Wednesday, September 25, 2013

ഒരു ഡയറിക്കുറിപ്പ്‌


ജനിക്കാതെ പോയ ഒരു പെണ്
കുഞ്ഞിന്റെ ഡയറി കുറിപ്പ്....
ജൂണ്-15 :-
ഞാനൊരു കുഞ്ഞു
പൊട്ടായി അമ്മയുടെ ഗര്ഭപാത്രത്തില്
പറ്റി പിടിച്ചിരിക്കുന്നു..
ജൂണ്-22 :-
ഇപ്പോള് ഞാനൊരു
കോശമായി..
ജൂലായ്-5 :-
അമ്മ അച്ഛനോട് പറയാ..നമുക്കൊ രുവാവ
ഉണ്ടാവാന് പോവാണെന്ന്..അമ്മയ്ക്കും അച്ഛനും എന്തു സന്തോഷായീന്നോ..
ജൂലായ്-26 :-
എനിക്കിപ്പോ അമ്മ പോഷണങ്ങള് തരാന്
തുടങ്ങിയല്ലോ..അച്ഛമ്മ പറഞ്ഞു
അമ്മയോട് നന്നായി ഭക്ഷണം കഴിക്കാന്.
ആഗസ്റ്റ്3 :-
അമ്മ സുന്ദരിയായി പുറപ്പെട്ടിരിക്കുന്നു.,
സ്കാനിങ്ങിനു പോവാന്..അച്ഛന്
അമ്മയെ മെല്ലെ സൂക്ഷിച്ചാണ് കാറില്
കൊണ്ട് പോണേ..എനിക്ക്
ഇളക്കം തട്ടാതിരിക്കാന്.. ഡോക്ടര്
സ്കാനിംഗ് ചെയ്യുമ്പോ,അമ്മേടെ വയറു
അമര്ത്തിയപ്പോ, എനിക്ക് പേടിയായി,
പിന്നെ അമ്മേടെ വയറ്റില്
ആണല്ലോ എന്നത്
എനിക്ക് ധൈര്യം തന്നു..
ആഗസ്റ്റ്-12 :-
എനിക്കിപ്പോ കുഞ്ഞു
കൈയും,
കാലും, വയറും,
തലയും ഒക്കെ വന്നല്ലോ..അമ്മയുടെ ഹൃദയ
മിടിപ്പും,ശബ്ദവും എനിക്ക്
കേള്ക്കാം. വേഗം പുറത്തെത്തി,
അമ്മയെ കാണാന്
കൊതിയായി എനിക്ക്.
ആഗസ്റ്റ്-25 :-
അമ്മ വീണ്ടും സ്കാനിങ്ങിനു. അച്ഛന്
ചോദിക്കാ ഡോക്ടറോട് ഞാന് എന്തു
വാവയാണെന്നു. അപ്പോഎനിക്ക് ദേഷ്യോം,
സങ്കടോം ഒക്കെ വന്നു. ഞാന്
ആദ്യമായി അമ്മയെ എന്റെ ഇളക്കതിലൂടെ
എന്റെ പ്രതിഷേധം അറിയിച്ചു. ഞാന്
അനങ്ങിയപ്പോ അമ്മേടെ സന്തോഷം കാണേണ്ടതു
തന്നെയായിരുന്നു. ഡോക്ടര് പറഞ്ഞല്ലോ ഞാന്
പെണ്കുട്ടിയാണെന്ന്. എനിക്കും സന്തോഷമായി. നല്ല
ഉടുപ്പൊക്കെ ഇട്ടു
അങ്ങനെ നടക്കാലോ. പെണ്കുട്ടി എന്ന്
കേട്ടപ്പോ അച്ഛന്റേം അമ്മെന്റെം മുഖം
വാടിയോന്നു എനിക്കൊരു തോന്നല്. അച്ഛനു
ം അമ്മയും ഇന്നു മൌനികള്
ആയി ഇരുന്നു. അമ്മ
ഒന്നും കഴിച്ചതുമില്ല. എനിക്ക്
വിശന്നിട്ടുവയ്യ. അച്ഛമ്മയോടും ,
അമ്മമ്മയോടും അച്ഛന് പറയാണ്എനിക്ക്
വളര്ച്ച പോരെന്നു. രാത്ര
ി അമ്മയും അച്ഛനും പറഞ്ഞു
എന്നെ വേണ്ടാന്നു, ഒഴിവാക്കുകയാണെന
്നു..എനിക്ക് സങ്കടാവുന്നു, ഞാന്
കുറെ ഇളകി നോക്കി. ഇല്ല
ന്റെ അമ്മേന്റെ മുഖത്ത് ഒരു
സന്തോഷോം ഇപ്പോ ഇല്ല.
എന്റെ പൊക്കിള്
കോടിയില് ചുറ്റി ആത്മഹത്യ ചെയ്യാന്
ഞാന്
ശ്രമിച്ചു നോക്കി.കഴിഞ്ഞില്ല..
എന്റെ കുഞ്ഞി ചുണ്ടുകള് വിതുമ്പാന്
തുടങ്ങി.
സെപ്റ്റംബര്-3 :-
അമ്മയും, അച്ഛനും ആശുപത്രിയിലേക്ക
്, എന്നെ കളയാന്. ഓപ്പറേഷന് ടേബിളില്
അമ്മയെ ഡോക്ടര് സൂചി വെച്ചപ്പോള്,
അമ്മക്ക്
വേദനിച്ചപ്പോ എനിക്കും സങ്കടം വന്നു.
പാവം ന്റെ അമ്മ. അരണ്ട വെളിച്ചത്തില്
ഡോക്ടര് മൂര്ച്ചയുള്ള
ആയുധങ്ങളുമായി എന്റെ നേര്ക്ക് വന്നപ്പോള്
ഞാന് പേടിച്ചു മാറി.
എന്റെ പ്രതിഷേധം വക
വെക്കാതെ എന്റെ കുഞ്ഞു കാല്
വിരലുകളെ അവര് ആദ്യം നുറുക്കിയെടുത്തു.
വേദന കൊണ്ട് ഞാന് പുളഞ്ഞു.
പിന്നെ എന്റെ കാലുകള്, കൈകള് ഉടല്
എല്ലാം 15 മിനിറ്റ് കൊണ്ട് അവര്
കലക്കിയെടുത്തു. നാല് മാസം പ്രായമുള്ള
ഭ്രൂണം ആണെങ്കിലും എനിക്കും ഉണ്ടായിരുന്നു
ആത്മാവ്. ഞാന് കണ്ടു
അമ്മയുടെയും അച്ഛന്റെയും മുഖത്ത്
സന്തോഷം.
അങ്ങിനെ എന്റെ ആത്മാവും നിലാവിന്റെ
കല്പ്പടവുകള് കയറി യാത്ര തുടര്ന്നു.
ഇനിയുള്ള കുറിപ്പിന് തീയതികളില്ല.
കലണ്ടര് തൂങ്ങാത്ത ചുവരുകള് ഇല്ലാത്ത
ലോകം ആദ്യം എന്നെ പേടിപ്പിചെങ്കില
ും പതുക്കെ മനസ്സ് തണുത്തു കൊണ്ടിരുന്നു...
അവിടെ എത്തിയപ്പോള് എന്റെ പ്രായത്തില്
ഉള്ള കുറെ കുട്ടികള്, കുഞ്ഞു ചേച്ചിമാര്.
അമ്മയുടെ രൂപം തോന്നണ കുറെ അമ്മമാര്.
അവരെന്നെ ഓടി വന്നു കോരിയെടുത്തു ഉമ്മ
വെച്ചു. ചേച്ചിമാര് കഥ പറഞ്ഞു തന്നു. ഈ
ഭൂമിയിലെ കുഞ്ഞികിളികളെ തന്റെ
മൂര്ച്ചയേറിയ ഖഡ്ഗം കൊണ്ട്
മുറിവേല്പിച്ചു
കൊല്ലണ കഴുകന്മാരെ കുറിച്ച്...
അമ്മമാരുടെ താരാട്ടില് നിന്നും ഞാന്
കേട്ടു, ഈ ഭൂമിയിലെ മനുഷ്യ
കുപ്പായമണിഞ്ഞ
മാംസദാഹികള് ആയ
ചെന്നായകളെ കുറിച്ച്.
എല്ലാം കേട്ടപ്പോള്
എന്റെ മനസ്സും തണുത്തു.
അമ്മയോടും അച്ഛനോടും ഉള്ള
ദേഷ്യോം മാറി.
എന്റെ ഭാഗ്യത്തെ കുറിച്ചോര്ത്തു. ഈ
ഭൂമിയില് പെണ്കുഞ്ഞായി പിറക്കാതെ പോയ
എന്റെ ഭാഗ്യത്തെ കുറിച്ച്...


-കടപ്പാട്

Wednesday, September 4, 2013

കട കൊള്ളാം. പക്ഷേ, സാധനങ്ങള് കുറവാ...

'കുഞ്ഞനന്തന്റെ കട' കണ്ടു.
തരക്കേടില്ലാത്ത സിനിമ. മൊത്തത്തില് കേട്ട നല്ല പ്രതികരണങ്ങള്‌ക്ക് എതിരായി ചില നിരീക്ഷണങ്ങള് കണ്ടു, ചിത്രം മോശമാണെന്ന്. എന്നാല് എന്റെ വ്യക്തിപരമായ അഭിപ്രായത്തില് ചിത്രം തരക്കേടില്ലാത്ത ഒന്നായാണ് തോന്നിയത്. മഹത്തായ ഒരു സിനിമ എന്ന അഭിപ്രായമില്ല. സലിം അഹ്മദിന്റെ 'ആദാമിന്റെ മകന് അബു'വുമായി താരതമ്യം ചെയ്താല് സവിശേഷ വിധിയായി ചിത്രത്തില് ഒന്നുമില്ല. ചിത്രം എനിക്കിഷ്റ്റപ്പെടാന് കാരണം മമ്മൂട്ടിയുടെ അഭിനയമാണ്. അതിന്റെ മുഴുവന് മാര്ക്കും സംവിധായകനാണ്. മമ്മൂട്ടിയെ വളരെ കൃത്യമായി സലിം അഹ്മെദ് ചിത്രത്തില് ഉപയോഗിച്ചിരിക്കുന്നു.
ദയയും ക്ഷമയും വിട്ടുവീഴ്ചയുമൊക്കെ ഉള്ളതിനോടൊപ്പം ദേഷ്യവും സ്വാര്ത്ഥതയുമൊക്കെയുള്ള ഒരു പച്ച മനുഷ്യനാണ് കുഞ്ഞനന്തന്. മലയാളിയുടെ നായക സങ്കല്പത്തിലെ ഹീറോയിസം ഇനിയും അവസാനിച്ചിട്ടില്ലെന്ന് തോന്നുന്നു. ഇടക്കിടെ കേട്ട മോശം അഭിപ്രായത്തിനു കാരണം അതാവാം. ഒരു നടന് എന്ന നിലയില് മമ്മൂട്ടി ചിത്രത്തില് 100% വിജയമാണ്. കുഞ്ഞനന്തന് ഒരു സാധാരണ മനുഷ്യന്റെ പ്രതീകം ആണ് എന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം. തന്റെ പറമ്പിലേക്ക് മറ്റുള്ളവര് കടക്കാതിരിക്കാന് അതിരില് വേലി കെട്ടുന്ന കുഞ്ഞനന്തന് മാവില് നിന്ന് വീണ് പരിക്കേല്‌ക്കുന്ന തന്റെ മോനെ എടുക്കാനായി പോകുമ്പോള് ആ വേലി ചവിട്ടിപ്പൊളിച്ച് കളയുന്നുണ്ട്. റോഡ്‌ വന്നാല് തന്റെ കട നഷ്ടപ്പെടും എന്ന് മനസ്സിലാക്കുന്ന കുഞ്ഞനന്തന് ഏത് വിധേനയും ആ റോഡ്‌ വരുത്താതിരിക്കാനുള്ള ശ്രമങ്ങള് നടത്തുന്നു. എന്നാല് കുടുസു റോഡില് കൂടി പരിക്ക് പറ്റിയ മോനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള് കുഞ്ഞനന്തനെ മാറി ചിന്തിക്കാന് പ്രേരിപ്പിക്കുന്നു. ഇനിയും തനിക്ക് ഇങ്ങനെയൊരു അവസ്ഥ വരരുത് എന്ന് സ്വാർത്ഥമായി ചിന്തിക്കുന്ന അയാള് ഒരു രാത്രി കട പൊളിക്കുകയാണ്.
സംവിധായകന് പറഞ്ഞ കഥയല്ല, പറഞ്ഞ രീതിയാണ്‍ കുറച്ചു കൂടി നന്നാവേണ്ടിയിരുന്നത്. കുഞ്ഞന്തന് എന്ന മനുഷ്യന് എന്നതിലപ്പുറം കുഞ്ഞനന്തന് എന്ന നായകന് എന്ന് ചിന്തിക്കുമ്പോള് ചിത്രം കുറച്ചു കൂടി മോശമാവുന്നു.
വളരെ വിശദമായ കഥ പറച്ചില് ആകര്ഷണീയമായി. കുറച്ച് ക്രിയാത്മകമായി ചിന്തിച്ചിരുന്നെങ്കില് നന്നാക്കാവുന്ന സിനിമ. എങ്കിലും, ഹീറോയിസത്തില് അമിതമായ വിശ്വാസമില്ലാത്തവര്‌ക്ക് സിനിമ കാണാം...