാത്മാഗാന്ധിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‌.' പക്ഷേ, ഞാന്‌ പുസ്തകമെടുക്കുന്നത്‌ ഒരു പ്രത്യേക രീതിയിലാണ്‌. സ്കൂള്‌ ലൈബ്രറിയില്‌ നിന്നും ഒരാഴ്ച്ച ഒരു പുസ്തകം എടുക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. രണ്ടോ മൂന്നോ ദിവസങ്ങള്‌ കൊണ്ട്‌ ആ പുസ്തകം വായിച്ചു കഴിയും. ബാക്കി ദിവസങ്ങള്‌ പുസ്തകമില്ലാതെ കഴിയുക എന്നെ സംബന്ധിച്ചിടത്തോളം ഭക്ഷണം കിട്ടാത്തതിനു തുല്യമായിരുന്നു. അതു കൊണ്ട്‌ ലൈബ്രറിയില്‌ നിന്നും പുസ്തകം എടുക്കുമ്പോള്‌ അനുവാദമുള്ള ഒരു പുസ്തകത്തോടൊപ്പം രണ്ടോ മൂന്നോ പുസ്തകങ്ങള്‌ ഞാന്‌ ഇടുപ്പില്‌ തിരുകി വെച്ച്‌ കൊണ്ടു പോകാറുണ്ടായിരുന്നു. അതായത്‌ ലൈബ്രറിയിലെ രെജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നതിനേക്കാള്‌ രണ്ടിരട്ടിയിലധികം പുസ്തകങ്ങള്‌ ഞാന്‌ അക്കാലത്ത്‌ വായിച്ചു. ഇപ്പോള്‌ ഇതൊക്കെ ഓർക്കാന്‌ കാരണം ആമിനയാണ്‌. അവളുടെ കല്യാണത്തിന്‌ പഴയ ഒരുപാട്‌ സുഹൃത്തുക്കളെ കണ്ടു. ഹൈസ്കൂള്‌ പഠന കാലത്തെ എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ മാറ്റത്തില്‌ ഞാന്‌ ഒരുപാട്‌ വിഷമിച്ചിരുന്നു. അവള്‌ കഴിഞ്ഞ രണ്ടു വർഷങ്ങളില്‌ എന്നെ മനപൂർവ്വം ഒഴിവാക്കുകയായിരുന്നു എന്ന് ഞാന്‌ തെറ്റിദ്ധരിച്ചു. പുതിയ സുഹൃത്തുക്കളെ കിട്ടിയപ്പോള്‌ അവര്‌ ഒരുപാട്‌ മാറി എന്ന് ഞാന്‌ കരുതി. പക്ഷേ, കല്യാണ വീട്ടില്‌ വെച്ച്‌ എന്നോട്‌ വന്ന് സംസാരിച്ച അവള്‌ തെറ്റിദ്ധാരണ നീക്കി. അങ്ങനെ എന്റെ ഒരു നല്ല സുഹൃത്തിനെ തിരിച്ചു കിട്ടാന്‌ ആമിനയുടെ കല്യാണം കാരണമായി. ആമിനയ്ക്ക്‌ നന്ദി. പക്ഷേ, കല്യാണ വീട്ടില്‌ വെച്ച്‌ സംസാരിച്ചതിനു ശേഷം ഇതു വരെ അവളുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവുമില്ല. പെണ്ണുങ്ങളെ മനസ്സിലാക്കാന്‌ വലിയ പാടാണ്‌.
വേറെയും ഒരുപാട്‌ നല്ല ഓർമ്മകള്‌ ആ സ്കൂള്‌ എനിക്ക്‌ തന്നു. ആദ്യ പ്രണയവും പ്രണയ പരാജയവും ഞാന്‌ അറിഞ്ഞത്‌ ആ സ്കൂള്‌ അങ്കണത്തില്‌ വെച്ചായൊരുന്നു.
ഏതായാലും ഈ വായനാദിനം ഞാന്‌ ആ സ്കൂളിനും അവിടുത്തെ എന്റെ സുഹൃത്തുക്കൾക്കും അദ്ധ്യാപകർക്കുമൊക്കെയായി സമർപ്പിക്കുന്നു.

Wednesday, June 19, 2013

A(ahaa) B(eautiful) -ഇന്റെര്‌വല്ല്- C(he) D(ookli)



രണ്ട്‌ സിനിമ പോലെ തോന്നി കണ്ടപ്പോള്‌. ഇന്റർവെല്‌ വരെ ഒരു സിനിമ, ഇന്റർവെല്ലിനു ശേഷം മറ്റൊന്ന്. ഇന്റർവെല്ല് വരെ സിനിമ മനോഹരമാണ്‌. ചടുലമായ രംഗങ്ങളും നിലവാരമുള്ള തമാശകളും ഒരു തരക്കേടില്ലാത്ത ഗാനവും ഒക്കെയുള്ള ഒരു കിടിലന്‌ സിനിമ. പക്ഷേ, ഇന്റർവെല്ലിനു ശേഷം സിനിമയാകെ മാറുകയാണ്‌. കഥാഗതിയില്‌ വരുന്ന വളരെ ചെറിയ ഒരു മാറ്റം. അഞ്ചോ ആറോ സീനുകളില്‌ ഒതുക്കിത്തീർക്കാവുന്ന ഒരു ചെറിയ സംഭവത്തെ വലിച്ചു നീട്ടി രണ്ടാം പകുതി മുഴുവന്‌ കഥ പറഞ്ഞു കളഞ്ഞു അവര്‌. 
ജോണ്‍സിന്റെയും കോരയുടെയും അമേരിക്കന് ജീവിതവും അവരെ നാട്ടിലേക്ക് പറഞ്ഞയക്കാന് ജോണ്‍സിന്റെ ഡാഡി കണ്ടെത്തുന്ന കാരണങ്ങളും അവരെ നാട്ടിലെത്തിക്കുന്ന രീതിയും എല്ലാം തകർപ്പനാണ്. തലയറഞ്ഞു ചിരിച്ച കുറേ നല്ല മുഹൂർത്തങ്ങള്. 'ഈ സിനിമ കലക്കും' എന്ന് തോന്നിയ രംഗങ്ങള്. പക്ഷേ ഇന്റെർവെല്ല് കഴിഞ്ഞ് സംഗതി മാറി.
കൃത്യമായി പറഞ്ഞാല്  'അമേരിക്കയില് നിന്ന് വന്ന ശതകോടീശ്വരരായ ജോണ്‍സും കോരയും എന്തിന് എറണാകുളത്ത് വന്നു' എന്ന സഹപാഠികളുടെ ചോദ്യത്തിന് ജോണ്സ് പറയുന്നത് ഒരു കടിച്ചാല് പൊട്ടാത്ത നുണ. നിരുപദ്രവകരമായ ആ നുണ അത് പോലെ തന്നെ 'മലയാള മനോരമ' പത്രത്തിന്റെ ഞായരാഴ്ച്ച സ്പെഷ്യലില് ഫീച്ചര് ആയി വരുന്നു.('മനോരമ' പത്രത്തിന്റെ പത്രധര്മം മനസ്സിലാക്കിത്തന്നതിന് നന്ദി). അതോടെ ഇരുവരും പ്രശസ്തരാകുന്നു. ചാനലുകള് അവരെ വെച്ച് സ്റ്റോറി ചെയ്യുന്നു. അമേരിക്കയിലേക്ക് തിരികെ പോകാന് ഈ വഴി പ്രയോജനപ്പെടുത്താം എന്ന തിരിച്ചറിവില് വീണത് വിദ്യയാക്കുന ജോണ്സ് കോരമാര്. അവസാനം ഒന്നുമല്ലാത്ത ഒരു സ്ഥലത്ത്, അമേരിക്കന് പയ്യന്സിനെ കേരള സര്ക്കാര് തിരികെ 'ഡീ പോര്ട്ട്' ചെയ്യുന്നതില് അവസാനിക്കുന്ന സിനിമ. ഇരുവരും നന്നായി എന്ന് അവസാനം ഒരാള് ശബ്ദത്തിലൂടെ പറയുന്നുണ്ടെങ്കിലും സിനിമ കണ്ടിറങ്ങിയവര് അത് അംഗീകരിക്കണമെന്നില്ല.
അത്‌ മാത്രമോ, തമാശകളുടെ നിലവാരം കുറഞ്ഞു. തിരക്കഥയുടെ ഒഴുക്കിനും സാരമായി കോട്ടം സംഭവിച്ചു. ചുരുക്കത്തില്‌, രണ്ടാം പകുതി മൊത്തം കയ്യില്‌ നിന്നു പോയി എന്നർത്ഥം. സത്യം പറയാമല്ലോ, മൊത്തത്തിലുള്ള കണക്കെടുപ്പ്‌ നടത്തിയാല്‌ ഒരൽപം മുന്നിട്ട്‌ നിൽക്കുന്നത്‌ 'ഹണി ബീ'യാണ്‌. പക്ഷേ, 'എബിസിഡി' ആദ്യ പകുതിയുടെ നിലവാരം രണ്ടാം പകുതിയിലും കൂടി നിലനിർത്തിയിരുന്നുവെങ്കില്‌ ഇങ്ങനെയൊരു താരതമ്യത്തിനു പോലും സാദ്ധ്യതയില്ലായിരുന്നു.

ഏച്ചുകെട്ട്:- "പ്രെസ്സ്?"
                 "യെസ്"
                 "പ്രെസ്സ്?"
                 "യെസ്"
                 "ഐ മീന് പ്രെസ്സ്?"
                 "യെസ്"
                 "മേ ബി നെക്സ്റ്റ് ടൈം!"

Monday, June 10, 2013

എന്തു കൊണ്ട്‌ ശ്രീശാന്ത്‌?

എന്തിനാണ്‌ ശ്രീശാന്തിനെ ഇങ്ങനെ ക്രൂശിക്കുന്നത്‌? ലോക ക്രിക്കെറ്റിലെ തന്നെ ഏറ്റവും മികച്ച ന്യൂ ബോളെർമാരില്‌ ഒരാളാണ്‌ (ആയിരുന്നു?) ശ്രീശാന്ത്‌. പന്ത്‌ റിലീസ്‌ ചെയ്യുമ്പോഴുള്ള ഉയർന്ന സീം പൊസിഷനും വിക്കറ്റിന്റെ ഇരുവശത്തേക്കും പന്ത്‌ സ്വിങ്ങ്‌ ചെയ്യിക്കാനുള്ള കഴിവുമാണ്‌ ശ്രീശാന്തിനെ വ്യത്യസ്ഥനാക്കുന്നത്‌.
വിഖ്യാത പേസർ അലൻ ഡൊണാൾഡിന്റെ ശിക്ഷണത്തില്‌ ചെന്നൈയിലെ എം.ആർ.എഫ്‌ പേസ്‌ ഫൗണ്ടേഷനില്‌ നിന്നും പരിശീലനം കഴിഞ്ഞിറങ്ങിയ ശ്രീശാന്തിന്റെ ആദ്യ ഫസ്റ്റ്‌ ക്ലാസ്സ്‌ മത്സരം 2002-2003 സീസണില്‌ ഗോവയ്ക്കെതിരെയായിരുന്നു. 7 മത്സരങ്ങളില്‌ നിന്നും 22 വിക്കെറ്റെടുത്ത ശ്രീശാന്തിന്റെ പ്രകടനം അദ്ദേഹത്തെ ആ സീസണിലെ ദുലീപ്‌ ട്രോഫിക്കുള്ള ടീമിലും എത്തിച്ചു. 2004 നവംബറില്‌ ഹിമാചല്‌ പ്രദേശുമായി നടന്ന രഞ്ജി ട്രോഫി മത്സരത്തില്‌ ശ്രീശാന്ത്‌ ഹാറ്റ്‌ട്രിക്ക്‌ നേടി റെകോർഡ്‌ ബുക്കില്‌ പേരു ചേർത്തു. രഞ്ജി ട്രോഫിയില്‌ ഒരു കേരള താരത്തിന്റെ ആദ്യ ഹാറ്റ്‌ട്രിക്ക്‌. പിന്നീട്‌ നടന്ന ചലഞ്ചര്‌ ട്രോഫിയില്‌ 'മാൻ ഓഫ്‌ ദി സീരീസ്‌' ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീശാന്ത്‌ പിന്നീട്‌ നടന്ന ശ്രീലങ്കൻ പര്യടനത്തിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട്‌ ശ്രീശാന്തിന്റെ വളർച്ച ലോകം കണ്ടതാണ്‌.
കളിയെ ഒരുപാട്‌ സ്നേഹിച്ചിരുന്ന ഒരു കളിക്കാരനായിരുന്നു ശ്രീ. കളിക്കളത്തില്‌ എപ്പോഴും എൻഗേജ്ഡായിരിക്കാന്‌ ആഗ്രഹിക്കുന്ന, കളിയെ അത്രത്തോളം സ്നേഹിക്കുന്ന ഒരാളായതു കൊണ്ടു തന്നെ ശ്രീശാന്ത്‌ കളിക്കളത്തില്‌ അഗ്രസീവ്‌ ആയിരുന്നു. അഗ്രഷന്‌ ഒരൽപം കൂടുതലാണ്‌ എന്നു പറയാതിരിക്കാന്‌ വയ്യ. പക്ഷേ, അഗ്രഷന്റെ പേരില്‌ മാത്രം ശ്രീശാന്തിനെ വിമർശിക്കണമെങ്കില്‌ ഓസ്ട്രേലിയന്‌ കളിക്കാരെ വിമർശിക്കൂ. കളിക്കളത്തിനകത്തും പുറത്തും ചൂടനായിരുന്ന ഷെയിൻ വോണിനെ ലോകോത്തര സ്പിന്നർ ആക്കി വളർത്തിയെടുത്തത്‌ ക്രിക്കറ്റ്‌ ഓസ്ട്രേലിയയുടെ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളായിരുന്നു.
ശ്രീശാന്തിനെതിരായ കോഴവിവാദം തൊണ്ട തൊടാതെ വിഴുങ്ങാൻ കഴിയുന്നില്ല. എന്തൊക്കെയോ പൊരുത്തക്കേടുകള്‌ എവിടെയൊക്കെയോ കാണുന്നു. കളിയെ അത്രത്തോളം സ്നേഹിക്കുന്ന ശ്രീ കുറച്ച്‌ കാശിനു വേണ്ടി കളിയെ ഒറ്റുകൊടുക്കുമെന്ന് വിശ്വസിക്കാനാവുന്നില്ല. ശ്രീക്കെതിരെ പോലിസ്‌ നിരത്തുന്ന തെളിവുകളും അവിശ്വസനീയമാണ്‌. വാതുവെപ്പുകാർക്കുള്ള അടയാളമായി ശ്രീ അരയില്‌ തൂവാല തിരുകിയെന്നാണ്‌ ആദ്യത്തെ തെളിവ്‌. ആ മാച്ചില്‌ മാത്രമല്ല, അതിനു മുൻപു നടന്ന അന്താരാഷ്ട്ര മത്സരങ്ങളിലുൾപ്പെടെ പല മാച്ചുകളിലും ശ്രീശാന്ത്‌ അരയില്‌ തൂവാല തൂക്കിയിട്ടിട്ടുണ്ട്‌. ശ്രീശാന്ത്‌ മാത്രമല്ല, ഒട്ടുമിക്ക ബൗളർമാരും പന്ത്‌ തുടയ്ക്കുന്നതിനും വിയർപ്പ്‌ തുടക്കുന്നതിനും മറ്റുമായി അരയില്‌ തൂവാല സൂക്ഷിക്കാറുണ്ട്‌.


 കളിക്കു മുൻപ്‌ ശ്രീ വാം അപ്‌ ചെയ്തതും തെളിവാക്കിയിട്ടുണ്ട്‌ ദില്ലിപ്പോലീസ്‌. ഓവർ എറിയുന്നതിനു മുൻപ്‌ വാം അപ്‌ ചെയ്യുന്നതും ബൗളർമാരുടെ പതിവാണ്‌. തന്റെ ബാങ്ക്‌ അക്കൗണ്ടില്‌ നിന്നും എടിഎം കാർഡ്‌ വഴി പിൻവലിച്ച പണമാണ്‌ പാർട്ടികളിലും മറ്റും ഉപയോഗിച്ചിരിക്കുന്നത്‌. വാതുവെപ്പ്‌ പണമല്ല അതൊന്നും. ശ്രീയെക്കുടുക്കാന്‌ മനപൂർവ്വം ചിലർ കളിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്‌.
ഇന്ത്യൻ ക്രിക്കറ്റിലെ ലോബിയിംഗ്‌ പരസ്യമായ ഒരു രഹസ്യമാണ്‌. ഉത്തരേന്ത്യൻ ലോബി എന്നൊരു ഒഴുക്കൻ മട്ടില്‌ പറയാമെങ്കിലും ഉത്തരേന്ത്യൻ ലോബി എന്നത്‌ ഇന്ന് മുംബൈ ലോബിയിലേക്ക്‌ മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഈ മുംബൈ ലോബിയുടെ സ്വാധീനം കാരണമാണ്‌ തുടരെ പരാജയപ്പെട്ടിട്ടും രോഹിത്‌ ശർമ്മയ്ക്ക്‌ വീണ്ടും അവസരങ്ങള്‌ കിട്ടിക്കൊണ്ടിരിക്കുന്നത്‌. രോഹിതിന്റെ കഴിവ്‌ കുറച്ചു കാണുകയല്ല. കടലാസ്‌ പുലികളെയല്ലല്ലോ ടീമിനാവശ്യം.
ഇപ്പോള്‌ ഐപിഎൽ ടീം ചെന്നൈ സൂപ്പര്‌ കിങ്ങ്‌സിന്റെ നേതൃത്വത്തില്‌ ഒരു ചെന്നൈ ലോബി രൂപപ്പെട്ടിട്ടുണ്ടോ എന്നു സംശയം. അല്ലെങ്കില്‌ ഗംഭ്‌ഈറിനെ മറികടന്ന് മുരളി വിജയ്‌ ചാംപ്യൻസ്‌ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലെത്താന്‌ വഴിയൊന്നും കാണുന്നില്ല. മെയ്യപ്പനും വിന്ദുവിനും ജാമ്യം കിട്ടിയതും ലോബിയിങ്ങിന്റെ സ്വാധീനം മൂലമാണെന്നതും വ്യക്തം.
ഇത്തരം ലോബികളുടെ സ്വാധീനമോ ഗോഡ്‌ ഫാദറോ ഒന്നുമില്ലാതെ പ്രകടനമികവ്‌ കൊണ്ടു മാത്രം ടീമിലെത്തിയ ആളാണ്‌ ശ്രീ. കളിക്കളത്തിലും ഒറ്റയാനായിരുന്നു ശ്രീ. മറ്റു കളിക്കാർ ശ്രീശാന്തിനെ അകറ്റി നിറുത്തി എന്നോ ശ്രീ സ്വയം അകന്നു നിന്നു എന്നോ പറയാം. ശ്രീശാന്തിനോട്‌ അനുഭാവമുണ്ടായിരുന്ന ചുരുക്കം ചിലരില്‌ ഒരാളായിരുന്നു സച്ചിൻ. ട്വിറ്ററില്‌ സച്ചിൻ ഫോളോ ചെയ്യുന്ന 8 പേരില്‌ ഒരാളാണ്‌ ശ്രീശാന്ത്‌.
തെറ്റു ചെയ്താല്‌ ശ്രീ ശിക്ഷിക്കപ്പെടുക തന്നെ വേണം. പക്ഷേ, തെറ്റ്‌ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഈ സാഹചര്യത്തില്‌ നമുക്ക്‌ ശ്രീക്കൊപ്പം നിൽക്കാം. അദ്ദേഹം തെറ്റ്‌ ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാം. അങ്ങനെ തന്നെയാവട്ടെ...!
 
                           
                                                           (ചിത്രങ്ങള്ക്ക് കടപ്പാട്)

Saturday, June 8, 2013

'ഹണി ബീ' - വീര്യമില്ലാത്തത്‌

റിലീസ്‌ ചെയ്യുന്ന അന്ന് തന്നെ സിനിമ കാണുന്ന പതിവ്‌ എനിക്കില്ല. പക്ഷേ, ആസിഫ്‌ അലി, ഭാവന ചിത്രം 'ഹണി ബീ' ഇന്നലെത്തന്നെ കണ്ടു. ഇന്നലെ ഉച്ചകഴിഞ്ഞ്‌ എന്റെയൊരു സുഹൃത്ത്‌ വന്നു ചോദിച്ചു-
"ഡാ, ഹണി ബീ കാണാന്‌ വരുന്നോ?"
"ഇല്ലെടാ, നീ പൊക്കോ"
"ടിക്കറ്റ്‌ ഒക്കെ ഞാന്‌ എടുത്തോളാം. നീ വാ"
പിന്നെന്താ പ്രശ്നം. പോയി, കണ്ടു, വെറുത്തു.
സമീപകാലത്തെ ന്യൂ ജെനറേഷന്‌ സിനിമകളുടെ ശൈലിയാണല്ലോ ഒരു ദിവസത്തെ കഥ. 'ഹണി ബീ'യും ചർച്ച ചെയ്യുന്നത്‌ ഒരു ദിവസത്തെ കഥയാണ്‌. ശക്തമായ കഥയൊന്നുമല്ല. തിരക്കഥയും ദുർബലമാണ്‌. പാട്ടുകളുടെ കാര്യമാണ്‌ ഏറെ കഷ്ടം. ഒരു ഡപ്പാംകൂത്ത്‌ റ്റ്യൂണിനനുസരിച്ച്‌ അക്ഷരങ്ങള്‌ അടുക്കി വെച്ചാല്‌ പാട്ടായി എന്നാണല്ലോ ഇപ്പോഴത്തെ പാട്ടെഴുത്തുകാരുടെ ചിന്ത. ആ രീതിയും മാറി. തോന്നുന്നതു പോലെ അക്ഷരങ്ങൾ നിരത്തിയാല്‌ പോര, അതിനിടയ്ക്ക്‌ ചില ഇംഗ്ലീഷ്‌ വാക്കുകള്‌ കൂടി തിരുകിക്കയറ്റിയാലേ പാട്ടാകൂ എന്നായിരിക്കുന്നു.
കുറച്ചു കൂടി ഗൗരവമുള്ള രീതിയില്‌ കഥ പറഞ്ഞിരുന്നെങ്കില്‌ ഒരു പക്ഷേ ചിത്രം കുറേക്കൂടി നന്നായേനെ എന്നു തോന്നുന്നു. ന്യൂ ജെനറേഷന്‌ വാക്കുകളൊക്കെ ആവശ്യത്തിലധികം പ്രയോഗിച്ചിട്ടുണ്ട്‌ സിനിമയില്‌. 'ബഡ്ഡി, ഡ്യൂഡ്‌, ബ്രോ, ഫ്രീക്‌, മച്ചാന്‌' എല്ലാം ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ചിരിക്കുന്നതു കാരണം സിനിമയുടെ മൂഡ്‌ തന്നെ മാറിപ്പോകുന്നു.
അപ്പന്‌ ലാലിനെ മോന്‌ ലാല്‌ നന്നായി ഉപയോഗിച്ചിട്ടുണ്ട്‌ സിനിമയില്‌. അപ്പന്‌ ലാലുൾപ്പെടെ എല്ലാവരും അവരവരുടെ റോളുകള്‌ ഭംഗിയാക്കിയിട്ടുമുണ്ട്‌. പക്ഷേ, പടം പോര.
പക്ഷേ, പേടിക്കേണ്ട. കാശ്‌ മുതലാകുന്ന ഒരു സീന്‌ ഉണ്ട്‌ സിനിമയില്‌. ആസിഫും ഭാവനയും തമ്മിലുള്ള ഒരു ലിപ്‌ ലോക്ക്‌ കിസ്സ്‌!! അത്തരം രംഗങ്ങളെ സ്വാഗതം ചെയ്യുന്നു.

ഏച്ചുകെട്ട്‌:കല്യാണത്തിനു ശേഷം റിലീസായ ആസിഫിന്റെ ആദ്യത്തെ ചിത്രം. പടച്ചോനേ, കെട്ട്യോൾക്ക്‌ മനക്കട്ടി കൊടുക്കണേ...
 

Tuesday, June 4, 2013

ലോകാവസാനം; ദൈവത്തിനും തെറ്റ് പറ്റിയോ?


"ബെന്നീ"
ആരോ വിളിക്കുന്നതു കേട്ടു.
സ്വപ്നമാവും എന്നു വിചാരിച്ച്‌ അയാൾ കണ്ണു തുറന്നില്ല. അല്ലെങ്കിലും അയാളെ ആരും പേര്‌ വിളിക്കാറില്ല. എല്ലാവർക്കും അയാൾ ഭ്രാന്തനാണ്‌. പിന്നെ അതിന്റെ പല വകഭേദങ്ങളും; വട്ടന്‌, കിറുക്കന്‌, പ്രാന്തന്‌. അങ്ങനെ കുറേ പേരുകള്‌.
വീണ്ടും വിളി-
"ബെന്നീ..."
മാർദ്ദവമുള്ള ശബ്ദം.
എന്നിട്ടും അയാള്‌ കണ്ണു തുറന്നില്ല.
"സ്വപ്നമല്ല ബെന്നീ, കണ്ണു തുറക്ക്‌"
'ഇതാരെടാ എന്നെ പേരു വിളിക്കുന്നത്‌?'
അയാള്‌ കണ്ണു തുറന്ന് ചുറ്റും നോക്കി.
"ആരടാ അത്‌?"
ഇരുട്ടിലേക്ക്‌ തുറിച്ചു നോക്കി അയാള്‌ ദേഷ്യപ്പെട്ടു.
"ബെന്നീ, ദേഷ്യപ്പെടണ്ട"
വീണ്ടും അതേ ശബ്ദം.
ബെന്നി ഒന്നു തണുത്തു.
"ആരാ?"
"ഞാന്‌, ദൈവം!"
'നാശം! ഇതേതവനാണോ ആവോ? ഉറങ്ങാനും സമ്മതിക്കില്ല'
അയാള്‌ മനസ്സില്‌ പ്രാകി.
"ബെന്നി ദേഷ്യപ്പെടണ്ട. ഇങ്ങോട്ടു നോക്ക്‌"
അയാള്‌ ശബ്ദം കേട്ട ദിക്കിലേക്ക്‌ നോക്കി.
ഒരു പ്രഭാവലയം! അയാള്‌ കണ്ണു ചിമ്മി.
"വിശ്വാസമായോ ബെന്നീ"
"ങും"
അയാള്‌ തലയാട്ടി.
"എന്തിനാണാവോ ഇപ്പഴൊരു വരവ്‌? ഇയാള്‌ ശരിക്കും ഒള്ളതാണോ?"
ബെന്നി കയർത്തു.
"എന്തിനാ ബെന്നീ ഇങ്ങനെ ദേഷ്യപ്പെടുന്നത്‌? എന്താ കാര്യം?"
"ഇയാള്‌ ഇത്രയും നാള്‌ കാണുന്നില്ലായിരുന്നോ എന്റെ കഷ്ടപ്പാട്‌? ആൾക്കാര്‌ പരിഹസിക്കാതെ ഒരു ദിവസം പോലും കടന്ന് പോകുന്നില്ല. എന്താണിങ്ങനെ?"
"ബെന്നീ, അതൊക്കെ വിധിയാണ്‌. സഹിച്ചേ പറ്റൂ"
"പിന്നേ, വിധി!!"
അയാള്‌ ചൊടിച്ചു.
"ഈ വിധി ഇയാളല്ലേ തീരുമാനിക്കുന്നത്‌?"
"ബെന്നീ, ഒക്കെ കഴിഞ്ഞില്ലേ. ഞാന്‌ പറയുന്നത്‌ കേൾക്കൂ"
ദൈവത്തിന്‌ ഉത്തരം മുട്ടിയെന്ന് തോന്നുന്നു.
"ങാ, പറ"
"ലോകം അവസാനിക്കാന്‌ പോകുന്നു!"
"ങാ, നന്നായി"
"ങ്ങേ, നീയെന്താ ഞെട്ടാത്തത്‌?"
"പലരും പല തവണ പറഞ്ഞതാണ്‌ മുൻപ്‌, ലോകം അവസാനിക്കുമെന്ന്. അന്നൊക്കെ ഒത്തിരി ആശിച്ചതുമാണ്‌. എന്നിട്ടൊരു കോപ്പും നടന്നില്ല!"
"പക്ഷേ ബെന്നീ, ഇത്‌ പറയുന്നത്‌ ഞാനാണ്‌; ദൈവം"
"ഓ"
"ഇന്ന് ജൂണ്‌ 3. ജൂണ്‌ 8 പകല്‌ കൃത്യം 11 മണിക്ക്‌ ലോകം അവസാനിക്കും"
"അതിനിപ്പോ ഞാന്‌ എന്തു ചെയ്യണം?"
"നീ മുന്നറിയിപ്പ്‌ കൊടുക്കണം, എല്ലാവർക്കും"
"പിന്നേ, എനിക്കെങ്ങും വയ്യ!"
ദൈവം ചമ്മിയെന്നു തോന്നുന്നു.
"ഡേയ്‌, എന്തോന്നെടേ ഇത്‌? ഞാന്‌ ദൈവമാടേ. ഒന്നു വിശ്വസിക്കടേ"
"പക്ഷേ, ഞാന്‌ പറഞ്ഞാല്‌ ആരും വിശ്വസിക്കില്ല"
"അത്‌ നീ നോക്കണ്ട. നിന്റെ ജോലി മുന്നറിയിപ്പ്‌ കൊടുക്കല്‌ മാത്രം"
"ഓ, ശരി"
---------------------------------------------------
അയാള്‌ തന്റെ മുരടനക്കി. കയ്യിലിരുന്ന സ്റ്റീല്‌ ഗ്ലാസ്‌ മൈക്‌ ആയി സങ്കൽപ്പിച്ച്‌ അനൗൺസ്‌മന്റ്‌ ചെയ്യാന്‌ തുടങ്ങി.
"ജൂണ്‌ 8നാണ്‌ സുഹൃത്തുക്കളേ, ജൂണ്‌ 8നാണ്‌ അത്‌. അന്നാണ്‌ ലോകം അവസാനിക്കുന്നത്‌"
ജനം അയാളെ പരിഹസിച്ചു. കളിയാക്കലിന്‌ ശക്തി കൂടി. കല്ലെടുത്തെറിഞ്ഞു.
അങ്ങനെ ദിവസങ്ങള്‌ കടന്നു പോയി.
ലോകാവസാന ദിവസം!
പതിവു പോലെ ലോകാവസാനത്തെക്കുറിച്ച്‌ വിളിച്ച്‌ പറഞ്ഞു കൊണ്ട്‌ നടന്ന ബെന്നിയെ നാട്ടുകാര്‌ പിടികൂടി.
"കുറേ ദിവസമായല്ലോ തുടങ്ങിയിട്ട്‌. നിന്നോടാരാ പറഞ്ഞത്‌ ഇന്ന് ലോകം അവസാനിക്കുമെന്ന്?"
ബെന്നി ഒന്നു പരുങ്ങി.
"പറയെടാ"
"അത്‌, ദൈവം പറഞ്ഞതാ"
ജനം ആർത്തു ചിരിച്ചു.
"നീ കണ്ടോ ദൈവത്തിനെ?"
"ഞാന്‌ കണ്ടില്ല. പക്ഷേ എന്നോട്‌ പറഞ്ഞു"
"നിനക്ക്‌ വട്ട്‌ കൂടിയല്ലേ?"
"ഇല്ല!"
ഒരു അശരീരി.
ജനം കണ്ടു, ഒരു പ്രഭാവലയം. ക്രമേണ അതൊരു രൂപം പ്രാപിച്ചു.
ബെന്നി അത്ഭുതത്തോടെ അത്‌ നോക്കി നിന്നു.
'വാക്കുകള്‌ കൊണ്ട്‌ വിവരിക്കാന്‌ കഴിയുന്ന ഒരു രൂപമല്ല അത്‌. പക്ഷേ ദൈവം ക്ഷീണിതനാണ്‌.'
ബെന്നി മനസ്സിലാക്കി.
ദൈവം സാവധാനം സംസാരിച്ചു തുടങ്ങി.
"ബെന്നി പറഞ്ഞത്‌ സത്യമാണ്‌. ഇന്ന് 11 മണിക്ക്‌ ലോകം അവസാനിക്കും"
ജനം ദൈവത്തിനു നേരെ തിരിഞ്ഞു.
"പിടിയെടാ അയാളെ"
ദൈവം ഓടി.
ദൈവം വല്ലാതെ കിതക്കുന്നുണ്ടെന്നു തോന്നി ബെന്നിക്ക്‌.
കുറച്ച്‌ ഓടിയ ശേഷം ദൈവം ക്ഷീണിതനായി വീണു.
ജനം ഓടിയടുത്തു. ഒരാളുടെ കയ്യിലിരുന്ന വടിവാള്‌ ഉയർന്നു താഴുന്നത്‌ ബെന്നി കണ്ടു.
അപ്പോള്‌ ദൈവം ശ്രദ്ധിച്ചത്‌ സമീപത്തെ കടയിലെ ക്ലോക്കിലേക്കായിരുന്നു.
സമയം ആയി!!