Thursday, October 10, 2013

ഇ-മഷിയിലേക്കൊരു യാത്ര!



-മഷിയുടെ പ്രകാശനത്തിനു പോകുന്നതിനുള്ള എന്റെ യാത്ര തുടങ്ങുന്നത് 25ആം തീയതിയാണ്. അതിനു മുൻൻന്പുള്ള ദിവസങ്ങളില് പാലായിലെ 'മരിയസദനം' എന്ന മാനസികാരോഗ്യ പുനരധിവാസ കേന്ദ്രത്തെക്കുറിച്ചുള്ള സ്റ്റോറി തയാറാക്കുന്ന തിരക്കിലായിരുന്നു ഞാന്. അത് തീർർര്ത്തിട്ട് 25ആം തീയതി ഓഫീസിലെത്തിച്ച് അന്ന് രാത്രി കോഴിക്കോടേക്ക് പുറപ്പെടാമെന്നായിരുന്നു മനസ്സില്. ഇടക്ക് സുനൈസ് വിളിച്ചു

എങ്ങനെയാടാ പോകുന്നത്?”

രാത്രി ഇവിടുന്ന് വിടാം"

"ട്രെയിന് ഉൺണ്ടാവുമോ?”

പാത ഇരട്ടിപ്പിക്കല് കാരണം ഉണ്ടാവുമോ എന്നറിയില്ല. അന്വേഷിക്കാം"

അങ്ങനെ എറണാകുളത്ത് ഓഫീസില് ൻചെന്ന് സ്റ്റോറി കൊടുത്ത ശേഷം എറണാകുളത്തു നിന്ന് കോഴിക്കോട് വഴിയുള്ള രാത്രി ട്രെയിനുകളുടെ വിവരം നോക്കിക്കൊണ്ടിരുന്നപ്പോള് വീണ്ടും സുനൈസ് വിളിക്കുന്നു.

അളിയാ, നമുക്ക് നാളെ രാവിലെ പോയാല് പോരേ?”

ഓകെ, അപ്പോ നാളെ രാവിലത്തെ ട്രെയിന് സമയം നോക്കാം"

ശരി. ട്രെയിന് ഇല്ലെങ്കില് ബസ്സില് പോകാം. എന്റെ കൂടെ ഷാഹിദ് ഇക്കയും ഉൺണ്ട്"

ആയിക്കോട്ടെ"

ഭാഗ്യത്തിന് പിറ്റേന്ന് രാവിലെ ട്രെയിന് ഇല്ല. ബസ്സിന് പോകാം എന്നു തീരുമാനിച്ചു. രാവിലെ അഞ്ചരക്ക് പാൽലായില് നിന്നാണ് കോഴിക്കോട് വണ്ടി. രാവിലെ സുനൈസിനെ വിളിക്കുമ്പോള് അവനും ഷാഹിദിക്കയും കൂടി പുറപ്പെട്ട് കഴിഞ്ഞു. അപ്പോ ഞാന് ആരായി?? തോല്വികള് ഏറ്റു വാങ്ങാന് ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി.

എന്ത് പണ്ടാരമെങ്കിലുമാകട്ടെ. ഒറ്റക്കെങ്കില് ഒറ്റക്ക്.

രാവിലെ ഓടിക്കിതച്ച് പാലാ സ്റ്റാന്ഡിലെത്തുമ്പോള് കോഴിക്കോട് ബസ്സ് പുറപ്പെടാന് മുട്ടി നില്ക്കുന്നു. ഓടിച്ചെന്ന് കേറി. ഭാഗ്യത്തിന് ജനാലക്കരികിലെ സീറ്റ് തന്നെ കിട്ടി. അങ്ങനെയാണ് യാത്ര തുടങ്ങുന്നത്. ആ യാത്രക്കിടയിലാണ് ശ്രദ്ധിക്കുന്നത്, ഓരോ ജില്ലയ്ക്കും ഓരോ പ്രത്യേകതകളാണ്.

ഒരല്പം പച്ചപ്പും ചെറിയ പുഴകളുമൊക്കെ കണ്ട് കോട്ടയം കടക്കാം. എറണാകുളത്തെത്തിയാലോ, പച്ചപ്പ് വളരെ അപൂര്വം. കൂറ്റന് കെട്ടിടങ്ങളും തിരക്ക് പിടിച്ച കാഴ്ച്ചകളുമാണ് എറണാകുളത്തുള്ളത്. വഴിയിലൂടെ പോകുന്നവരില് തിരക്കില്ലാത്തവരെ കാണാന് വലിയ ബുദ്ധിമുട്ടാണ്. എറണാകുളത്തിന്റെ പ്രതിഛായ ആ വഴിയാത്രക്കാരുടെ മുഖങ്ങളിലൂടെ വായിച്ചെടുക്കാം.
എറണാകുളം കഴിഞ്ഞ് നാമെത്തുക തൃശൂരാണ്. സുന്ദരമാണ് തൃശൂര്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന സ്ഥാനം മറ്റൊരു ജില്ലക്കും ഇത്ര യോജിക്കില്ല. ഹരിതമാണ് തൃശൂരിന്റെ മുഖഛായ. സുന്ദരിയായ ഒരു നാടന് പെണ്കുട്ടിയെപ്പോലെയാണ് തൃശൂര്. മനസ്സ് കുളുര്ക്കുന്ന കാഴ്ചകള് കണ്ട് നാം എത്തുക പാലക്കാടാണ്.
വരണ്ട ഒരു ജില്ലയാണ് പാലക്കാട്. പച്ചപ്പ് ഇല്ലെന്നല്ല. പക്ഷേ, അവിടുത്തെ കാഴ്ച്ചകള് വരണ്ടതാണ്. പൊടി പിടിച്ചു കിടക്കുന്ന പാതയോരങ്ങളും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതു പോലെ നിസ്സംഗരായി ഇരിക്കുന്ന ആള്ക്കാരും. അങ്ങനെ സുഖകരമല്ലാത്ത കാഴ്ച്ചകള്. വരൺണ്ട പാലക്കാടന് കാഴ്ച്ചകളില് നിന്നും പൊടുന്നനെ നാം എത്തിപ്പെടുക മലപ്പുറത്താണ്.
മലപ്പുറത്തേക്ക് പ്രവേശിക്കുമ്പോള് തന്നെ നാം കാണുന്നത് വഴി വാണിഭക്കാരെയാണ്. എന്നു വെച്ചാല് മാങ്ങ, നെല്ലിക്ക തുടങ്ങി പപ്പായ (കറുമൂസ)യും ജാതിക്കയും വരെ ഉപ്പിലിട്ട് വഴിയരികില് നിരത്തി വെച്ച് കച്ചവടം ചെയ്യുന്ന കച്ചവടക്കാര്. കുറേ ദൂരമുണ്ട് ആ കാഴ്ച്ചകള്. മലപ്പുറത്തെത്തിയപ്പോള് മുതല് ഞാന് ശ്രദ്ധിച്ചത് മലപ്പുറം മൊഞ്ചത്തികളെയായിരുന്നു. മലപ്പുറത്ത് സുന്ദരികള് ഒരുപാടുണ്ട് എന്ന് കേട്ടിട്ടുണ്ട്. പക്ഷേ, ഒരാളെപ്പോലും കണ്ടില്ല. മലപ്പുറത്തെ സുന്ദരിമാരെപ്പോലെ തന്നെയാണോ  മലപ്പുറവും? സൗന്ദര്യമെല്ലാം തട്ടത്തിനു കീഴില് ഒളിപ്പിച്ചിരിക്കുകയാണോ ഇവള്?
ഒരല്പം നിരാശയോടെയാണ് മലപ്പുറം കടന്നത്.
കോഴിക്കോടും സുന്ദരിയാണ്. മലപ്പുറത്തെച്ചൊല്ലിയുള്ള നിരാശയെല്ലാം കോഴിക്കോട്  മായ്ച്ചു കളഞ്ഞു. കോഴിക്കോട്ടെ ആണുങ്ങളോടുള്ള എന്റെ അസൂയ ഈ അവസരത്തില് ഞാന് ഊന്നിയൂന്നി പറയട്ടെ. സത്യത്തില് ഒരു കൊച്ചു എറണാകുളമാണ് കോഴിക്കോട്. എറണാകുൾളത്തിന്റെ മറ്റൊരു പതിപ്പെന്നും പറയാം.
കോഴിക്കോട് ബസ് സ്റ്റാന്ഡില് ചെന്ന് ബസ്സിറങ്ങുമ്പോള് അഭിമാനമായിരുന്നു മനസ്സില്. അവിടെ നിന്ന് യൂത്ത് ഹോസ്റ്റല് വരെ എത്താന് കുറച്ചു കഷ്ടപ്പെട്ടു. ബസ്സ് സ്റ്റാൻഡില് നിന്ന് ബസ്സ് കേറുമ്പോള് 'യൂത്ത് ഹോസ്റ്റല്, ഈസ്റ്റ് ഹില്, കോഴിക്കോട്' എന്ന അഡ്രസ്സ് മാത്രമേ അറിയൂ. അഡ്രസ്സ് പറഞ്ഞപ്പോള് കണ്ടക്ടര് പരുങ്ങുന്നു.

യൂത്ത് ഹോസ്റ്റലോ? അതെവിടാ?”

അയാള് കുറച്ച് ആലോചിച്ചു. എന്നിട്ട് മനസ്സിലായതു പോലെ തല കുലുക്കി. കുറച്ചു ദൂരം ചെന്നു കഴിഞ്ഞപ്പോള് ഒരു സ്റ്റോപ്പില് എന്നോട് അയാള് ഇറങ്ങിക്കൊള്ളാന് പറഞ്ഞു.

ദാ, ഇവിട്ന്ന് എടത്തേക്ക് തിരിഞ്ഞിറ്റ് കൊറച്ചങ്ങ് നടന്നാ സ്ഥലെത്തും"

കണ്ടക്ടറുടെ വാക്ക് വിശ്വസിച്ച് നടന്നു തുടങ്ങി. ആ നടപ്പില് എനിക്കൊരു കാര്യം മനസ്സിലായി. കുടിച്ച വെള്ളത്തില് കണ്ടക്ടര്മാരെ വിശ്വസിക്കരുത്. നടന്ന് നടന്ന് ചങ്ക് വെള്ളമായപ്പോള് ഒരു കടയിലേക്ക് കയറിച്ചെന്ന് യൂത്ത് ഹോസ്റ്റല് എവിടെയാണെന്ന് അന്വേഷിച്ചു. അവര്ക്കും വലിയ പിടിയില്ല. കടയില് നിന്ന ഒരാള്ക്ക് അറിയാമെന്നു തോന്നുന്നു. അയാള് ചോദിച്ചു;

ഈസ്റ്റ് ഹില്ല് അല്ലേ?”

അതെ"

ദാ, ഇവിട്ന്ന് കൊറച്ചങ്ങ് നടന്നാ മതി"

നേരത്തേ കേട്ട ഒരു 'കൊറച്ചി'ന്റെ കാര്യം ഓറ്മയുണ്ടായിരുന്നതു കൊണ്ട് ഞാന് ചോദിച്ചു;

എത്ര ദൂരമുണ്ടാവും?”

, ഒരു ഒന്നര കിലോമീറ്ററ്!”

പിന്നെ ഒന്നും നോക്കിയില്ല. നേരെ ഒരു ഓട്ടോയില് കേറി. വണ്ടിയുടെ പിസ്റ്റണ് മാറ്റിയിട്ട് ഒരുപാടായിട്ടില്ലാത്തതു കൊണ്ട് കയറ്റം കേറില്ല എന്ന് ഓട്ടോക്കാരന്. എന്ത് കുന്തമെങ്കിലുമാകട്ടെ; സമ്മതിച്ചു.

യൂത്ത് ഹോസ്റ്റലിലേക്ക് കയറുമ്പോള് അകത്ത് രണ്ടു പേരേയുള്ളൂ. രണ്ടു പേരെയും എനിക്ക് മനസ്സിലായില്ല. കൂട്ടത്തിലൊരാള് "അബ്ദുല് ബാസിത്ത് ഇ റ്റി പി എ അല്ലെ?' എന്നൊരു ചോദ്യം. 'അതെ' എന്നു മറുപടി പറയുമ്പോഴാണ് മറ്റേയാള്ക്ക് എന്നെ മനസ്സിലാകുന്നത്. എന്നിട്ട് എന്നെയൊന്നു വെല്ലു വിളിച്ചു. 'ഞങ്ങളെ കണ്ടുപിടിക്കാന് പറ്റുമോ?' എനിക്കാണെങ്കില് ഒരൈഡിയയും ഇല്ല. കൂലങ്കഷമായി ആലോചിക്കുന്നതിനിടയിലാണ് 'ഇടങ്ങേറുകാരന്' എന്ന് അറിയാതെ രണ്ടു പേരില് ആരുടെയോ വായില് നിന്നു വീണത്. അങ്ങനെ റിനുവിനെ മനസ്സിലായി. പിന്നീട് സംസാരിക്കുന്നതിനിടയില് ഞാന് വരുമ്പോള് തന്നെ എന്നെ തിരിച്ചറിഞ്ഞു കളഞ്ഞ പുലിക്കുട്ടിയേയും മനസ്സിലാക്കിയെടുത്തു, റോബി. 'മറ്റുള്ളവരൊക്കെ എവിടെ?' എന്നന്വേഷിക്കുമ്പോള് ഊണു കഴിക്കാന് പോയെന്ന് അവര് പറഞ്ഞു. അപ്പോഴാണ് അകത്തു നിന്ന് മറ്റൊരാള് വരുന്നത്. ഇത്തിരി പ്രായമുള്ള ആളാണ്. 'ആരാ ഇത്?' എന്ന് പതിയെ റോബിയോട് ചോദിച്ചു. 'ഷാജി മാത്യൂ സര്' എന്നു മറുപടിയും കിട്ടി. സത്യം പറഞ്ഞാല് അന്തം വിട്ടു പോയി. മണ്ടൂസിന്റെ സൃഷ്ടാവ്!! ആദ്രവോടെ ചെന്ന് സ്വയം പരിചയപ്പെടുത്തി. ഞങ്ങള് സംസാരിച്ചിരിക്കുമ്പോള് സുനൈസും ഷാഹിദിക്കയും വന്നു. അവര് ഞങ്ങള് മൂന്നു പേര്ക്കുള്ള ഭക്ഷണവും കൂടി കൊണ്ടു വന്നിരുന്നു. ഭക്ഷണം കഴിച്ചിറങ്ങിയപ്പോള്, ദേ നില്ക്കുന്നു സംഗീതേട്ടന്. സംഗീതേട്ടന് ഫോണ് ചെയ്യുകയായിരുന്നു അപ്പോള്. എന്നെ കണ്ട പാടെ "ബാസിത്തേ" എന്നു വിളിച്ച് ഹസ്തദാനം തന്നു. കുറച്ചു കഴിഞ്ഞ് വദൂദിക്ക വന്നു. വദൂദിക്ക തന്റെ ബ്ലോഗിന്റെ പേരൊക്കെ പറഞ്ഞ് ഒരു സെലബ്രെറ്റി മൂഡില് നില്ക്കുമ്പോള് പെട്ടെന്നാണ് റിനു വന്ന് ചോദിച്ചത്;

"(ബ്ലോഗിന്റെ പേര്) നഖക്ഷതങ്ങള് (അല്ലേ)?”

വദൂദിക്ക ഒന്നു ചമ്മി. പക്ഷേ, പെട്ടെന്ന് അതില് നിന്നും ഞെട്ടിയുണര്ന്ന് ഒരു കിടിലന് മറുപടി;

അല്ലടാ, കിന്നാരത്തുമ്പികള്"

സംഘത്തില് ഒരു പൊട്ടിച്ചിരി മുഴങ്ങി. അതിനിടയില് അഷ്രഫിക്ക വന്നു. പിന്നീട് ഓരോരുത്തരായി വന്നു കൊണ്ടിരുന്നു. അതിനിടയില്, ജീവിതത്തില് ഒരിക്കല് പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഞങ്ങള് ജന്മാന്തരങ്ങളുടെ പരിചയമുള്ളവരെപ്പോലെയായിക്കഴിഞ്ഞിരുന്നു. മനസ്സ് തുറന്ന് സംസാരിക്കുന്നതിനിടയിലാണ് ഒരു കാര് മുറ്റത്തേക്ക് എത്തുന്നത്.

ഡോക്ടറുടെ കാറാ"

ആരോ പറഞ്ഞു. ഡ്രൈവിംഗ് സീറ്റില് നിന്നും ഡോക്ടര് അബ്സാര് മുഹമ്മദ് എന്ന അബ്സാറിക്ക ഇറങ്ങി. 'ഇന് ഹരിഹര് നഗറി'ല് സിദ്ധീക്ക് ജഗദീഷിനോട് ചോദിക്കുന്ന പ്രശസ്തമായ ഡയലോഗ് പോലൊന്നാണ് ഞാന് അപ്പോള് ഓര്ത്തത്;
'ഇതാണോ ഡോക്ടര്? ഡോക്ടര് ആണെങ്കില് കുറച്ചൊക്കെ ജാഡ വേൻണ്ടേ?'
ഞാന് ചെന്ന്  ഹസ്തദാനം നല്കി സ്വയം പരിചയപ്പെടുത്തി;

അബ്ദുല് ബാസിത്ത്"

അബ്സാറിക്ക കുറച്ച് ആലോചിച്ചു.

ങാ, ഇ ടി പി എ!” എന്നിട്ട് കലര്പ്പില്ലാത്ത ഒരു ചിരിയും. അപ്പൊ നോക്കുമ്പോള്, റിയാസിക്ക നില്ക്കുന്നു. റിയാസിക്കയോടും ഞാന് സ്വയം പെര് പറഞ്ഞ് പരിചയപ്പെടുത്തി.പെട്ടെന്ന് റിയാസിക്ക ഒറ്റചോദ്യം;

ഇത്രേം ഒള്ളല്ലേ?'

ഒരു ചിരിക്കുള്ള വക അവിടുന്ന് കിട്ടി. അപ്പോഴാണ്  റോബി ബിസ്കറ്റും ചായയും വാങ്ങാന് പോകാന് തുടങ്ങിയത്. പെട്ടെന്ന് റിയാസിക്ക റോബിനെ വിളിച്ചു.

ഡാ നിന്നേ, ഒരു കാര്യം പറയട്ടെ"

എന്താണ് സംഭവം? ഞങ്ങള് പരസ്പരം മുഖത്തേക്ക് മുഖം നോക്കി ടെന്ഷനടിച്ച് പണ്ടാരമടങ്ങിപ്പോയി. ആകാംക്ഷയുടെ നിമിഷങ്ങള്. കനത്ത നിസബ്ദത പരന്നു, അവിടെ. റിയാസിക്ക പറഞ്ഞു;

ഡാ, ടൈഗര് ബിസ്കറ്റ് വാങ്ങിയാ മതി കേട്ടോ"

ഒരു നിമിഷത്തെ നിശബ്ദത. പിന്നെ അവിടെ ഒരു പൊട്ടിച്ചിരി മുഴങ്ങി. ഇതാണ് സുപ്രസിദ്ധമായ 'ടൈഗര് ബിസ്കറ്റ്' സംഭവം. ഇതിനിടയില് അഷ്രഫിക്ക വന്നു.
അല്പം കഴിഞ്ഞ് ദാ വരുന്നു, വേറൊരാള്. അധികം പൊക്കമില്ലാത്ത, എന്നാല് അത്യാവശ്യം വണ്ണമുള്ള, ഊശാന് താടിയൊക്കെ വെച്ച് കഴുത്തിലൂടെ ഒരു ക്യാമറയൊക്കെ തൂക്കി ചോദ്യം ചിഹ്നം പോലെ ഒരാള്. വന്ന് പേര് പറഞ്ഞു;

അജിത്ത് സുബ്രഹ്മണ്യം"

'അജിത്ത് സുബ്രഹ്മണ്യം?' ഞങ്ങള് പരസ്പരം നോക്കി. 'അതാരപ്പാ?' അപ്പോ ചോദ്യ ചിഹ്നം തന്നെ മറ്റൊരു പേര് പറഞ്ഞു;

ഉട്ടോപിയന്!”

പിന്നെ കുറച്ചു നേരം അവിടെ അജിത്തേട്ടന്റെ രൂപവും പേരും തമ്മിലുള്ള പൊരുത്തക്കേടുകളെപ്പറ്റിയുള്ള ചര്ച്ചയായിരുന്നു.
അപ്പോഴാണ് ബ്ലോഗ് രംഗത്തെ കുലപതി, ബെര്ലി തോമസ് അവിടെയെത്തുന്നത്. പിന്നെ ബെര്ലിച്ചേട്ടന്റെ ഒപ്പം നിന്ന് ഫോട്ടോയെടുക്കാനുള്ള ആവേശമായിരുന്നു ഞങ്ങള്ക്ക്. ഇടക്കെപ്പൊഴോ മറ്റൊരു ക്യാമറയൊരുമായി മറ്റൊരാള്. മലയാളി ആണെന്നേ പറഞ്ഞുള്ളൂ. പിന്നെ, പഴയകാല ബ്ലോഗര്മാരില് ഒരാളായ സാബുച്ചേട്ടന്, രൂപച്ചേച്ചി, ശംസുദ്ദീനിക്ക, ലീല ടീച്ചര്... അങ്ങനെ ഓരോരുത്തരായി വന്നു കൊണ്ടിരുന്നു.

ജി. സുധാകരന് സാര് വന്ന് ഉടന് തന്നെ ചടങ്ങ് തുടങ്ങി. അല്പം കഴിഞ്ഞാണ് പി. കെ. ഗോപി സാര് വരുന്നത്. ആമുഖ പ്രസംഗത്തില് ബെഞ്ചിയേട്ടന് സൂചിപ്പിച്ചത് മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് തുടങ്ങാനുണ്ടായ സാഹചര്യമാണ്. ശേഷം, വളരെ ഹ്രസ്വമായി, എന്നാല് സമഗ്രമായി സംസാരിച്ച് ബെര്ലിച്ചേട്ടന് ചടങ്ങ് ഉത്ഘാടനം ചെയ്തു. പിന്നീട് നടന്നത് നമ്മുടെ അഭിമാനം വാനോളമുയര്ത്തുന്ന ചടങ്ങായിരുന്നു. നമ്മുടെ ഇ-മഷിയുടെ പ്രകാശനം. നിര്ത്താതെ ഉയര്ന്ന കരഘോഷത്തോടെ പ്രൗഢമായി ആ ചടങ്ങ് നിര്വഹിക്കപ്പെട്ടു.

പ്രകാശനത്തിനു ശേഷം ജി. സുധാകരന് സാര് നടത്തിയ പ്രസംഗം എന്നെ അത്ഭുതപ്പെടുത്തി. അറിവിന്റെ ഒരു മഹാസാഗരമാണ് അദ്ദേഹം. കാലിക സമൂഹത്തില് ബ്ലോഗര്മാരുടെ പ്രസക്തി ഊന്നിപ്പറഞ്ഞ അദ്ദേഹം സമൂഹത്തില് നട്ടെല്ല് നിവര്ത്തി ജീവിക്കാനുള്ള തന്റേടവും നമുക്കുണ്ടാവണം എന്ന് ഓര്മിപ്പിച്ചു. ശേഷം പി. കെ. ഗോപി സാറും സൂചിപ്പിച്ചത് ജി. സുധാകരന് സാറിന്റെ തുടര്ച്ചയാണ്. 'കണ്ണിലൊരു മുള്ളു കൊണ്ടാല് ടേക്ക് ഇറ്റ് ഈസി, നെഞ്ചിലൊരു പഞ്ച്ൿ കൊണ്ടാല് ടേക്ക് ഇറ്റ് ഈസി' എന്ന ന്യൂ ജെനറേഷന് പ്രവണതയെ ചോദ്യം ചെയ്ത അദ്ദേഹം ആഹ്വാനം ചെയ്തത് നെഞ്ചിലൊരു പഞ്ച് കൊണ്ടാൽല് തിരിച്ചും കൊടുക്കാനുള്ള ആര്ജവം നമുക്കുണ്ടാവണം എന്നാണ്. ശേഷമായിരുന്നു ഷാജി മാത്യൂ സാറിന്റെ മായാജാലം. മിനിട്ടുകള്ക്കുള്ളില് ജി. സുധാകരന് സാറിന്റെയും പി. കെ. ഗോപി സാറിന്റെയും കാരിക്കേച്ചര്  വരച്ച് ഞങ്ങളെയെല്ലാം ഞെട്ടിച്ചു കളഞ്ഞു സാര്. ശേഷം, ബ്ലോഗിലൂടെ തന്നെ ഉയര്ന്നു വന്ന അനേകം പേരില് ഒരാളായ ജിലുവിന്റെ കവിതാസമാഹാരത്തിന്റെ പ്രകാശനം നിര്വഹിക്കപ്പെട്ടു. പിന്നീട് ആശംസാ പ്രസംഗങ്ങളുമായി ലീല ടീച്ചര്, സാബുച്ചേട്ടന് തുടങ്ങിയവര്. കൃതജ്ഞത അര്പ്പിച്ച് സംസാരിക്കുന്നതിനിടയില് അബ്സാറിക്ക ഒരു നിര്ദേശം മുന്നോട്ടു വെച്ചു. മികച്ച ബ്ലോഗര്ക്കുള്ള കേരള സര്ക്കാറിന്റെ ഒരു അവാര്ഡ് ഏര്പ്പെടുത്തിയാല് നന്നായിരിക്കും എന്ന് സൂചിപ്പിച്ച അബ്സാറിക്ക ഈ ആവശ്യമറിയിച്ചു കൊണ്ടുള്ള  ലിങ്ക് സുധാകരന് സാറിന് എറിഞ്ഞു കൊടുക്കും എന്നും ഭീഷണിപ്പെടുത്തി.

ചടങ്ങ് അവസാനിച്ച ശേഷം ഫോട്ടോ സെഷനായിരുന്നു. പി. കെ ഗോപി സാറുള്പ്പെടെ ബ്ലോഗര്മാരെല്ലാം ഉള്പ്പെട്ട ഒരു ഗ്രൂപ്പ് ഫോട്ടോ ഉള്പ്പെടെ കുറേയധികം ഫോട്ടോകള് ആ സമയത്ത് എടുത്തു. ക്യാമറയുമായി ഓടി നടന്ന് ഫോട്ടോകള് പകര്ത്തിയത് സംഗീതേട്ടനും അജിത്തേട്ടനും മലയാളിച്ചേട്ടനും ആയിരുന്നു. ആ സമയത്ത് പി. കെ. ഗോപി സാറിനൊപ്പം നിന്ന് എനിക്കൊരു ഫോട്ടോ എടുക്കാന് കഴിഞ്ഞു എന്നത് തന്നെ എന്റെ ഒരു ഭാഗ്യമായി ഞാന് കരുതുന്നു.

ശേഷം ഓരോരുത്തരായി യാത്ര പറഞ്ഞു പോയിത്തുടങ്ങി. അപ്പോള് കുഞ്ഞാക്ക ഇ- മഷി വിതരണം ചെയ്യാന് തുടങ്ങിയിരുന്നു.

ഒരു കോപ്പി 30 രൂപ. സ്പെഷ്യല് ഡിസ്കൗണ്ട് പ്രകാരം 3 കോപ്പി ഒരുമിച്ചെടുത്താല് 100 രൂപ മാത്രം!”

നല്ല കച്ചോടം അല്ലേ? പക്ഷേ, അങ്ങനെ വാങ്ങിക്കാനും ആള്ക്കാരുണ്ടായി എന്നതാണ് സത്യം.

ഞാനും സുനൈസും റിനുവും കൂടി പിറ്റേന്ന് പോകാമെന്നാണ് തീരുമാനിച്ചിരുന്നത്. ശേഷം തീരുമാനത്തിന് മാറ്റം വരുത്തി അന്നു തന്നെ പോകാം എന്നു തീരുമാനിച്ചു. അബ്സാറീക്ക ബസ് സ്റ്റോപ്പ് വരെ കാറില് കൊണ്ടു വിട്ടു. കോട്ടയം, എറണാകുളം ഭാഗത്ത് കൊടുക്കാനുള്ള ഇ-മഷിയുടെ ഒരു കെട്ടും ഞങ്ങളുടെ കൈവശം ഉണ്ടായിരുന്നു.

ഞാനും സുനൈസും റിനുവും വദൂദിക്കയും റോബിയും റെയില്വേ സ്റ്റേഷനിലെത്തി. സുനൈസിന്റെ വീട്ടിലേക്ക്, ആലുവയിലേക്കാണ് ഞങ്ങളുടെ യാത്ര. ട്രെയിന് സമയം അന്വേഷിക്കുമ്പോള് 11 മണിക്കാണ് ട്രെയിന്. കുറച്ചു നേരം അവിടെ, കോഴിക്കോട് റെയില്വേ സ്റ്റേഷനിലിരുന്ന് വായില് നോക്കി സമയം കളഞ്ഞു. പിന്നെയും ഒരുപാട് സമയം ഉണ്ട്. ഇടക്ക് വദൂദിക്കയുടെ ട്രെയിന് വന്നു. റോബി ബസ്സില് പോകുന്നു എന്ന് പറഞ്ഞ് പോയി. വീണ്ടും ഞങ്ങള് ത്രിമൂര്ത്തികള് ബാക്കിയായി. ചുമ്മാ പുറത്തേക്കൊന്ന് പോയി ചുറ്റിയടിച്ച് വരുമ്പോഴാണ് ഒരാള് വന്ന് '10 രൂപ തരാമോ?' എന്നു ചോദിക്കുന്നത്. പൈസ എടുത്ത് കൊടുത്തിട്ട് സുനൈസ് 'പത്ത് രൂപ മതിയോ?' എന്ന് ചോദിക്കുമ്പോള്  'ഒരു പത്ത് മുപ്പത് രൂപ തരാമോ?' എന്നായി അയാള്. ശേഷം അയാള് കഥ പറയാന് തുടങ്ങി. സന്തോഷ് പണ്ഢിറ്റിന്റെ സിനിമകളെപ്പോലും വെല്ലുന്ന, മനുഷ്യനെ വെറുപ്പിച്ച് പണ്ടാരടക്കുന്ന ഒന്നാം തരം ൢകള്ളക്കഥ.അയാളുടെ കയ്യില് നിന്ന് രക്ഷപ്പെട്ട് വരുമ്പോഴേക്കും ട്രെയിന് വന്നു. അത്ഭുതം, ട്രെയിന് നേരത്തേ വന്നു!! ഇനിയിപ്പോ ഇന്നലെ ഈ സമയത്ത് വരേണ്ട ട്രെയിന് ആയിരുന്നോ ആവോ??

ഓടിച്ചാടി ട്രെയിനില് കേറി. ട്രെയിനില് നല്ല തിരക്ക്. ഒരു കാലിന്റെ പകുതി മാത്രം നിലത്ത് കുത്തി വളരെ കഷ്ടപ്പെട്ടാണ് ട്രെയിനില് നിന്നത്. ഒന്നോ രണ്ടോ സ്റ്റോപ്പുകള് കഴിഞ്ഞപ്പോള് മുകളില് ബെര്ത്തിലിരുന്ന കുറച്ച് പേര് ഇറങ്ങി. നോക്കുമ്പോള് അവിടെ ബാക്കിയുള്ളത് മൂന്നു പെണ്കുട്ടികളാണ്. പിന്നെ ഒന്നും നോക്കിയില്ല. മുകളിലേക്ക് കേറി. ആദ്യമൊക്കെ ഞങ്ങളുടെ സംസാരമൊന്നും ശ്രദ്ധിക്കാതെ ജാഡ കാണിച്ച് അവര് ഇരുന്നു. പക്ഷേ, പതിയെ അവര് ഞങ്ങളെ ശ്രദ്ധിച്ചു തുടങ്ങി. ഞങ്ങളാരാ മൊതലുകള്!! പിന്നെ ഒട്ടും വൈകിയില്ല. ഞാന് കേറി മുട്ടി. മാംഗ്ലൂരില് നിന്ന് നഴ്സിംഗ് കോഴ്സ് പൂര്ത്തിയാക്കി നാട്ടിലേക്ക് പോവുകയാണ് അവര്. കോട്ടയത്താണ് വീട്. അവര്ക്ക് ഇ-മഷി വില്ക്കാനുള്ള എന്റെ ശ്രമം ദയനീയമായി പരാജയപ്പെട്ടു. വായിക്കുക എന്ന ദുശീലം അവര്ക്കാര്ക്കും ഇല്ലത്രേ! പിന്നെ ഒന്നു രണ്ട് മണിക്കൂറുകള് അവരുമായി സംസാരിക്കുകയായിരുന്നു ഞങ്ങളുടെ പ്രധാന ജോലി.

ആലുവയില് ഇറങ്ങി അവിടെ നിന്നു പെരുമ്പാവൂരെത്തിയ ഞങ്ങള് അവിടെ നിന്നും സുനൈസിന്റെ ബൈക്കിലാണ് അവന്റെ വീട്ടിലേക്ക് പോകുന്നത്. 14 കിലോമീറ്ററുകളോളമുണ്ട് അവന്റെ വീട്ടിലേക്ക്.
വീട്ടിലെത്തിയപ്പോ അര്ദ്ധരാത്രി കഴിഞ്ഞു. അധികം താമസിക്കാതെ ഞങ്ങള് ഉറങ്ങി.
പിറ്റേന്ന് രാവിലെ ചിരട്ടപ്പുട്ടായിരുന്നു പ്രഭാതഭക്ഷണം. ഞാനും റിനുവും പുട്ട് വെട്ടി വിഴുങ്ങുന്ന ഫോട്ടോ ഇതിനകം ഹിറ്റ് ആയതാണല്ലോ. അന്ന്, ജുമുഅ കഴിഞ്ഞപ്പോഴാണ് സുനൈസ് മറ്റൊരു കാര്യം പറയുന്നത്. നിഷേച്ചിയുടെ തൃപ്പൂണിത്തുറയിലുള്ള വീട്ടില് ഇ-മഷി എത്തിക്കാമെന്ന് സുനൈസ് ഏറ്റതായിരുന്നു. പക്ഷേ, ഞാന് തൃപ്പൂണിത്തുറ വഴിയാണ് പോകുന്നതെന്നറിഞ്ഞപ്പോള് നിഷേച്ചിക്ക് ഇ-മഷി എത്തിക്കാമോയെന്ന് എന്നോട് ചോദിച്ചു. എനിക്ക് സമ്മതം.
അങ്ങനെ അന്ന് വൈകുന്നേരം തൃപ്പൂണിത്തുറക്ക് വെച്ചു പിടിച്ചു. റിനുവും കൂടി വരാം എന്നു പറഞ്ഞെങ്കിലും അവന്റെ ട്രെയിനു സമയമായി എന്നറിഞ്ഞതു കൊണ്ട് അവന് പോയി. പിന്നെ ഞാന് ഒറ്റക്കായി യാത്ര.

നിഷേച്ചിയുടെ ഫ്ലാറ്റ് കണ്ടു പിടിക്കാന് കുറച്ച് പാടുപെട്ടു. ഫ്ലാറ്റിലെത്തുമ്പോള് നിഷേച്ചിയും രണ്ട് മക്കളും കൂടിയിരുന്ന് 'മാതൃഭൂമി ന്യൂസ്' കാണുകയായിരുന്നു.

'ദാ, ഇപ്പൊ കാണിച്ചതേയുള്ളൂ നമ്മുടെ പ്രകാശന പരിപാടി' എന്ന് നിഷേച്ചി
. ഇടക്ക് ചായ തന്നു. എറണാകുൾത്തു നിന്ന് രാത്രി ഈരാറ്റുപേട്ടക്ക് ബസ്സില്ല എന്ന് ഞാന് അറിഞ്ഞിരുന്നുനിഷേച്ചി ആരെയെല്ലാമോ വിളിച്ചു ചോദിച്ചു. ബസ്സ് ഉണ്ട് എന്ന് കിട്ടിയ വിവരം വെച്ച് എന്നെ നിഷേച്ചിയുടെ ഭര്ത്താവ് ബസ് സ്റ്റോപ്പില് കൊണ്ടു വിട്ടു. 8.30 മുതല് അവിടെ നില്ക്കാന് തുടങ്ങിയ എനിക്ക് ബസ്സ് കിട്ടുന്നത് രാത്രി ഏറെ വൈകിയാണ്!! ഇടക്ക് റിയാസിക്ക കുറേ പ്രാവശ്യം വിളിച്ചുകുഴപ്പമില്ല എന്നു പറഞ്ഞ് ഞാന് സമാധാനിപ്പിച്ചു കൊണ്ടിരുന്നു.

വീട്ടിലെത്തുമ്പോള് രാത്രി ഏറെ താമസിച്ചു. എത്താറായപ്പോള് റിയാസിക്കയെ വിളിച്ചു പറഞ്ഞു, എത്തിയെന്ന്. അപ്പോ, റിയാസിക്കയുടെ ചോദ്യം;

ഇനി മനസമാധാനമായിട്ട് ഞാന് കിടന്നുറങ്ങിക്കോട്ടെ?”


ആ സ്നേഹത്തിനു മുന്നില് നന്ദിയോടെ....

Wednesday, September 25, 2013

ഒരു ഡയറിക്കുറിപ്പ്‌


ജനിക്കാതെ പോയ ഒരു പെണ്
കുഞ്ഞിന്റെ ഡയറി കുറിപ്പ്....
ജൂണ്-15 :-
ഞാനൊരു കുഞ്ഞു
പൊട്ടായി അമ്മയുടെ ഗര്ഭപാത്രത്തില്
പറ്റി പിടിച്ചിരിക്കുന്നു..
ജൂണ്-22 :-
ഇപ്പോള് ഞാനൊരു
കോശമായി..
ജൂലായ്-5 :-
അമ്മ അച്ഛനോട് പറയാ..നമുക്കൊ രുവാവ
ഉണ്ടാവാന് പോവാണെന്ന്..അമ്മയ്ക്കും അച്ഛനും എന്തു സന്തോഷായീന്നോ..
ജൂലായ്-26 :-
എനിക്കിപ്പോ അമ്മ പോഷണങ്ങള് തരാന്
തുടങ്ങിയല്ലോ..അച്ഛമ്മ പറഞ്ഞു
അമ്മയോട് നന്നായി ഭക്ഷണം കഴിക്കാന്.
ആഗസ്റ്റ്3 :-
അമ്മ സുന്ദരിയായി പുറപ്പെട്ടിരിക്കുന്നു.,
സ്കാനിങ്ങിനു പോവാന്..അച്ഛന്
അമ്മയെ മെല്ലെ സൂക്ഷിച്ചാണ് കാറില്
കൊണ്ട് പോണേ..എനിക്ക്
ഇളക്കം തട്ടാതിരിക്കാന്.. ഡോക്ടര്
സ്കാനിംഗ് ചെയ്യുമ്പോ,അമ്മേടെ വയറു
അമര്ത്തിയപ്പോ, എനിക്ക് പേടിയായി,
പിന്നെ അമ്മേടെ വയറ്റില്
ആണല്ലോ എന്നത്
എനിക്ക് ധൈര്യം തന്നു..
ആഗസ്റ്റ്-12 :-
എനിക്കിപ്പോ കുഞ്ഞു
കൈയും,
കാലും, വയറും,
തലയും ഒക്കെ വന്നല്ലോ..അമ്മയുടെ ഹൃദയ
മിടിപ്പും,ശബ്ദവും എനിക്ക്
കേള്ക്കാം. വേഗം പുറത്തെത്തി,
അമ്മയെ കാണാന്
കൊതിയായി എനിക്ക്.
ആഗസ്റ്റ്-25 :-
അമ്മ വീണ്ടും സ്കാനിങ്ങിനു. അച്ഛന്
ചോദിക്കാ ഡോക്ടറോട് ഞാന് എന്തു
വാവയാണെന്നു. അപ്പോഎനിക്ക് ദേഷ്യോം,
സങ്കടോം ഒക്കെ വന്നു. ഞാന്
ആദ്യമായി അമ്മയെ എന്റെ ഇളക്കതിലൂടെ
എന്റെ പ്രതിഷേധം അറിയിച്ചു. ഞാന്
അനങ്ങിയപ്പോ അമ്മേടെ സന്തോഷം കാണേണ്ടതു
തന്നെയായിരുന്നു. ഡോക്ടര് പറഞ്ഞല്ലോ ഞാന്
പെണ്കുട്ടിയാണെന്ന്. എനിക്കും സന്തോഷമായി. നല്ല
ഉടുപ്പൊക്കെ ഇട്ടു
അങ്ങനെ നടക്കാലോ. പെണ്കുട്ടി എന്ന്
കേട്ടപ്പോ അച്ഛന്റേം അമ്മെന്റെം മുഖം
വാടിയോന്നു എനിക്കൊരു തോന്നല്. അച്ഛനു
ം അമ്മയും ഇന്നു മൌനികള്
ആയി ഇരുന്നു. അമ്മ
ഒന്നും കഴിച്ചതുമില്ല. എനിക്ക്
വിശന്നിട്ടുവയ്യ. അച്ഛമ്മയോടും ,
അമ്മമ്മയോടും അച്ഛന് പറയാണ്എനിക്ക്
വളര്ച്ച പോരെന്നു. രാത്ര
ി അമ്മയും അച്ഛനും പറഞ്ഞു
എന്നെ വേണ്ടാന്നു, ഒഴിവാക്കുകയാണെന
്നു..എനിക്ക് സങ്കടാവുന്നു, ഞാന്
കുറെ ഇളകി നോക്കി. ഇല്ല
ന്റെ അമ്മേന്റെ മുഖത്ത് ഒരു
സന്തോഷോം ഇപ്പോ ഇല്ല.
എന്റെ പൊക്കിള്
കോടിയില് ചുറ്റി ആത്മഹത്യ ചെയ്യാന്
ഞാന്
ശ്രമിച്ചു നോക്കി.കഴിഞ്ഞില്ല..
എന്റെ കുഞ്ഞി ചുണ്ടുകള് വിതുമ്പാന്
തുടങ്ങി.
സെപ്റ്റംബര്-3 :-
അമ്മയും, അച്ഛനും ആശുപത്രിയിലേക്ക
്, എന്നെ കളയാന്. ഓപ്പറേഷന് ടേബിളില്
അമ്മയെ ഡോക്ടര് സൂചി വെച്ചപ്പോള്,
അമ്മക്ക്
വേദനിച്ചപ്പോ എനിക്കും സങ്കടം വന്നു.
പാവം ന്റെ അമ്മ. അരണ്ട വെളിച്ചത്തില്
ഡോക്ടര് മൂര്ച്ചയുള്ള
ആയുധങ്ങളുമായി എന്റെ നേര്ക്ക് വന്നപ്പോള്
ഞാന് പേടിച്ചു മാറി.
എന്റെ പ്രതിഷേധം വക
വെക്കാതെ എന്റെ കുഞ്ഞു കാല്
വിരലുകളെ അവര് ആദ്യം നുറുക്കിയെടുത്തു.
വേദന കൊണ്ട് ഞാന് പുളഞ്ഞു.
പിന്നെ എന്റെ കാലുകള്, കൈകള് ഉടല്
എല്ലാം 15 മിനിറ്റ് കൊണ്ട് അവര്
കലക്കിയെടുത്തു. നാല് മാസം പ്രായമുള്ള
ഭ്രൂണം ആണെങ്കിലും എനിക്കും ഉണ്ടായിരുന്നു
ആത്മാവ്. ഞാന് കണ്ടു
അമ്മയുടെയും അച്ഛന്റെയും മുഖത്ത്
സന്തോഷം.
അങ്ങിനെ എന്റെ ആത്മാവും നിലാവിന്റെ
കല്പ്പടവുകള് കയറി യാത്ര തുടര്ന്നു.
ഇനിയുള്ള കുറിപ്പിന് തീയതികളില്ല.
കലണ്ടര് തൂങ്ങാത്ത ചുവരുകള് ഇല്ലാത്ത
ലോകം ആദ്യം എന്നെ പേടിപ്പിചെങ്കില
ും പതുക്കെ മനസ്സ് തണുത്തു കൊണ്ടിരുന്നു...
അവിടെ എത്തിയപ്പോള് എന്റെ പ്രായത്തില്
ഉള്ള കുറെ കുട്ടികള്, കുഞ്ഞു ചേച്ചിമാര്.
അമ്മയുടെ രൂപം തോന്നണ കുറെ അമ്മമാര്.
അവരെന്നെ ഓടി വന്നു കോരിയെടുത്തു ഉമ്മ
വെച്ചു. ചേച്ചിമാര് കഥ പറഞ്ഞു തന്നു. ഈ
ഭൂമിയിലെ കുഞ്ഞികിളികളെ തന്റെ
മൂര്ച്ചയേറിയ ഖഡ്ഗം കൊണ്ട്
മുറിവേല്പിച്ചു
കൊല്ലണ കഴുകന്മാരെ കുറിച്ച്...
അമ്മമാരുടെ താരാട്ടില് നിന്നും ഞാന്
കേട്ടു, ഈ ഭൂമിയിലെ മനുഷ്യ
കുപ്പായമണിഞ്ഞ
മാംസദാഹികള് ആയ
ചെന്നായകളെ കുറിച്ച്.
എല്ലാം കേട്ടപ്പോള്
എന്റെ മനസ്സും തണുത്തു.
അമ്മയോടും അച്ഛനോടും ഉള്ള
ദേഷ്യോം മാറി.
എന്റെ ഭാഗ്യത്തെ കുറിച്ചോര്ത്തു. ഈ
ഭൂമിയില് പെണ്കുഞ്ഞായി പിറക്കാതെ പോയ
എന്റെ ഭാഗ്യത്തെ കുറിച്ച്...


-കടപ്പാട്

Wednesday, September 4, 2013

കട കൊള്ളാം. പക്ഷേ, സാധനങ്ങള് കുറവാ...

'കുഞ്ഞനന്തന്റെ കട' കണ്ടു.
തരക്കേടില്ലാത്ത സിനിമ. മൊത്തത്തില് കേട്ട നല്ല പ്രതികരണങ്ങള്‌ക്ക് എതിരായി ചില നിരീക്ഷണങ്ങള് കണ്ടു, ചിത്രം മോശമാണെന്ന്. എന്നാല് എന്റെ വ്യക്തിപരമായ അഭിപ്രായത്തില് ചിത്രം തരക്കേടില്ലാത്ത ഒന്നായാണ് തോന്നിയത്. മഹത്തായ ഒരു സിനിമ എന്ന അഭിപ്രായമില്ല. സലിം അഹ്മദിന്റെ 'ആദാമിന്റെ മകന് അബു'വുമായി താരതമ്യം ചെയ്താല് സവിശേഷ വിധിയായി ചിത്രത്തില് ഒന്നുമില്ല. ചിത്രം എനിക്കിഷ്റ്റപ്പെടാന് കാരണം മമ്മൂട്ടിയുടെ അഭിനയമാണ്. അതിന്റെ മുഴുവന് മാര്ക്കും സംവിധായകനാണ്. മമ്മൂട്ടിയെ വളരെ കൃത്യമായി സലിം അഹ്മെദ് ചിത്രത്തില് ഉപയോഗിച്ചിരിക്കുന്നു.
ദയയും ക്ഷമയും വിട്ടുവീഴ്ചയുമൊക്കെ ഉള്ളതിനോടൊപ്പം ദേഷ്യവും സ്വാര്ത്ഥതയുമൊക്കെയുള്ള ഒരു പച്ച മനുഷ്യനാണ് കുഞ്ഞനന്തന്. മലയാളിയുടെ നായക സങ്കല്പത്തിലെ ഹീറോയിസം ഇനിയും അവസാനിച്ചിട്ടില്ലെന്ന് തോന്നുന്നു. ഇടക്കിടെ കേട്ട മോശം അഭിപ്രായത്തിനു കാരണം അതാവാം. ഒരു നടന് എന്ന നിലയില് മമ്മൂട്ടി ചിത്രത്തില് 100% വിജയമാണ്. കുഞ്ഞനന്തന് ഒരു സാധാരണ മനുഷ്യന്റെ പ്രതീകം ആണ് എന്ന് ചിന്തിക്കാനാണ് എനിക്കിഷ്ടം. തന്റെ പറമ്പിലേക്ക് മറ്റുള്ളവര് കടക്കാതിരിക്കാന് അതിരില് വേലി കെട്ടുന്ന കുഞ്ഞനന്തന് മാവില് നിന്ന് വീണ് പരിക്കേല്‌ക്കുന്ന തന്റെ മോനെ എടുക്കാനായി പോകുമ്പോള് ആ വേലി ചവിട്ടിപ്പൊളിച്ച് കളയുന്നുണ്ട്. റോഡ്‌ വന്നാല് തന്റെ കട നഷ്ടപ്പെടും എന്ന് മനസ്സിലാക്കുന്ന കുഞ്ഞനന്തന് ഏത് വിധേനയും ആ റോഡ്‌ വരുത്താതിരിക്കാനുള്ള ശ്രമങ്ങള് നടത്തുന്നു. എന്നാല് കുടുസു റോഡില് കൂടി പരിക്ക് പറ്റിയ മോനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോള് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള് കുഞ്ഞനന്തനെ മാറി ചിന്തിക്കാന് പ്രേരിപ്പിക്കുന്നു. ഇനിയും തനിക്ക് ഇങ്ങനെയൊരു അവസ്ഥ വരരുത് എന്ന് സ്വാർത്ഥമായി ചിന്തിക്കുന്ന അയാള് ഒരു രാത്രി കട പൊളിക്കുകയാണ്.
സംവിധായകന് പറഞ്ഞ കഥയല്ല, പറഞ്ഞ രീതിയാണ്‍ കുറച്ചു കൂടി നന്നാവേണ്ടിയിരുന്നത്. കുഞ്ഞന്തന് എന്ന മനുഷ്യന് എന്നതിലപ്പുറം കുഞ്ഞനന്തന് എന്ന നായകന് എന്ന് ചിന്തിക്കുമ്പോള് ചിത്രം കുറച്ചു കൂടി മോശമാവുന്നു.
വളരെ വിശദമായ കഥ പറച്ചില് ആകര്ഷണീയമായി. കുറച്ച് ക്രിയാത്മകമായി ചിന്തിച്ചിരുന്നെങ്കില് നന്നാക്കാവുന്ന സിനിമ. എങ്കിലും, ഹീറോയിസത്തില് അമിതമായ വിശ്വാസമില്ലാത്തവര്‌ക്ക് സിനിമ കാണാം...

Saturday, July 20, 2013

നോമ്പ്‌ എന്നാല്

അതിഥി


"മരണം ക്രൂരനായ ഒരതിഥിയാണ്‌"

മരണത്തിന്റെ ഭീകരത ഞാന്‌ അറിഞ്ഞത്‌ എന്റെ അഞ്ചാം വയസ്സിലായിരുന്നു. അന്ന് എന്റെ വാപ്പ ഗള്‌ഫിലായിരുന്നു. ഒരു ശരാശരി മലയാളിയുടെ സാമ്പത്തിക പ്രശ്നങ്ങള്‌ക്‌ ഇന്നും ആദ്യം എത്തുന്ന പരിഹാരം പ്രവാസം തന്നെയാണല്ലോ. അങ്ങനെയാണ്‌ വാപ്പ എന്റെ രണ്ടാം വയസ്സില്‌ വിമാനം കയറുന്നത്‌. അന്ന് സാമ്പത്തികമായി തരക്കേടില്ലാത്ത നിലയിലായിരുന്നു ഞങ്ങള്‌. ചെറുതെങ്കിലും സുന്ദരമായ വീട്‌, വാപ്പയ്ക്ക്‌ തരക്കേടില്ലാത്ത ജോലി. ഇവിടുത്തെ ആദ്യകാല ഇൻസ്റ്റാള്‌മെന്റ്‌കാരില്‌ ഒരാളായിരുന്നു വാപ്പ. അന്ന് ഈരാറ്റുപേട്ടയില്‌ ഇൻസ്റ്റാള്‌മന്റ്‌ വ്യാപകമാകുന്നേയുള്ളൂ. ജോലിയും കളഞ്ഞ്‌ വീടും വിറ്റിട്ടാണ്‌ പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും ഭാണ്ഢം പേറി വാപ്പ മണലാരണ്യത്തിലേക്ക്‌ പോകുന്നത്‌. അന്ന് വാപ്പയോടൊപ്പം ഇൻസ്റ്റാള്‌മെന്റില്‌ പങ്കാളികളായിരുന്ന പലരും ഇന്ന് നല്ല നിലയിലാണ്‌.
നീണ്ട നാലര വര്‌ഷം വാപ്പ അവിടെ നിന്നു; ഇടക്കൊന്ന് നാട്ടില്‌ പോലും വരാതെ. വിസ ഏജന്റിന്റെ ചതിയില്‌ കുടുങ്ങി മണല്‌ക്കാട്ടില്‌ നരകയാതന അനുഭവിക്കേണ്ടി വന്ന അനേകായിരം പേരില്‌ ഒരാളായിരുന്നു എന്റെ വാപ്പയും. നാലര വര്‌ഷത്തെ സുദീര്‌ഘമായ പ്രവാസ ജീവിതത്തിനു ശേഷം തിരികെ വന്ന വാപ്പ പിന്നെയൊരു വീട്‌ വെച്ചത്‌ എട്ട്‌ വര്‌ഷങ്ങള്‌ക്ക്‌ ശേഷമാണ്‌. ആദ്യത്തെ വീടിന്റെ പകുതി പോലും പകിട്ടില്ലാത്ത ഒരു ഷെഡ്ഡ്‌.
പറഞ്ഞു വന്നത്‌ മരണത്തെക്കുറിച്ചാണ്‌. വാപ്പയുടെ പ്രവാസം എന്നെ കൂടുതല്‌ അടുപ്പിച്ചത്‌ ഉപ്പ എന്ന് ഞങ്ങള്‌ വിളിക്കുമായിരുന്ന എന്റെ വാപ്പയുടെ വാപ്പയിലേക്കായിരുന്നു. എന്നെ വലിയ സ്നേഹമായിരുന്നു ഉപ്പയ്ക്ക്‌.
മലഞ്ചരക്ക്‌ വ്യാപാരം കഴിഞ്ഞ്‌ വലിയ ചാക്കുകെട്ടും തലയിലേറ്റി വരുന്ന ഉപ്പയെ ദൂരെ വെച്ചു കാണുമ്പോഴേ ഞാന്‌ ഓടിച്ചെല്ലും. എന്നെ പൊക്കി ഉപ്പ ചുമലിലിരുത്തും. എന്നിട്ട്‌ ഒരു മുഷിഞ്ഞ കടലാസില്‌ പൊതിഞ്ഞ കുറേ മിഠായികളും തരും. എന്റെ ജീവിത കാലത്തിലിന്നു വരെ അത്രയും സ്വാദുള്ള മിഠായി ഞാന്‌ കഴിച്ചിട്ടില്ല. എല്ലാ ദിവസവും ഉള്ള പതിവായിരുന്നു അത്‌. എന്നെയും ഒപ്പം ചാക്കുകെട്ടിനെയും ചുമന്നാണ്‌ ഉപ്പ വീട്ടിലെത്തുക. മിക്കപ്പോഴും എന്റെ ഉമ്മയുടെ വക ശകാരം കേട്ടാണ്‌ ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന് എനിക്ക്‌ തോന്നിയിട്ടുള്ള ഉപ്പയുടെ ചുമലില്‌ നിന്ന് ഞാന്‌ താഴെയിറങ്ങുക.
ഞങ്ങളുടെ വീടിനു മുൻപില്‌ ഒരു തോടുണ്ട്‌; മാതാക്കല്‌ തോട്‌. മീനച്ചിലാറിന്റെ ഒരു പോഷക നദിയാണ്‌. ചെറുപ്പം മുതല്‌ക്കേ തോട്ടിലായിരുന്നു എന്റെ കുളി. ഒരിക്കല്‌ തോട്ടില്‌ നിന്നും വിസ്തരിച്ചൊരു കുളിയും കഴിഞ്ഞ്‌ കരയില്‌ വെച്ച്‌ ഉടുപ്പ്‌ മാറുമ്പോള്‌ കാലു തെറ്റി ഞാന്‌ തോട്ടിലേക്ക്‌ വീണു. സാരമായ പരിക്കുകളൊന്നും പറ്റിയില്ല. ശരീരത്തില്‌ അവിടവിടെയായി ചെറിയ പോറലുകളേയുള്ളൂ. എന്നിട്ടും അറിഞ്ഞപ്പോള്‌ ഉപ്പയ്ക്ക്‌ വലിയ വിഷമമായി.
"എന്റെ കുട്ടിയെ നിനക്കൊന്നും ശ്രദ്ധിക്കാന്‌ വയ്യല്ലേ?"
എന്നൊക്കെ എന്റെ ഉമ്മയോടും മറ്റും കയര്‌ത്തു ഉപ്പ.
ആ സ്നേഹം മരിക്കുവോളം എന്നോട്‌ ഉണ്ടായിരുന്നു. ഒരിക്കല്‌ എന്റെ പതിവു തെറ്റി. അന്ന് സ്കൂള്‌ വിട്ട്‌ വരുമ്പോള്‌ ഉപ്പ കട്ടിലിലായിരുന്നു. അന്നും എന്നെ അടുത്തേക്ക്‌ വിളിച്ച്‌ കയ്യില്‌ മിഠായിപ്പൊതി വെച്ചു തന്നു. നിറഞ്ഞു വരുന്ന കണ്ണുകളോടെ എന്നെ ചേര്‌ത്തു പിടിച്ച ഉപ്പ പെട്ടെന്ന് പൊട്ടിക്കരഞ്ഞപ്പോള്‌ എനിക്ക്‌ മനസ്സിലായില്ല, എന്താണ്‌ സംഭവിക്കാന്‌ പോകുന്നതെന്ന്.
പിറ്റേന്ന്, വീട്ടില്‌ പൊട്ടിക്കരച്ചിലുകളും തേങ്ങലുകളുമൊക്കെ കേട്ടാണ്‌ ഞാന്‌ ഉണര്‌ന്നത്‌. എല്ലാവരും കരയുന്നു. അത്‌ കണ്ട്‌ ഞാന്‌ ഭയപ്പെട്ടു. എന്തൊക്കെയാണ്‌ നടക്കുന്നത്‌ എന്നെനിക്ക്‌ മനസ്സിലായില്ല. എന്റെ ഉമ്മയും കൊച്ചുമ്മമാരുമൊക്കെ കരയുകയായിരുന്നു.
"കരയല്ലേ" എന്ന് പറഞ്ഞ്‌ അവര്‌ക്കിടയിലൂടെ ഓടി നടക്കാനേ എനിക്ക്‌ കഴിഞ്ഞുള്ളൂ.
വൈകിട്ട്‌, എല്ലാവരും കൂടി മയ്യിത്ത്‌ കട്ടിലിലേറ്റി ഉപ്പയെ കൊണ്ടു പോകുമ്പോഴാണ്‌ ഞാന്‌ എനിക്ക്‌ നഷ്ടപ്പെട്ടത്‌ എന്താണെന്ന് തിരിച്ചറിയുന്നത്‌. നിശബ്ദനായി ഞാന്‌ കരഞ്ഞു.
ഇന്നും ഉപ്പ എന്റെ ഒരു സങ്കടമാണ്‌. എല്ലാ വെള്ളിയാഴ്ച്ചയും ഉപ്പയുടെ ഖബര്‌ സന്ദര്‌ശിച്ച്‌ ഒരു 'യാസീന്‌'* ഓതി സമര്‌പ്പിക്കാറുണ്ട്‌. സര്‌വശക്തനായ ദൈവം അദ്ദേഹത്തിന്റെ പരലോക ജീവിതം സുഖകരമാക്കട്ടെ!
--------------------------------------------------
*യാസീന്‌- പരിശുദ്ധ ഖുര്‌-ആനിലെ ഒരു അദ്ധ്യായം.

Monday, June 24, 2013

അഞ്ചില് എത്ര സുന്ദരികള്?


അഞ്ചു കഥകള്‌, അഞ്ചു സംവിധായകര്‌, അഞ്ചു ഷോർട്‌ ഫിലിമുകള്‌, ഒരു സിനിമ. വ്യത്യസ്തമായ ചിന്ത. 'കേരള കഫേ' മറന്നിട്ടല്ല. ഇത്തരമൊരു ചിന്ത മലയാളം ആദ്യം അറിഞ്ഞത്‌ 'കേരള കഫേ'യിലൂടെയാണ്‌.

അഞ്ചു ഷോർട്‌ ഫിലിമുകളില്‌ ആദ്യത്തേത്‌ 'സേതുലക്ഷ്മി.' മനോഹരമായ കഥ. മനോഹരമെന്നോ ക്രൂരമെന്നോ വിളിക്കാം എം. മുകുന്ദന്റെ ഈ കഥയെ. കാരണം ബാല്യത്തിന്റെ കുസൃതികൾക്കും കൂതൂഹലങ്ങൾക്കും കൂട്ടിനുമൊക്കെ അപ്പുറം ഷൈജു ഖാലിദ്‌ സംവിധാനം ചെയ്ത ഈ ഷോർട്‌ ഫിലിം ചർച്ച ചെയ്യുന്നത്‌ അന്ധമായ കാമാസക്തിയുടെ മുറിവുണങ്ങാത്ത ഭൂമികകളെയാണ്‌.

സ്റ്റുഡിയോക്കാരന്‌ ചേട്ടന്റെ കാമദാഹത്തിനു മുന്നില്‌ അകപ്പെട്ട്‌ പേടിച്ചരണ്ട സേതുലക്ഷ്മി എന്ന എൽ. പി സ്കൂള്‌ വിദ്യാർത്ഥി 'വീട്ടില്‌ പോണം' എന്ന് ചിണുങ്ങുമ്പോള്‌ നമ്മുടെ ഹൃദയം നീറും. 'നമുക്കൊരിടത്തേക്ക്‌ പോകാം' എന്നു പറഞ്ഞ്‌ സേതുലക്ഷ്മിയെ തന്റെ സ്കൂട്ടറില്‌ കയറ്റിക്കൊണ്ട്‌ പോകുന്ന സ്റ്റുഡിയോച്ചേട്ടന്റെ ദൃശ്യത്തില്‌ 'സേതുലക്ഷ്മി' അവസാനിക്കുമ്പോള്‌ നിങ്ങളുടെ കണ്ണ്‌ നിറഞ്ഞില്ലെങ്കില്‌ ഓർത്തോളൂ, നിങ്ങളുടെ മനസ്സ്‌ കഠിനമാണ്‌..

സമീര്‌ താഹിര്‌ സംവിധാനം ചെയ്ത 'ഇഷ'യാണ്‌ രണ്ടാമത്തെ ഷോർട്‌ ഫിലിം. പ്രത്യേകിച്ചൊന്നും പറയാനില്ല. ചില ഹിന്ദി, ഇംഗ്ലീഷ്‌ സിനിമകളിലെ ആശയം ആവർത്തിക്കപ്പെട്ടതിനപ്പുറം ഒരു പുതുമ തോന്നിയില്ല. പെണ്ണിനെക്കൊണ്ട്‌ എന്തൊക്കെ ചെയ്യാന്‌ കഴിയും എന്ന് പറയാനാണ്‌ സംവിധായകന്‌ ശ്രമിച്ചതെന്ന് തോന്നുന്നു. ഒരു മാതിരി ഹോളിവുഡ്‌ കഥ.

മൂന്നാമത്തെ ഷോർട്‌ ഫിലിം 'ഗൗരി.' ആഷിക്‌ അബുവിന്റെ സംവിധാനം. പക്ഷേ, കൂട്ടത്തില്‌ ഏറ്റവും മോശം ഇതാണ്‌. ചുമ്മാ ഒരു കഥ. കൂനിന്മേല്‌ കുരു എന്നതു പോലെ റിമി ടോമിയുടെ അഭിനയവും. അതെ, മ്മടെ പാട്ടുകാരി റിമ്യന്നെ! 'ഗൗരി'യിലൂടെ സംവിധായകന്‌ എന്താണ്‌ പറയാനുദ്ദേശിച്ചത്‌ എന്ന് മനസ്സിലായില്ല.

നാലാമത്തെ ഷോർട്‌ ഫിലിം അമല്‌ നീരദ്‌ സംവിധാനം ചെയ്ത 'കുള്ളന്റെ ഭാര്യ.' ഒരു ചൈനീസ്‌ കഥയില്‌ നിന്ന് കടം കൊണ്ട ആശയമാണ്‌. സുന്ദരമായ കഥ പറച്ചില്‌. ദുൽഖറിന്റെ അനായാസമായ അഭിനയവും വിവരണവും ചിത്രത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. അധികം ഡയലോഗുകളുമൊന്നുമില്ലെങ്കില്‌ പോലും അമല്‌ കഥ പറഞ്ഞ ശൈലി നമ്മെ പിടിച്ചിരുത്തും.

അൻവര്‌ റഷീദിന്റെ 'ആമി'യാണ്‌ അവസാനത്തെ ഷോർട്‌ ഫിലിം. തരക്കേടില്ലാത്ത കഥ. പരസ്ത്രീ/പരപുരുഷ ബന്ധമാണ്‌ ഇതിലൂടെ സംവിധായകന്‌ പറയാന്‌ ഉദ്ദേശിച്ചതെങ്കിലും കോടികളുടെ കണക്ക്‌ ചർച്ച ചെയ്യുന്ന റിയല്‌ എസ്റ്റേറ്റ്‌ ബിസിനസില്‌ മുങ്ങിപ്പോയി അവ. 'ഉത്തരം കിട്ടിയാ?' എന്ന കോഴിക്കോടന്‌ ചോദ്യം കലർപ്പില്ലാത്ത സ്നേഹത്തിന്റെ അടയാളമായി ഈ ഷോർട്‌ ഫിലിമില്‌ നമുക്ക്‌ തോന്നും.

ചുരുക്കത്തില്‌ 'മായാമോഹിനി', 'കമ്മത്ത്‌ ആൻഡ്‌ കമ്മത്ത്‌' പാറ്റേണിലുള്ള ചിത്രങ്ങള്‌ മാത്രം ഇഷ്ടപ്പെടുന്നവര്‌ ആ പ്രദേശത്തേക്ക്‌ പോലും പോകരുത്‌ എന്നർത്ഥം.

Friday, June 21, 2013

നായിന്റെ മക്കള്!


ഹൗ, കാല് വേദനിക്കുന്നു. ആരോ കാലില് ചവിട്ടി നില്ക്കുകയാണെന്ന് തോന്നുന്നു.

വേഗം തലവഴി മൂടിയിരുന്ന ചാക്ക് മാറ്റാന് ശ്രമിച്ചു. പക്ഷേ, കുറേ നാളായിട്ട് മനസ്സെത്തുന്നിടത്ത് കയ്യെത്തുന്നില്ല. സാവധാനം ചാക്ക് മാറ്റി. ഒരുത്തന് ഷൂസിട്ട കാലു കൊണ്ട് തന്റെ കാലില് ചവിട്ടി നില്ക്കുകയാണ്. ഹോ, മാറുന്നില്ലല്ലോ. വേദനിച്ചിട്ട് മേല.

ചാക്ക് കുറച്ചു കൂടി മാറ്റി.

ഓ, അവന് തന്നെ കണ്ടു. അവന് അത്ഭുതം.

തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് സാവധാനം അവന് കാലില് നിന്നും മാറി.

ഇവനൊന്നും കണ്ണ് കണ്ടു കൂടേ.

നായിന്റെ മോന്!

അയാള് എഴുന്നേറ്റിരുന്നു.

ഉറക്കം പോയി. അവന്റെ ഒടുക്കത്തെ ചവിട്ട്!

പയ്യനാണ്. 18 വയസ്സിനപ്പുറം പ്രായമില്ല. ഒരു സിഗരറ്റിന് തീ കൊളുത്തുകയാണവന്.
ഒരു പുക കിട്ടിയിരുന്നെങ്കില് തണുപ്പിനൊരു പരിഹാരമായേനേ.

ഒരാഴ്ചയായി തോരാത്ത മഴയാണ്, 'തുള്ളിക്കൊരു കുടം' കണക്കെ. മഴ തുടങ്ങിയപ്പോള് കിടപ്പാടവും പോയി.

തമ്പാനൂര് ബസ്‌സ്റ്റാന്റിനടുത്തുള്ള ഒരു ചായക്കടയുടെ വരാന്തയായിരുന്നു തന്റെ കിടപ്പു സ്ഥലം. മഴയും വെയിലും ഒന്നും കൊള്ളാത്ത നല്ല സ്ഥലം. പക്ഷേ, മഴയായപ്പോള് സ്ഥലത്തിന് ആവശ്യക്കാര് കൂടി. എവിടുന്നോ വന്ന കുറച്ചു പേര് സ്ഥലം കയ്യേറി. ഫലം, താന് പുറത്ത്!

പിന്നെ രണ്ടുമൂന്ന് ദിവസം അലഞ്ഞു തിരിഞ്ഞ് നടപ്പായിരുന്നു. നന്നായി മഴ നനഞ്ഞു. പനിയും പിടിച്ചു. മിനിഞ്ഞാന്നാണ് ഈ കിടപ്പാടം കിട്ടിയത്.

റെയില്വേ സ്റ്റേഷന്റെ  അടുത്തുള്ള റിസര്‌വേഷന് സെന്ററിന്റെ വശത്ത്. ഇവിടെ മഴ കൊള്ളാതിരിക്കണാമെങ്കില് ചുരുണ്ടു കൂടി കിടക്കണം.

അത് റിസര്‌വേഷന് സെന്റര് ആണെന്നൊക്കെ മനസ്സിലാക്കിത്തന്നത് തന്റെ കിങ്ങിണിയായിരുന്നു.

അവള് കഴിഞ്ഞ വര്ഷം മരിച്ചു. മരിച്ചതല്ല, കൊന്നതാണ്!

അന്ന് തനിക്കൊരു ജോലിയുണ്ടായിരുന്നു. തെമ്മാടിക്കുഴിയിലേക്ക് വരുന്ന പേരറിയാത്ത ശവങ്ങളെ  മറവ് ചെയ്തിരുന്നത് താനായിരുന്നു. ആലങ്കാരികമായി പറഞ്ഞാല് സര്കാര് ജോലി, ഹും!!

കിങ്ങിണി അന്ന് ഒന്പതാം ക്ളാസില് പഠിക്കുകയായിരുന്നു. അന്നും ചായക്കട വരാന്തയിലായിരുന്നു കിടപ്പ്. സത്യം പറഞ്ഞാല് അന്നൊന്നും രാത്രി താന് ഉറങ്ങാറുണ്ടായിരുന്നില്ല. പേടിയായിരുന്നു; ചുറ്റും കഴുകന്മാര്.

എന്നിട്ടും താന് പനിച്ചു കിടന്നതിന്റെ മൂന്നാം നാള്, കഴിഞ്ഞ രണ്ടു ദിവസവും പട്ടിണിയായിരുന്നു. ഉച്ച കഴിഞ്ഞപ്പോള് ഒരാള് വന്നു കിങ്ങിണിയെ വിളിച്ചു.
"വാ മോളേ, രണ്ടു ദിവസമായി പട്ടിണിയാണല്ലേ? വാ, ഭക്ഷണം തരാം"
കിങ്ങിണി പ്രതീക്ഷയോടെ തന്നെ നോക്കി. അവളെ പട്ടിണിക്കിടാന് മനസ്സനുവദിക്കുന്നില്ല. പോയി വരാന് പറഞ്ഞു.

വൈകിട്ട് തിരികെ വന്നപ്പോള് അവളുടെ കയ്യില് ചോറുപാത്രം ഉണ്ടായിരുന്നു, കുറച്ച് കറികളും.
പക്ഷേ, താന് കഴിക്കുമ്പോള് അവള് കരയുകയായിരുന്നു. കുറേ ചോദിച്ചതിനു ശേഷമാണ് അവള് കാര്യം പറഞ്ഞത്.

അവള്ക്കുണ്ടായിരുന്നതു പോലെ അയാള്ക്കും വിശപ്പായിരുന്നു; കാമത്തിന്റെ വിശപ്പ്!
അവള് കരയുകയായിരുന്നു.

നിസ്സഹായതയോടെ തല കുമ്പിട്ടിരിക്കാനേ കഴിഞ്ഞുള്ളൂ. നാടോടിപ്പെണ്ണിന് എന്ത് പാതിവ്രത്യം!
പക്ഷേ, പിറ്റേന്ന് ബസ്സിനു മുന്നില് ചാടി അവള് ആത്മഹത്യ ചെയ്തു.

തെമ്മാടിക്കുഴിയില് അവള്ക്കുള്ള കൊച്ചു കുഴി വെട്ടിയതും അയാള് തന്നെയായിരുന്നു.
അയാള് വെട്ടിയ അവസാനത്തെ കുഴി!

ഓര്മകളുടെ നനവ് അയാളുടെ കണ്ണിലേക്കും പടര്ന്നു.

ഈയിടെ ഒരാഴ്ചയായി ആഹാരം കഴിച്ചിട്ടില്ല. പനിച്ചിട്ട് തല പൊക്കാന് വയ്യ. കിടപ്പ് തന്നെയായിരുന്നു.

മിനിഞ്ഞാന്ന് രണ്ടു പേര് ഒരു മൈക്കും ക്യാമറയുമൊക്കെയായി വന്നിരുന്നു. തന്നെയൊക്കെ ക്യാമറയിലെടുക്കുന്നത് കണ്ടു. മറ്റേയാള് ക്യാമറയില് നോക്കി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
'അഭയാര്ത്ഥികള് അധികരിക്കുന്നു' എന്നോ 'ഗവണ്മെന്റ് നിഷ്ക്രിയരാണ്' എന്നോ ഒക്കെ.
ഒന്നും മനസ്സിലായില്ല.

തനിക്കൊരു വീട് തരാനുള്ള പുറപ്പാടോ മറ്റോ ആണോ എന്ന് തെറ്റിദ്ധരിച്ചു പോയി. വീട് കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, കിടക്കാനൊരിടം കിട്ടിയാലും മതി എന്ന ഓര്ത്തു.

പക്ഷേ, എന്തിനാണ് അവന്മാര് വന്നതെന്ന് പിന്നെയാണ് മനസ്സിലായത്.
"നിന്നെയൊക്കെ ഇവിടുന്ന് മാറ്റാന് പോകുവാ"
എന്ന് ഒരാള് വന്നു പറഞ്ഞു, അവന് എന്നോടെന്തോ വൈരാഗ്യമുള്ളതു പോലെ.
അതിനാണ് മൈകൊക്കെയായിട്റ്റ് അവര് വന്നതത്രേ!

നായിന്റെ മക്കള്!

ഇന്നലെ രാത്രി അടുത്തുള്ള വേസ്റ്റ് പാത്രത്തില് നിന്നും കുറച്ച് ചോറ് കിട്ടിയതാണ്. എടുത്ത് വെച്ചപ്പോഴാണ് ശ്രദ്ധിച്ചത്, കയ്യില് ആകെ ചെളി.

കുറച്ചകലെയുള്ള പൊതുടാപ്പില് നിന്ന് കൈ കഴുകി വന്നപ്പോള് കണ്ടത് എടുത്തു വെച്ചിരുന്ന ചോറ് പട്ടി തിന്നുന്നതാണ്.

നായിന്റെ മോന്!

നേരം വെളുത്തു തുടങ്ങി.

ആ പയ്യനെ എങ്ങും കാണുന്നില്ല. പോയിക്കാണും.

ഇവിടെ വരുന്നവരെല്ലാം യാത്രക്കാരാണ്. ആരും ഇവിടെ തങ്ങുന്നില്ല.

അയാളും ഒരു യാത്രയ്ക്ക് തയാറെടുക്കുകയായിരുന്നു.

അയാള് വീണ്ടും കിടന്നു.

ആ കിടപ്പ് ഒരാഴ്ചത്തേക്ക് നീണ്ടു. അപ്പോഴേക്കും ആ ശരീരത്തില് നിന് ദുര്ഗന്ധം വമിച്ചു തുടങ്ങിയിരുന്നു.

Thursday, June 20, 2013

വായനാദിനം; ഒരോര്മ


വായനാദിനം എന്ന് കേള്‌ക്കുമ്പോള്‌ ആദ്യം ഓർക്കുന്നത്‌ എന്റെ ഹൈ സ്കൂള്‌ വിദ്യാഭ്യാസ കാലമാണ്‌. എന്റെ കലാലയ ജീവിതത്തിലെ ഏറ്റവും സുന്ദരമായ മൂന്ന് വർഷങ്ങള്‌. അതെ, എന്റെ കോളേജ്‌ ജീവിതത്തേക്കാള്‌ ഞാന്‌ സ്നേഹിക്കുന്നത്‌ ഈ വർഷങ്ങളാണ്‌. കാരണം, എന്റെ വഴി എനിക്ക്‌ മനസ്സിലായത്‌ ആ കാലയളവിലാണ്‌. അക്കാലയളവില്‌ ഫ്രീ പിരീഡ്‌ കിട്ടിയാലുടന്‌ ലൈബ്രറിയിലേക്കോടുക എന്നതായിരുന്നു എന്റെ രീതി. അക്കാലത്ത്‌ കൂടുതലും വായിച്ചത്‌ ബാറ്റണ്‌ ബോസിനേയും കോട്ടയം പുഷ്പനാഥിനേയും നീലകണ്ഠന്‌ പരമാരയേയുമൊക്കെയായിരുന്നു. മാന്ത്രിക നോവലുകളും അപസർപ്പക നോവലുകളുമൊക്കെ അന്ന് ആർത്തി പിടിച്ച്‌ വായിച്ചു കൂട്ടി. ഡിറ്റക്ടിവ്‌ മാർറ്റിനും ഡിറ്റക്ടിവ്‌ ടൈംസുമൊക്കെ അന്നത്തെ വീരപുരുഷന്മാരായിരുന്നു. അഗതാ ക്രിസ്റ്റിയേയും ഷേർലക്‌ ഹോംസിനേയുമൊക്കെ പരിചയപ്പെടുന്നത്‌ കോളേജ്‌ വിദ്യാഭ്യാസ കാലയളവിലായിരുന്നു.
ഞാന്‌ പത്താം ക്ലാസ്സിലെത്തിയപ്പോള്‌ കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി സ്ക്കൂള്‌ മാനേജ്മന്റ്‌ ഒരു ഓഫർ വെച്ചു. 'ആ വർഷം ഏറ്റവും കൂടുതല്‌ പുസ്തകം വായിക്കുന്ന മൂന്ന് പേർക്ക്‌ സമ്മാനം.' വർഷം തീർന്നപ്പോള്‌ ഒന്നാം സമ്മാനം എനിക്കായിരുന്നു. മഹാത്മാഗാന്ധിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‌.' പക്ഷേ, ഞാന്‌ പുസ്തകമെടുക്കുന്നത്‌ ഒരു പ്രത്യേക രീതിയിലാണ്‌. സ്കൂള്‌ ലൈബ്രറിയില്‌ നിന്നും ഒരാഴ്ച്ച ഒരു പുസ്തകം എടുക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. രണ്ടോ മൂന്നോ ദിവസങ്ങള്‌ കൊണ്ട്‌ ആ പുസ്തകം വായിച്ചു കഴിയും. ബാക്കി ദിവസങ്ങള്‌ പുസ്തകമില്ലാതെ കഴിയുക എന്നെ സംബന്ധിച്ചിടത്തോളം ഭക്ഷണം കിട്ടാത്തതിനു തുല്യമായിരുന്നു. അതു കൊണ്ട്‌ ലൈബ്രറിയില്‌ നിന്നും പുസ്തകം എടുക്കുമ്പോള്‌ അനുവാദമുള്ള ഒരു പുസ്തകത്തോടൊപ്പം രണ്ടോ മൂന്നോ പുസ്തകങ്ങള്‌ ഞാന്‌ ഇടുപ്പില്‌ തിരുകി വെച്ച്‌ കൊണ്ടു പോകാറുണ്ടായിരുന്നു. അതായത്‌ ലൈബ്രറിയിലെ രെജിസ്റ്ററിൽ രേഖപ്പെടുത്തിയിരുന്നതിനേക്കാള്‌ രണ്ടിരട്ടിയിലധികം പുസ്തകങ്ങള്‌ ഞാന്‌ അക്കാലത്ത്‌ വായിച്ചു. ഇപ്പോള്‌ ഇതൊക്കെ ഓർക്കാന്‌ കാരണം ആമിനയാണ്‌. അവളുടെ കല്യാണത്തിന്‌ പഴയ ഒരുപാട്‌ സുഹൃത്തുക്കളെ കണ്ടു. ഹൈസ്കൂള്‌ പഠന കാലത്തെ എന്റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിന്റെ മാറ്റത്തില്‌ ഞാന്‌ ഒരുപാട്‌ വിഷമിച്ചിരുന്നു. അവള്‌ കഴിഞ്ഞ രണ്ടു വർഷങ്ങളില്‌ എന്നെ മനപൂർവ്വം ഒഴിവാക്കുകയായിരുന്നു എന്ന് ഞാന്‌ തെറ്റിദ്ധരിച്ചു. പുതിയ സുഹൃത്തുക്കളെ കിട്ടിയപ്പോള്‌ അവര്‌ ഒരുപാട്‌ മാറി എന്ന് ഞാന്‌ കരുതി. പക്ഷേ, കല്യാണ വീട്ടില്‌ വെച്ച്‌ എന്നോട്‌ വന്ന് സംസാരിച്ച അവള്‌ തെറ്റിദ്ധാരണ നീക്കി. അങ്ങനെ എന്റെ ഒരു നല്ല സുഹൃത്തിനെ തിരിച്ചു കിട്ടാന്‌ ആമിനയുടെ കല്യാണം കാരണമായി. ആമിനയ്ക്ക്‌ നന്ദി. പക്ഷേ, കല്യാണ വീട്ടില്‌ വെച്ച്‌ സംസാരിച്ചതിനു ശേഷം ഇതു വരെ അവളുടെ ഭാഗത്തു നിന്നും ഒരു പ്രതികരണവുമില്ല. പെണ്ണുങ്ങളെ മനസ്സിലാക്കാന്‌ വലിയ പാടാണ്‌.
വേറെയും ഒരുപാട്‌ നല്ല ഓർമ്മകള്‌ ആ സ്കൂള്‌ എനിക്ക്‌ തന്നു. ആദ്യ പ്രണയവും പ്രണയ പരാജയവും ഞാന്‌ അറിഞ്ഞത്‌ ആ സ്കൂള്‌ അങ്കണത്തില്‌ വെച്ചായൊരുന്നു.
ഏതായാലും ഈ വായനാദിനം ഞാന്‌ ആ സ്കൂളിനും അവിടുത്തെ എന്റെ സുഹൃത്തുക്കൾക്കും അദ്ധ്യാപകർക്കുമൊക്കെയായി സമർപ്പിക്കുന്നു.

Wednesday, June 19, 2013

A(ahaa) B(eautiful) -ഇന്റെര്‌വല്ല്- C(he) D(ookli)



രണ്ട്‌ സിനിമ പോലെ തോന്നി കണ്ടപ്പോള്‌. ഇന്റർവെല്‌ വരെ ഒരു സിനിമ, ഇന്റർവെല്ലിനു ശേഷം മറ്റൊന്ന്. ഇന്റർവെല്ല് വരെ സിനിമ മനോഹരമാണ്‌. ചടുലമായ രംഗങ്ങളും നിലവാരമുള്ള തമാശകളും ഒരു തരക്കേടില്ലാത്ത ഗാനവും ഒക്കെയുള്ള ഒരു കിടിലന്‌ സിനിമ. പക്ഷേ, ഇന്റർവെല്ലിനു ശേഷം സിനിമയാകെ മാറുകയാണ്‌. കഥാഗതിയില്‌ വരുന്ന വളരെ ചെറിയ ഒരു മാറ്റം. അഞ്ചോ ആറോ സീനുകളില്‌ ഒതുക്കിത്തീർക്കാവുന്ന ഒരു ചെറിയ സംഭവത്തെ വലിച്ചു നീട്ടി രണ്ടാം പകുതി മുഴുവന്‌ കഥ പറഞ്ഞു കളഞ്ഞു അവര്‌. 
ജോണ്‍സിന്റെയും കോരയുടെയും അമേരിക്കന് ജീവിതവും അവരെ നാട്ടിലേക്ക് പറഞ്ഞയക്കാന് ജോണ്‍സിന്റെ ഡാഡി കണ്ടെത്തുന്ന കാരണങ്ങളും അവരെ നാട്ടിലെത്തിക്കുന്ന രീതിയും എല്ലാം തകർപ്പനാണ്. തലയറഞ്ഞു ചിരിച്ച കുറേ നല്ല മുഹൂർത്തങ്ങള്. 'ഈ സിനിമ കലക്കും' എന്ന് തോന്നിയ രംഗങ്ങള്. പക്ഷേ ഇന്റെർവെല്ല് കഴിഞ്ഞ് സംഗതി മാറി.
കൃത്യമായി പറഞ്ഞാല്  'അമേരിക്കയില് നിന്ന് വന്ന ശതകോടീശ്വരരായ ജോണ്‍സും കോരയും എന്തിന് എറണാകുളത്ത് വന്നു' എന്ന സഹപാഠികളുടെ ചോദ്യത്തിന് ജോണ്സ് പറയുന്നത് ഒരു കടിച്ചാല് പൊട്ടാത്ത നുണ. നിരുപദ്രവകരമായ ആ നുണ അത് പോലെ തന്നെ 'മലയാള മനോരമ' പത്രത്തിന്റെ ഞായരാഴ്ച്ച സ്പെഷ്യലില് ഫീച്ചര് ആയി വരുന്നു.('മനോരമ' പത്രത്തിന്റെ പത്രധര്മം മനസ്സിലാക്കിത്തന്നതിന് നന്ദി). അതോടെ ഇരുവരും പ്രശസ്തരാകുന്നു. ചാനലുകള് അവരെ വെച്ച് സ്റ്റോറി ചെയ്യുന്നു. അമേരിക്കയിലേക്ക് തിരികെ പോകാന് ഈ വഴി പ്രയോജനപ്പെടുത്താം എന്ന തിരിച്ചറിവില് വീണത് വിദ്യയാക്കുന ജോണ്സ് കോരമാര്. അവസാനം ഒന്നുമല്ലാത്ത ഒരു സ്ഥലത്ത്, അമേരിക്കന് പയ്യന്സിനെ കേരള സര്ക്കാര് തിരികെ 'ഡീ പോര്ട്ട്' ചെയ്യുന്നതില് അവസാനിക്കുന്ന സിനിമ. ഇരുവരും നന്നായി എന്ന് അവസാനം ഒരാള് ശബ്ദത്തിലൂടെ പറയുന്നുണ്ടെങ്കിലും സിനിമ കണ്ടിറങ്ങിയവര് അത് അംഗീകരിക്കണമെന്നില്ല.
അത്‌ മാത്രമോ, തമാശകളുടെ നിലവാരം കുറഞ്ഞു. തിരക്കഥയുടെ ഒഴുക്കിനും സാരമായി കോട്ടം സംഭവിച്ചു. ചുരുക്കത്തില്‌, രണ്ടാം പകുതി മൊത്തം കയ്യില്‌ നിന്നു പോയി എന്നർത്ഥം. സത്യം പറയാമല്ലോ, മൊത്തത്തിലുള്ള കണക്കെടുപ്പ്‌ നടത്തിയാല്‌ ഒരൽപം മുന്നിട്ട്‌ നിൽക്കുന്നത്‌ 'ഹണി ബീ'യാണ്‌. പക്ഷേ, 'എബിസിഡി' ആദ്യ പകുതിയുടെ നിലവാരം രണ്ടാം പകുതിയിലും കൂടി നിലനിർത്തിയിരുന്നുവെങ്കില്‌ ഇങ്ങനെയൊരു താരതമ്യത്തിനു പോലും സാദ്ധ്യതയില്ലായിരുന്നു.

ഏച്ചുകെട്ട്:- "പ്രെസ്സ്?"
                 "യെസ്"
                 "പ്രെസ്സ്?"
                 "യെസ്"
                 "ഐ മീന് പ്രെസ്സ്?"
                 "യെസ്"
                 "മേ ബി നെക്സ്റ്റ് ടൈം!"

Monday, June 10, 2013

എന്തു കൊണ്ട്‌ ശ്രീശാന്ത്‌?

എന്തിനാണ്‌ ശ്രീശാന്തിനെ ഇങ്ങനെ ക്രൂശിക്കുന്നത്‌? ലോക ക്രിക്കെറ്റിലെ തന്നെ ഏറ്റവും മികച്ച ന്യൂ ബോളെർമാരില്‌ ഒരാളാണ്‌ (ആയിരുന്നു?) ശ്രീശാന്ത്‌. പന്ത്‌ റിലീസ്‌ ചെയ്യുമ്പോഴുള്ള ഉയർന്ന സീം പൊസിഷനും വിക്കറ്റിന്റെ ഇരുവശത്തേക്കും പന്ത്‌ സ്വിങ്ങ്‌ ചെയ്യിക്കാനുള്ള കഴിവുമാണ്‌ ശ്രീശാന്തിനെ വ്യത്യസ്ഥനാക്കുന്നത്‌.
വിഖ്യാത പേസർ അലൻ ഡൊണാൾഡിന്റെ ശിക്ഷണത്തില്‌ ചെന്നൈയിലെ എം.ആർ.എഫ്‌ പേസ്‌ ഫൗണ്ടേഷനില്‌ നിന്നും പരിശീലനം കഴിഞ്ഞിറങ്ങിയ ശ്രീശാന്തിന്റെ ആദ്യ ഫസ്റ്റ്‌ ക്ലാസ്സ്‌ മത്സരം 2002-2003 സീസണില്‌ ഗോവയ്ക്കെതിരെയായിരുന്നു. 7 മത്സരങ്ങളില്‌ നിന്നും 22 വിക്കെറ്റെടുത്ത ശ്രീശാന്തിന്റെ പ്രകടനം അദ്ദേഹത്തെ ആ സീസണിലെ ദുലീപ്‌ ട്രോഫിക്കുള്ള ടീമിലും എത്തിച്ചു. 2004 നവംബറില്‌ ഹിമാചല്‌ പ്രദേശുമായി നടന്ന രഞ്ജി ട്രോഫി മത്സരത്തില്‌ ശ്രീശാന്ത്‌ ഹാറ്റ്‌ട്രിക്ക്‌ നേടി റെകോർഡ്‌ ബുക്കില്‌ പേരു ചേർത്തു. രഞ്ജി ട്രോഫിയില്‌ ഒരു കേരള താരത്തിന്റെ ആദ്യ ഹാറ്റ്‌ട്രിക്ക്‌. പിന്നീട്‌ നടന്ന ചലഞ്ചര്‌ ട്രോഫിയില്‌ 'മാൻ ഓഫ്‌ ദി സീരീസ്‌' ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീശാന്ത്‌ പിന്നീട്‌ നടന്ന ശ്രീലങ്കൻ പര്യടനത്തിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട്‌ ശ്രീശാന്തിന്റെ വളർച്ച ലോകം കണ്ടതാണ്‌.
കളിയെ ഒരുപാട്‌ സ്നേഹിച്ചിരുന്ന ഒരു കളിക്കാരനായിരുന്നു ശ്രീ. കളിക്കളത്തില്‌ എപ്പോഴും എൻഗേജ്ഡായിരിക്കാന്‌ ആഗ്രഹിക്കുന്ന, കളിയെ അത്രത്തോളം സ്നേഹിക്കുന്ന ഒരാളായതു കൊണ്ടു തന്നെ ശ്രീശാന്ത്‌ കളിക്കളത്തില്‌ അഗ്രസീവ്‌ ആയിരുന്നു. അഗ്രഷന്‌ ഒരൽപം കൂടുതലാണ്‌ എന്നു പറയാതിരിക്കാന്‌ വയ്യ. പക്ഷേ, അഗ്രഷന്റെ പേരില്‌ മാത്രം ശ്രീശാന്തിനെ വിമർശിക്കണമെങ്കില്‌ ഓസ്ട്രേലിയന്‌ കളിക്കാരെ വിമർശിക്കൂ. കളിക്കളത്തിനകത്തും പുറത്തും ചൂടനായിരുന്ന ഷെയിൻ വോണിനെ ലോകോത്തര സ്പിന്നർ ആക്കി വളർത്തിയെടുത്തത്‌ ക്രിക്കറ്റ്‌ ഓസ്ട്രേലിയയുടെ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളായിരുന്നു.
ശ്രീശാന്തിനെതിരായ കോഴവിവാദം തൊണ്ട തൊടാതെ വിഴുങ്ങാൻ കഴിയുന്നില്ല. എന്തൊക്കെയോ പൊരുത്തക്കേടുകള്‌ എവിടെയൊക്കെയോ കാണുന്നു. കളിയെ അത്രത്തോളം സ്നേഹിക്കുന്ന ശ്രീ കുറച്ച്‌ കാശിനു വേണ്ടി കളിയെ ഒറ്റുകൊടുക്കുമെന്ന് വിശ്വസിക്കാനാവുന്നില്ല. ശ്രീക്കെതിരെ പോലിസ്‌ നിരത്തുന്ന തെളിവുകളും അവിശ്വസനീയമാണ്‌. വാതുവെപ്പുകാർക്കുള്ള അടയാളമായി ശ്രീ അരയില്‌ തൂവാല തിരുകിയെന്നാണ്‌ ആദ്യത്തെ തെളിവ്‌. ആ മാച്ചില്‌ മാത്രമല്ല, അതിനു മുൻപു നടന്ന അന്താരാഷ്ട്ര മത്സരങ്ങളിലുൾപ്പെടെ പല മാച്ചുകളിലും ശ്രീശാന്ത്‌ അരയില്‌ തൂവാല തൂക്കിയിട്ടിട്ടുണ്ട്‌. ശ്രീശാന്ത്‌ മാത്രമല്ല, ഒട്ടുമിക്ക ബൗളർമാരും പന്ത്‌ തുടയ്ക്കുന്നതിനും വിയർപ്പ്‌ തുടക്കുന്നതിനും മറ്റുമായി അരയില്‌ തൂവാല സൂക്ഷിക്കാറുണ്ട്‌.


 കളിക്കു മുൻപ്‌ ശ്രീ വാം അപ്‌ ചെയ്തതും തെളിവാക്കിയിട്ടുണ്ട്‌ ദില്ലിപ്പോലീസ്‌. ഓവർ എറിയുന്നതിനു മുൻപ്‌ വാം അപ്‌ ചെയ്യുന്നതും ബൗളർമാരുടെ പതിവാണ്‌. തന്റെ ബാങ്ക്‌ അക്കൗണ്ടില്‌ നിന്നും എടിഎം കാർഡ്‌ വഴി പിൻവലിച്ച പണമാണ്‌ പാർട്ടികളിലും മറ്റും ഉപയോഗിച്ചിരിക്കുന്നത്‌. വാതുവെപ്പ്‌ പണമല്ല അതൊന്നും. ശ്രീയെക്കുടുക്കാന്‌ മനപൂർവ്വം ചിലർ കളിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്‌.
ഇന്ത്യൻ ക്രിക്കറ്റിലെ ലോബിയിംഗ്‌ പരസ്യമായ ഒരു രഹസ്യമാണ്‌. ഉത്തരേന്ത്യൻ ലോബി എന്നൊരു ഒഴുക്കൻ മട്ടില്‌ പറയാമെങ്കിലും ഉത്തരേന്ത്യൻ ലോബി എന്നത്‌ ഇന്ന് മുംബൈ ലോബിയിലേക്ക്‌ മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഈ മുംബൈ ലോബിയുടെ സ്വാധീനം കാരണമാണ്‌ തുടരെ പരാജയപ്പെട്ടിട്ടും രോഹിത്‌ ശർമ്മയ്ക്ക്‌ വീണ്ടും അവസരങ്ങള്‌ കിട്ടിക്കൊണ്ടിരിക്കുന്നത്‌. രോഹിതിന്റെ കഴിവ്‌ കുറച്ചു കാണുകയല്ല. കടലാസ്‌ പുലികളെയല്ലല്ലോ ടീമിനാവശ്യം.
ഇപ്പോള്‌ ഐപിഎൽ ടീം ചെന്നൈ സൂപ്പര്‌ കിങ്ങ്‌സിന്റെ നേതൃത്വത്തില്‌ ഒരു ചെന്നൈ ലോബി രൂപപ്പെട്ടിട്ടുണ്ടോ എന്നു സംശയം. അല്ലെങ്കില്‌ ഗംഭ്‌ഈറിനെ മറികടന്ന് മുരളി വിജയ്‌ ചാംപ്യൻസ്‌ ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലെത്താന്‌ വഴിയൊന്നും കാണുന്നില്ല. മെയ്യപ്പനും വിന്ദുവിനും ജാമ്യം കിട്ടിയതും ലോബിയിങ്ങിന്റെ സ്വാധീനം മൂലമാണെന്നതും വ്യക്തം.
ഇത്തരം ലോബികളുടെ സ്വാധീനമോ ഗോഡ്‌ ഫാദറോ ഒന്നുമില്ലാതെ പ്രകടനമികവ്‌ കൊണ്ടു മാത്രം ടീമിലെത്തിയ ആളാണ്‌ ശ്രീ. കളിക്കളത്തിലും ഒറ്റയാനായിരുന്നു ശ്രീ. മറ്റു കളിക്കാർ ശ്രീശാന്തിനെ അകറ്റി നിറുത്തി എന്നോ ശ്രീ സ്വയം അകന്നു നിന്നു എന്നോ പറയാം. ശ്രീശാന്തിനോട്‌ അനുഭാവമുണ്ടായിരുന്ന ചുരുക്കം ചിലരില്‌ ഒരാളായിരുന്നു സച്ചിൻ. ട്വിറ്ററില്‌ സച്ചിൻ ഫോളോ ചെയ്യുന്ന 8 പേരില്‌ ഒരാളാണ്‌ ശ്രീശാന്ത്‌.
തെറ്റു ചെയ്താല്‌ ശ്രീ ശിക്ഷിക്കപ്പെടുക തന്നെ വേണം. പക്ഷേ, തെറ്റ്‌ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഈ സാഹചര്യത്തില്‌ നമുക്ക്‌ ശ്രീക്കൊപ്പം നിൽക്കാം. അദ്ദേഹം തെറ്റ്‌ ചെയ്തിട്ടില്ലെന്ന് വിശ്വസിക്കാം. അങ്ങനെ തന്നെയാവട്ടെ...!
 
                           
                                                           (ചിത്രങ്ങള്ക്ക് കടപ്പാട്)

Saturday, June 8, 2013

'ഹണി ബീ' - വീര്യമില്ലാത്തത്‌

റിലീസ്‌ ചെയ്യുന്ന അന്ന് തന്നെ സിനിമ കാണുന്ന പതിവ്‌ എനിക്കില്ല. പക്ഷേ, ആസിഫ്‌ അലി, ഭാവന ചിത്രം 'ഹണി ബീ' ഇന്നലെത്തന്നെ കണ്ടു. ഇന്നലെ ഉച്ചകഴിഞ്ഞ്‌ എന്റെയൊരു സുഹൃത്ത്‌ വന്നു ചോദിച്ചു-
"ഡാ, ഹണി ബീ കാണാന്‌ വരുന്നോ?"
"ഇല്ലെടാ, നീ പൊക്കോ"
"ടിക്കറ്റ്‌ ഒക്കെ ഞാന്‌ എടുത്തോളാം. നീ വാ"
പിന്നെന്താ പ്രശ്നം. പോയി, കണ്ടു, വെറുത്തു.
സമീപകാലത്തെ ന്യൂ ജെനറേഷന്‌ സിനിമകളുടെ ശൈലിയാണല്ലോ ഒരു ദിവസത്തെ കഥ. 'ഹണി ബീ'യും ചർച്ച ചെയ്യുന്നത്‌ ഒരു ദിവസത്തെ കഥയാണ്‌. ശക്തമായ കഥയൊന്നുമല്ല. തിരക്കഥയും ദുർബലമാണ്‌. പാട്ടുകളുടെ കാര്യമാണ്‌ ഏറെ കഷ്ടം. ഒരു ഡപ്പാംകൂത്ത്‌ റ്റ്യൂണിനനുസരിച്ച്‌ അക്ഷരങ്ങള്‌ അടുക്കി വെച്ചാല്‌ പാട്ടായി എന്നാണല്ലോ ഇപ്പോഴത്തെ പാട്ടെഴുത്തുകാരുടെ ചിന്ത. ആ രീതിയും മാറി. തോന്നുന്നതു പോലെ അക്ഷരങ്ങൾ നിരത്തിയാല്‌ പോര, അതിനിടയ്ക്ക്‌ ചില ഇംഗ്ലീഷ്‌ വാക്കുകള്‌ കൂടി തിരുകിക്കയറ്റിയാലേ പാട്ടാകൂ എന്നായിരിക്കുന്നു.
കുറച്ചു കൂടി ഗൗരവമുള്ള രീതിയില്‌ കഥ പറഞ്ഞിരുന്നെങ്കില്‌ ഒരു പക്ഷേ ചിത്രം കുറേക്കൂടി നന്നായേനെ എന്നു തോന്നുന്നു. ന്യൂ ജെനറേഷന്‌ വാക്കുകളൊക്കെ ആവശ്യത്തിലധികം പ്രയോഗിച്ചിട്ടുണ്ട്‌ സിനിമയില്‌. 'ബഡ്ഡി, ഡ്യൂഡ്‌, ബ്രോ, ഫ്രീക്‌, മച്ചാന്‌' എല്ലാം ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ചിരിക്കുന്നതു കാരണം സിനിമയുടെ മൂഡ്‌ തന്നെ മാറിപ്പോകുന്നു.
അപ്പന്‌ ലാലിനെ മോന്‌ ലാല്‌ നന്നായി ഉപയോഗിച്ചിട്ടുണ്ട്‌ സിനിമയില്‌. അപ്പന്‌ ലാലുൾപ്പെടെ എല്ലാവരും അവരവരുടെ റോളുകള്‌ ഭംഗിയാക്കിയിട്ടുമുണ്ട്‌. പക്ഷേ, പടം പോര.
പക്ഷേ, പേടിക്കേണ്ട. കാശ്‌ മുതലാകുന്ന ഒരു സീന്‌ ഉണ്ട്‌ സിനിമയില്‌. ആസിഫും ഭാവനയും തമ്മിലുള്ള ഒരു ലിപ്‌ ലോക്ക്‌ കിസ്സ്‌!! അത്തരം രംഗങ്ങളെ സ്വാഗതം ചെയ്യുന്നു.

ഏച്ചുകെട്ട്‌:കല്യാണത്തിനു ശേഷം റിലീസായ ആസിഫിന്റെ ആദ്യത്തെ ചിത്രം. പടച്ചോനേ, കെട്ട്യോൾക്ക്‌ മനക്കട്ടി കൊടുക്കണേ...
 

Tuesday, June 4, 2013

ലോകാവസാനം; ദൈവത്തിനും തെറ്റ് പറ്റിയോ?


"ബെന്നീ"
ആരോ വിളിക്കുന്നതു കേട്ടു.
സ്വപ്നമാവും എന്നു വിചാരിച്ച്‌ അയാൾ കണ്ണു തുറന്നില്ല. അല്ലെങ്കിലും അയാളെ ആരും പേര്‌ വിളിക്കാറില്ല. എല്ലാവർക്കും അയാൾ ഭ്രാന്തനാണ്‌. പിന്നെ അതിന്റെ പല വകഭേദങ്ങളും; വട്ടന്‌, കിറുക്കന്‌, പ്രാന്തന്‌. അങ്ങനെ കുറേ പേരുകള്‌.
വീണ്ടും വിളി-
"ബെന്നീ..."
മാർദ്ദവമുള്ള ശബ്ദം.
എന്നിട്ടും അയാള്‌ കണ്ണു തുറന്നില്ല.
"സ്വപ്നമല്ല ബെന്നീ, കണ്ണു തുറക്ക്‌"
'ഇതാരെടാ എന്നെ പേരു വിളിക്കുന്നത്‌?'
അയാള്‌ കണ്ണു തുറന്ന് ചുറ്റും നോക്കി.
"ആരടാ അത്‌?"
ഇരുട്ടിലേക്ക്‌ തുറിച്ചു നോക്കി അയാള്‌ ദേഷ്യപ്പെട്ടു.
"ബെന്നീ, ദേഷ്യപ്പെടണ്ട"
വീണ്ടും അതേ ശബ്ദം.
ബെന്നി ഒന്നു തണുത്തു.
"ആരാ?"
"ഞാന്‌, ദൈവം!"
'നാശം! ഇതേതവനാണോ ആവോ? ഉറങ്ങാനും സമ്മതിക്കില്ല'
അയാള്‌ മനസ്സില്‌ പ്രാകി.
"ബെന്നി ദേഷ്യപ്പെടണ്ട. ഇങ്ങോട്ടു നോക്ക്‌"
അയാള്‌ ശബ്ദം കേട്ട ദിക്കിലേക്ക്‌ നോക്കി.
ഒരു പ്രഭാവലയം! അയാള്‌ കണ്ണു ചിമ്മി.
"വിശ്വാസമായോ ബെന്നീ"
"ങും"
അയാള്‌ തലയാട്ടി.
"എന്തിനാണാവോ ഇപ്പഴൊരു വരവ്‌? ഇയാള്‌ ശരിക്കും ഒള്ളതാണോ?"
ബെന്നി കയർത്തു.
"എന്തിനാ ബെന്നീ ഇങ്ങനെ ദേഷ്യപ്പെടുന്നത്‌? എന്താ കാര്യം?"
"ഇയാള്‌ ഇത്രയും നാള്‌ കാണുന്നില്ലായിരുന്നോ എന്റെ കഷ്ടപ്പാട്‌? ആൾക്കാര്‌ പരിഹസിക്കാതെ ഒരു ദിവസം പോലും കടന്ന് പോകുന്നില്ല. എന്താണിങ്ങനെ?"
"ബെന്നീ, അതൊക്കെ വിധിയാണ്‌. സഹിച്ചേ പറ്റൂ"
"പിന്നേ, വിധി!!"
അയാള്‌ ചൊടിച്ചു.
"ഈ വിധി ഇയാളല്ലേ തീരുമാനിക്കുന്നത്‌?"
"ബെന്നീ, ഒക്കെ കഴിഞ്ഞില്ലേ. ഞാന്‌ പറയുന്നത്‌ കേൾക്കൂ"
ദൈവത്തിന്‌ ഉത്തരം മുട്ടിയെന്ന് തോന്നുന്നു.
"ങാ, പറ"
"ലോകം അവസാനിക്കാന്‌ പോകുന്നു!"
"ങാ, നന്നായി"
"ങ്ങേ, നീയെന്താ ഞെട്ടാത്തത്‌?"
"പലരും പല തവണ പറഞ്ഞതാണ്‌ മുൻപ്‌, ലോകം അവസാനിക്കുമെന്ന്. അന്നൊക്കെ ഒത്തിരി ആശിച്ചതുമാണ്‌. എന്നിട്ടൊരു കോപ്പും നടന്നില്ല!"
"പക്ഷേ ബെന്നീ, ഇത്‌ പറയുന്നത്‌ ഞാനാണ്‌; ദൈവം"
"ഓ"
"ഇന്ന് ജൂണ്‌ 3. ജൂണ്‌ 8 പകല്‌ കൃത്യം 11 മണിക്ക്‌ ലോകം അവസാനിക്കും"
"അതിനിപ്പോ ഞാന്‌ എന്തു ചെയ്യണം?"
"നീ മുന്നറിയിപ്പ്‌ കൊടുക്കണം, എല്ലാവർക്കും"
"പിന്നേ, എനിക്കെങ്ങും വയ്യ!"
ദൈവം ചമ്മിയെന്നു തോന്നുന്നു.
"ഡേയ്‌, എന്തോന്നെടേ ഇത്‌? ഞാന്‌ ദൈവമാടേ. ഒന്നു വിശ്വസിക്കടേ"
"പക്ഷേ, ഞാന്‌ പറഞ്ഞാല്‌ ആരും വിശ്വസിക്കില്ല"
"അത്‌ നീ നോക്കണ്ട. നിന്റെ ജോലി മുന്നറിയിപ്പ്‌ കൊടുക്കല്‌ മാത്രം"
"ഓ, ശരി"
---------------------------------------------------
അയാള്‌ തന്റെ മുരടനക്കി. കയ്യിലിരുന്ന സ്റ്റീല്‌ ഗ്ലാസ്‌ മൈക്‌ ആയി സങ്കൽപ്പിച്ച്‌ അനൗൺസ്‌മന്റ്‌ ചെയ്യാന്‌ തുടങ്ങി.
"ജൂണ്‌ 8നാണ്‌ സുഹൃത്തുക്കളേ, ജൂണ്‌ 8നാണ്‌ അത്‌. അന്നാണ്‌ ലോകം അവസാനിക്കുന്നത്‌"
ജനം അയാളെ പരിഹസിച്ചു. കളിയാക്കലിന്‌ ശക്തി കൂടി. കല്ലെടുത്തെറിഞ്ഞു.
അങ്ങനെ ദിവസങ്ങള്‌ കടന്നു പോയി.
ലോകാവസാന ദിവസം!
പതിവു പോലെ ലോകാവസാനത്തെക്കുറിച്ച്‌ വിളിച്ച്‌ പറഞ്ഞു കൊണ്ട്‌ നടന്ന ബെന്നിയെ നാട്ടുകാര്‌ പിടികൂടി.
"കുറേ ദിവസമായല്ലോ തുടങ്ങിയിട്ട്‌. നിന്നോടാരാ പറഞ്ഞത്‌ ഇന്ന് ലോകം അവസാനിക്കുമെന്ന്?"
ബെന്നി ഒന്നു പരുങ്ങി.
"പറയെടാ"
"അത്‌, ദൈവം പറഞ്ഞതാ"
ജനം ആർത്തു ചിരിച്ചു.
"നീ കണ്ടോ ദൈവത്തിനെ?"
"ഞാന്‌ കണ്ടില്ല. പക്ഷേ എന്നോട്‌ പറഞ്ഞു"
"നിനക്ക്‌ വട്ട്‌ കൂടിയല്ലേ?"
"ഇല്ല!"
ഒരു അശരീരി.
ജനം കണ്ടു, ഒരു പ്രഭാവലയം. ക്രമേണ അതൊരു രൂപം പ്രാപിച്ചു.
ബെന്നി അത്ഭുതത്തോടെ അത്‌ നോക്കി നിന്നു.
'വാക്കുകള്‌ കൊണ്ട്‌ വിവരിക്കാന്‌ കഴിയുന്ന ഒരു രൂപമല്ല അത്‌. പക്ഷേ ദൈവം ക്ഷീണിതനാണ്‌.'
ബെന്നി മനസ്സിലാക്കി.
ദൈവം സാവധാനം സംസാരിച്ചു തുടങ്ങി.
"ബെന്നി പറഞ്ഞത്‌ സത്യമാണ്‌. ഇന്ന് 11 മണിക്ക്‌ ലോകം അവസാനിക്കും"
ജനം ദൈവത്തിനു നേരെ തിരിഞ്ഞു.
"പിടിയെടാ അയാളെ"
ദൈവം ഓടി.
ദൈവം വല്ലാതെ കിതക്കുന്നുണ്ടെന്നു തോന്നി ബെന്നിക്ക്‌.
കുറച്ച്‌ ഓടിയ ശേഷം ദൈവം ക്ഷീണിതനായി വീണു.
ജനം ഓടിയടുത്തു. ഒരാളുടെ കയ്യിലിരുന്ന വടിവാള്‌ ഉയർന്നു താഴുന്നത്‌ ബെന്നി കണ്ടു.
അപ്പോള്‌ ദൈവം ശ്രദ്ധിച്ചത്‌ സമീപത്തെ കടയിലെ ക്ലോക്കിലേക്കായിരുന്നു.
സമയം ആയി!!