Showing posts with label News. Show all posts
Showing posts with label News. Show all posts

Monday, April 13, 2015

ഒരു അപ്ഡേറ്റഡ് വേശ്യ

കുറേ നാളുകൾക്ക് മുൻപാണ് അവളെ കണ്ടത്. കൃത്യമായി പറഞ്ഞാൽ ഹൈദരാബാദ് യാത്രയിൽ വെച്ച് ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ ലോബിയിൽ 'Deccan Chronicle' പത്രം തുറന്ന് പിടിച്ചു കൊണ്ട് മുട്ടോളം വരുന്ന ഒരു പാവാടയും ഒരു സ്ലീവ്ലെസ്സ് ടിഷർട്ടും ധരിച്ച് അവൾ ഇരിക്കുന്നു. പത്രം തുറന്നു പിടിച്ചിട്ടുണ്ടെങ്കിലും ഞാൻ അവളെ കടന്നു പോകുമ്പോൾ അവൾ എന്നെ നോക്കി വശ്യമായി ചിരിച്ചു. ഉടനെ ഞാൻ റിസപ്ഷനിസ്റ്റിനോട് അവളെപ്പറ്റി അന്വേഷിച്ചു. അയാൾ ശബ്ദമുണ്ടാക്കാതെ ചിരിച്ചു. എന്നിട്ട് ഒരു ജാലവിദ്യക്കാരനെപ്പോലെ ചോദിച്ചു:
"നിനക്ക് വേണോ?"
"ങേ...!?" ഞാനൊന്ന് ഞെട്ടി.
"2000 രൂപയാണ് ഒരു രാത്രി ചാർജ്ജ്. നിനക്ക് വേണോ?"
ഓഹോ, അപ്പോ അങ്ങനെയാണ് കാര്യങ്ങൾ. ഇത്ര സുന്ദരിയും ഇംഗ്ലീഷ് പത്രം വായിക്കാനുള്ള വിവരവും ഉള്ള ഇവളെന്തിനാണ് ഈ ജോലി ചെയ്യുന്നത്! ഉത്തരം കണ്ടെത്താനാവാതെ ഞാൻ കുഴങ്ങി.
"എനിക്ക് താത്പര്യമുണ്ട്. പക്ഷേ, അതിനു മുൻപ് എനിക്കവളോടൊന്ന് സംസാരിക്കണം"
രെജിസ്റ്ററിലേക്ക് നോക്കാൻ തുടങ്ങിയ റിസപ്ഷനിസ്റ്റ് അബ്ദുല്ലയോട് ഞാൻ പറഞ്ഞു. അയാൾ വീണ്ടും ശബ്ദമുണ്ടാക്കാതെ ചിരിച്ചു. ഇത്തവണ ആ ചിരിക്ക് 'അമ്പട കള്ളാ' എന്നൊരു ഭാവവും ഉണ്ടായിരുന്നു.
"എന്തിന് സംസാരിക്കണം? നിനക്കവളെ കെട്ടാനൊന്നുമല്ലല്ലോ"
"എന്നാലും എനിക്കൊന്ന് സംസാരിച്ച് കാര്യങ്ങൾ ഒന്ന് ഫൈനലൈസ് ചെയ്യണം. ചുമ്മാ ആരെയെങ്കിലുമൊക്കെ അങ്ങു കേറി ***** പറ്റുമോ?"
അയാളുടെ മുഖത്ത് ഗൗരവം നിറഞ്ഞു.
"ശരി, നമുക്ക് വഴിയുണ്ടാക്കാം"
"ഇവിടെ പറ്റുമോ?"
"ഇവിടെ പറ്റില്ല. അവൾക്കിന്നൊരാളുണ്ട്. മലയാളിയാണ്. അയാളിവിടെയാണ് താമസിക്കുന്നത്. പക്ഷേ, ഇവിടെ ഇപ്പരിപാടി പറ്റില്ല. വേറെ സ്ഥലമുണ്ട്. അയാളിപ്പോ വരും"
എന്നിട്ടയാൾ അവളുടെ അടുത്തേക്ക് നടന്നു. അയാളെ കണ്ട അവൾ പത്രം മടക്കി.
"അയാളെവിടെ? കണ്ടില്ലല്ലോ"
ശുദ്ധമായ ഇംഗ്ലീഷിലുള്ള അവളുടെ ചോദ്യം കേട്ട ഞാൻ ഞെട്ടി. അവൾ ഒരു ദുരൂഹതയായി എന്റെയുള്ളിൽ മാറാല കെട്ടാൻ തുടങ്ങിയിരിക്കുന്നു.
"ഇപ്പോ വരും, പായൽ. മാഡം കുറച്ചു കൂടി ക്ഷമിയ്ക്ക്"
അബ്ദുല്ല അവളെ തണുപ്പിക്കാനെന്ന വണ്ണം പറഞ്ഞു.
"പിന്നെ, ഇയാൾക്ക്..."
അയാൾ എന്റെ നേരെ കൈ ചൂണ്ടി. പായൽ അവളുടെ നീല മിഴികളുയർത്തി എന്നെയൊന്ന് കടാക്ഷിച്ചു.
"...ഒന്നു സംസാരിക്കണമെന്ന്"
അവൾ വീണ്ടും എന്നെ നോക്കി.
"നാളെ?"
"ഓ, മതി." ഞാൻ വാക്കുകൾ പരതുകയായിരുന്നു. വിയർക്കുന്നുണ്ട്.
"ഓകെ. നാളെ രാത്രി ഈ സമയത്ത് ഞാനിവിടെ കാണും"
അവൾ വീണ്ടും മാദകത്വം നിറഞ്ഞ ആ ചിരി ചിരിച്ചു.
അപ്പോൾ അബ്ദുല്ല ഇടപെട്ടു.
"മാഡം, അവന് ആദ്യമൊന്ന് സംസാരിക്കണമെന്ന്"
അവൾ പൊട്ടിച്ചിരിച്ചു. നിരയൊത്ത അവളുടെ പല്ലുകൾ പുറത്തു കണ്ടു. എന്റെ ശരീരത്തിലൂടെ ഒരു വിറ പാഞ്ഞു കയറി.
"എന്തിനാ? ഇന്റർവ്യൂ?"
അടങ്ങി വരുന്ന ചിരിക്കിടയിലൂടെ അവൾ ചോദിച്ചു. ഞാൻ ചിരിക്കാൻ ശ്രമിച്ചു.
"ശരി. നാളെ ഇപ്പറഞ്ഞ സ്ഥലത്ത് നമുക്ക് സംസാരിക്കാം. എന്നിട്ട് തീരുമാനിക്ക് വേണോ വേണ്ടയോ എന്ന്" അവളുടെ വാക്കുകളിൽ കാമം തുളുമ്പുന്നു. ഞാൻ എങ്ങനെയോ തല കുലുക്കിയെന്നു വരുത്തി. ലിഫ്റ്റിലൂടെ ആരോ താഴേക്ക് വരുന്നു. ഞാൻ വേഗം ലിഫ്റ്റിലേക്ക് നടന്നു. ലിഫ്റ്റിൽ നിന്നും പുറത്തിറങ്ങിയത് ഞങ്ങളുടെ മുറിയുടെ അടുത്ത മുറിയിൽ താമസിച്ചിരുന്ന ഒരു തൃശൂരുകാരനായിരുന്നു. ഞാനൊന്ന് തിരിഞ്ഞ് നോക്കി. അയാളെ കണ്ട പായൽ വശ്യമായി ചിരിച്ചു കൊണ്ട് എഴുന്നേൽക്കുന്നു. ഞാൻ തിരിഞ്ഞു നോക്കുന്നതു കണ്ട അവൾ എന്നെ നോക്കി കണ്ണിറുക്കി. ഞാൻ ലിഫ്റ്റിൽ കേറി, മുകളിലേക്ക്.

വെപ്രാളത്തിൽ ഞാൻ ഓടി റൂമിലെത്തി. സുഹൃത്തുക്കൾ റൂമിലെ ദേശീയ വസ്ത്രമായ 'വൺ പീസ്‌' ധരിച്ച്‌ നിലക്കണ്ണാടിയുടെ മുന്നിൽ നിന്ന് ചന്തം നോക്കുകയാണ്‌.
"നീ ഏത്‌ **** എടേലായിരുന്നു?"
റൂമിലേക്ക്‌ ചെന്നയുടനെ അവന്മാരുടെ ചോദ്യം.
"ഒരു പെണ്ണ്‌"
"പെണ്ണോ? എവിടെ?"
"താഴെ ഹോട്ടൽ ലോബിയിൽ"
"വാടാ പോയി നോക്കാം"
അവന്മാർ ആക്രാന്തിച്ച്‌ പാന്റും ഷർട്ടുമൊക്കെ വലിച്ചു കേറ്റാൻ തുടങ്ങി.
"അവള്‌ പോയി"
"ഡേയ്‌, അവള്‌ പോയി"
പരിണാമ ദശയിലെങ്ങോ ശങ്കിച്ചു നിന്ന് വംശനാശം സംഭവിച്ചു പോയ ഏതോ വിചിത്ര ജീവിയെപ്പോലെ ഒറ്റക്കാൽ പാന്റുമായി അവന്മാർ കുറച്ചു നേരം ഇതികർത്തവ്യാമൂഢരായി നിന്നു.
"ഒന്ന് വിളിക്കാൻ മേലായിരുന്നോടാ മൈ***?"
ഇച്ഛാഭംഗത്തോടെ അവന്മാർ വീണ്ടും വൺ പീസിലെത്തി.
"അന്നേരം ആ അവസ്ഥയിലല്ലായിരുന്നളിയാ"
അവന്മാർക്ക്‌ എന്തോ മണമടിച്ചു.
"എന്താ സംഭവം? തെളിച്ചു പറ"
സഹനത തീരെയില്ലാത്ത തെണ്ടികൾ എന്റെ ചുറ്റും കൂടി.
"താഴെ ഒരു പെണ്ണ്‌, കിടിലൻ ചരക്ക്‌. കണ്ടായിരുന്നോ?"
"ഇംഗ്ലീഷ്‌ പത്രം വായിച്ചോണ്ടിരുന്ന ഐറ്റമാണോ?"
"അതു തന്നെ. കണ്ടായിരുന്നോ?"
"അവള്‌ ഹിന്ദിക്കാരിയല്ലേ?"
"അതേ, പായൽ"
"പായലോ? വല്ല കൊളത്തിലും കെടന്നതായിരിക്കും"
അവന്മാർക്ക്‌ പുഛം.
"പോട തെണ്ടീ" unsure emoticon
ഞാനുമിട്ടു പുഛ സ്മയ്‌ലി പത്തെണ്ണം.
"പായല്‌. എന്ത്‌ പേരെടേ. നീ ബാക്കി പറ"
"ബാക്കി പറയാനൊന്നുമില്ല. നാളെ അവള്‌ വരും. നാളത്തെ രാത്രി അവളുടെ കൂടെ"
അവന്മാർ ശരിക്കും ഞെട്ടി. കുറച്ചു നേരം കനത്ത നിശബ്ദത.
"പിന്നേ, കോപ്പാ. ഒന്നു പോടാ മൈ***"
"വിശ്വാസമില്ലെങ്കിൽ നിങ്ങള്‌ നാളെ കണ്ടോ"
അവന്മാർ തണുത്തു.
"അളിയാ, ഞങ്ങളേം കൊണ്ടു പോടാ"
"വെരി സോറി ഡിയർ. അവൾക്ക്‌ ത്രീസം, ഫോർസ്സം ഒന്നും താത്പര്യമില്ല"
അവളെപാറ്റിയുള്ള നിരാശയുടെ പുഴുക്കുത്ത്‌ വീണ സംസാരങ്ങളിൽ അന്നത്തെ രാത്രി തെന്നി മാറി.
പിറ്റേന്ന് അവൾ പറഞ്ഞ സമയത്ത്‌ ഞാൻ, ഞങ്ങള്‌ ഹോട്ടൽ ലോബിയിലെത്തി.
"വന്നോ?"
അബ്ദുല്ല എപ്പോഴുമെന്ന പോലെ അപ്പോഴും രജിസ്റ്ററിൽ എന്തോ കാണാതെ പോയതു പോലെ പരതുകയായിരുന്നു. എന്റെ ചോദ്യം കേട്ട്‌ അയാൾ തലയുയർത്തി. അയാൾ പേന വിരലിലിട്ട്‌ കറക്കിക്കൊണ്ടിരുന്നു.
"വരും. എന്താ ഇത്ര തിടുക്കം?"
അയാൾ ഒരു ആക്കിയ ചിരി ചിരിച്ചു.
അപ്പോൾ പിന്നിൽ ഒരു കാൽപെരുമാറ്റം. അബ്ദുല്ലയുടെ കണ്ണിലെ തിളക്കം കണ്ട്‌ വന്നത്‌ പായലാണെന്നെനിക്ക്‌ മനസ്സിലായി. നെഞ്ച്‌ പടപടാ ഇടിക്കുന്നു. ഞാൻ തിരിഞ്ഞു. ഇന്നലെ കണ്ട രൂപമല്ല. ഒരു കുര്‌ത്തയും ജീൻസുമാണ്‌ വേഷം. മാറിലൂടെ ഷാൾ അലക്ഷ്യമായി ഇട്ടിരിക്കുന്നു. നെറ്റിയിലൊരു നീല പൊട്ട്‌. അവളെ കണ്ട സുഹൃത്തുക്കളും പാഞ്ഞെത്തി.
"പോകാം"
അവരുടെ നേർക്ക്‌ അലക്ഷ്യമായ ഒരു നോട്ടമെറിഞ്ഞ്‌ അവൾ എന്നോട്‌ ചോദിച്ചു. ഇംഗ്ലീഷ്‌ മാറി ഹിന്ദിയായിരിക്കുന്നു. മാനസാന്തരപ്പെട്ടതു പോലെ ആകെയൊരു മാറ്റം.
അവൾ പുറത്തേക്ക്‌ നടന്നു. യാന്ത്രികമായി ഞാൻ പിന്നാലെ നടന്നു. ഹോട്ടലിന്റെ മുറ്റത്ത്‌ ഒരു കാറ്‌. അവൾ അതിന്റെ ഡ്രൈവിംഗ്‌ സീറ്റിലേക്ക്‌ കയറി. ദുരൂഹത ഏറി വരുന്നു.
"വാ, കേറ്‌"
ഞാൻ പിന്നിലെ ഡോറ്‌ തുറന്നു.
"ങുഹും, ഇവിടെ കേറ്‌"
അവൾ മുന്നിലേക്ക്‌ ചൂണ്ടിപ്പറഞ്ഞു. ചിന്തകളുടെ ഭാരം പേറിക്കൊണ്ട്‌ ഞാൻ മുന്നിലെ ഡോറ്‌ തുറന്ന് കയറിയിരുന്നു.
"ആർ യൂ കംഫർട്ടബ്‌ൾ ദേർ?"
കാർ മുന്നോട്ടെടുത്തു കൊണ്ട്‌ അവളുടെ ചോദ്യം.
"യാ, വെരി മച്ച്‌"
ഞാനൊരു കള്ളം പറഞ്ഞു.
കാർ ഓടിത്തുടങ്ങി. പെട്ടെന്ന് മൊബെയിൽ ചിലയ്ക്കുന്നു. ഫോണെടുത്ത്‌ ഡിസ്പ്ലേയിലേക്ക്‌ നോക്കിയപ്പോ സുഹൃത്തുക്കളിൽ ഒരാളാണ്‌. കോൾ കട്ട്‌ ചെയ്ത്‌ സ്വിച്ചോഫ്‌ ചെയ്തു വെച്ചു.
"ആർ യൂ എ ജേണലിസ്റ്റ്‌?"
പെട്ടെന്നവളുടെ ചോദ്യം.
"നോ, നോ. അയാം ജസ്റ്റ്‌ എ സ്റ്റുഡന്റ്‌"
അവൾ കുറച്ചു നേരം മൗനം പാലിച്ചു.
"ഞാനുമായി രതിയിലേർപ്പെടാൻ നിങ്ങൾക്ക്‌ താത്പര്യമില്ല, അല്ലേ?"
നിസ്സംഗതയോടെ, എന്നാൽ കൗശലത്തോടെ അവളുടെ ചോദ്യം. അവളുടെ നീലക്കണ്ണുകൾ ഒരസ്ത്രം പോലെ ഹൃദയത്തിൽ തറയ്ക്കുന്നു.
"ഇല്ല, ഒരിക്കലുമില്ല"
അവൾ ഒന്ന് പുഞ്ചിരിച്ചു.
"പക്ഷേ, അതെങ്ങനെ മനസ്സിലാക്കി?"
ഞാൻ തുടർന്ന് ചോദിച്ചു.
"ഞാൻ ഈ ജോലി തുടങ്ങിയിട്ട്‌ വർഷം കുറേയായി മോനേ..."
അവൾ കണ്ണിറുക്കിക്കൊണ്ട്‌ പറഞ്ഞു.
കാർ ഒരു ചെറിയ ഹോട്ടലിന്റെ വളപ്പിലേക്ക്‌ കടന്നു. ഹോട്ടലിന്റെ ഒരു വശത്ത്‌ അവൾ കാർ നിറുത്തി.
"വാ"
യാന്ത്രികമായി ഞാനവളുടെ പിന്നാലെ നടന്നു. ഹോട്ടലിനു മുന്നിലും ഉള്ളിലും അങ്ങിങ്ങായി നിന്നിരുന്ന ആളുകളെല്ലാം ഞങ്ങളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. പടിക്കെട്ടുകൾ കയറി ഒരു മുറിയുടെ മുന്നിലത്തിയ അവൾ പേഴ്സിൽ നിന്നും താക്കോലെടുത്ത്‌ മുറി തുറന്നു.
"വാ, കേറ്‌"
ഞാൻ അകത്തേക്ക്‌ കയറി അന്തം വിട്ടു നിന്നു. അവൾ പിന്നിൽ വാതിൽ കുറ്റിയിടുന്ന ശബ്ദം.

"ഇരിയ്ക്കൂ"
വശത്തു കിടന്ന ഒറ്റക്കയ്യൻ കസേര നീക്കിയിട്ടു കൊണ്ട്‌ അവൾ പറഞ്ഞു. ഞാൻ ചുറ്റുപാടും ഒന്ന് നോക്കി. ചെറുതെങ്കിലും വൃത്തിയുള്ള മുറിയാണ്‌. മേശപ്പുറത്ത്‌ ഒരു ഫ്ലാസ്ക്‌. അടുത്ത്‌ കുറച്ച്‌ ഗുളികകൾ അലക്ഷ്യമായി കിടക്കുന്നു. കിടക്ക സുന്ദരമായി വിരിച്ചിരിക്കുന്നു. ഞാൻ മെല്ലെ കസേരയിലിരുന്നു. പായൽ മുടിയൊന്ന് ഒതുക്കിക്കെട്ടി കിടക്കയിലിരുന്നു.
"നിങ്ങളുടെ പേരെന്താണ്‌?"
അലക്ഷ്യമായി എന്റെ നേർക്ക്‌ നോട്ടമെറിഞ്ഞു കൊണ്ട്‌ അവൾ ചോദിച്ചു.
"ബാസിത്ത്‌"
"ങ്‌! എന്താ? മനസ്സിലായില്ല"
"പേര്‌ അജ്‌മൽ"
"ഓ, അപ്പോ നേരത്തേ മറ്റൊരു പേര്‌ പറഞ്ഞല്ലോ?"
"അതെന്റെ ഔദ്യോഗിക നാമമാണ്‌. അജ്‌മൽ എന്ന് വിളിച്ചോളൂ"
"ഓകെ. നിങ്ങൾ ഒരു എഴുത്തുകാരനാണെന്ന് തോന്നുന്നു. അല്ലേ?"
നെയിൽ പോളീഷ്‌ ചെയ്ത തന്റെ വിരലുകൾ ഞൊട്ടയിട്ടു കൊണ്ട്‌ അവൾ ചോദിച്ചു.
"ബ്ലോഗറാണ്‌. പക്ഷേ, എങ്ങനെ മനസ്സിലാക്കി?"
ഞാൻ മുന്നിലേക്ക്‌ ആഞ്ഞിരുന്നു.
അവൾ മൃദുവായി ചിരിച്ചു.
"ഞങ്ങളെപ്പോലുള്ളവരെ കാമത്തോടെ മാത്രം നോക്കാത്തത്‌ പത്രക്കാരും എഴുത്തുകാരും മാത്രമാണ്‌. നിങ്ങളൊരു പത്രക്കാരനല്ലെങ്കിൽ തീർച്ചയായും ഒരു എഴുത്തുകാരനാവും എന്ന് ഞാനൂഹിച്ചു"
ഞാൻ ഒന്നും മിണ്ടിയില്ല.
"എന്താണ്‌ നിങ്ങൾ എഴുതാറുള്ളത്‌?"
"കഥകളാണ്‌ കൂടുതൽ. പിന്നെ, ചില അനുഭവങ്ങൾ. മലയാളത്തിലാണെഴുത്ത്‌"
"ഓ, അതു ശരി. നിങ്ങൾക്കെന്താണറിയേണ്ടത്‌?"
"പറഞ്ഞോളൂ. ഇങ്ങനെയായ സാഹചര്യം"
"തമിഴ്‌നാടാണ്‌ ഞാൻ ജനിച്ചത്‌. അച്ഛനും അമ്മയും ഒരു അനിയനുമുണ്ട്‌. സ്ത്രീകൾക്കും പുരുഷന്മാർക്കുമിടയിലുള്ള ലൈംഗിക അരാജകത്വത്തെപ്പറ്റി ഞാൻ ചിന്തിച്ചു തുടങ്ങിയത്‌ ഹയർ സെക്കണ്ടറി പഠന കാലത്താണ്‌. പുരുഷൻ പണം മുടക്കി വേശ്യകളെ തേടിപ്പോകുന്നു. വേശ്യകൾക്ക്‌ പറയാനുള്ളത്‌ ഇല്ലായ്മയുടെ കഥകൾ മാത്രം. പൂർണ്ണമായ അർപ്പണ ബോധത്തോടെ എന്തു കൊണ്ട്‌ ഈ തൊഴിൽ ചെയ്തു കൂടാ എന്ന് ഞാൻ ചിന്തിച്ചു. ഇപ്പോ ഇവിടെ ഒരു ഐടി സ്ഥാപനത്തിലെ ഉദ്യോഗസ്ഥയാണ്‌ ഞാൻ. അവിടെ ഒരു ദിവസം കിട്ടുന്നതിന്റെ ഇരട്ടിയോളം എനിക്ക്‌ ഒരു രാത്രി കിട്ടും. പിന്നെ ബന്ധങ്ങൾ"
ഞാൻ അസ്വസ്ഥനായി.
"പക്ഷേ, സമൂഹത്തിന്റെ കണ്ണിൽ നിങ്ങൾ തെറ്റുകാരിയല്ലേ?"
"നോക്കൂ. തെറ്റെന്നത്‌ ആപേക്ഷികമാണ്‌. ഞാൻ ചെയ്യുന്നത്‌ എനിക്ക്‌ തെറ്റായി തോന്നാത്ത നാൾ വരെ ഞാൻ അത്‌ ചെയ്യും. കാരണം എന്റെ ശരിയാണത്‌. അത്‌ ചിലപ്പോ നിങ്ങൾക്ക്‌ തെറ്റായി തോന്നിയേക്കാം"
"ഒരിക്കൽ ഈ ജീവിതത്തെപ്പറ്റി കുറ്റബോധം തോന്നിയാൽ?"
അവളൊന്ന് പിടഞ്ഞു. കുറച്ചു നേരം അവൾ താടിയ്ക്ക്‌ കൈ കൊടുത്തു കൊണ്ട്‌ ആലോചനാമഗ്നയായിരുന്നു.
"അറിയില്ല. ഒരുപക്ഷേ, തോന്നില്ലായിരിക്കാം"
അവളുടെ ശബ്ദം താഴ്‌ന്നിരുന്നു. ഒട്ടും ആത്മവിശ്വാസമില്ലാത്ത ഉത്തരമാണെന്ന് എനിക്ക്‌ തോന്നി.
"ശരി. മാനസികമായ സുഖം ഇതിന്‌ പൂർണ്ണമായി കിട്ടുമെന്ന് നിങ്ങൾക്ക്‌ ഉറപ്പു പറയാമോ?"
അവൾ എന്നെയൊന്ന് വല്ലാതെ നോക്കി. അടുത്ത നിമിഷം മുറിയിൽ നിന്നും എന്നെയവൾ ഇറക്കി വിട്ടേക്കുമെന്ന് തോന്നി. പക്ഷേ, ഒന്നുമുണ്ടായില്ല. അവൾ സാവധാനം എഴുന്നേറ്റു. മേശപ്പുറത്തിരുന്ന ഫ്ലാസ്കിൽ നിന്നും ഒരു കാപ്പിലേക്ക്‌ ചായ പകർന്ന് അവൾ എനിക്ക്‌ നേരെ നീട്ടി. മറ്റൊരു കാപ്പിലേക്ക്‌ ചായ പകർന്ന് അവൾ അതുമായി വീണ്ടും കിടക്കയിലേക്കിരുന്നു. ചായ ഒരിറക്കു കുടിച്ച്‌ അവൾ പറഞ്ഞു.
"നിങ്ങൾ എന്നെ വെള്ളം കുടിപ്പിക്കുന്നു"
തമാശ ആസ്വദിച്ച്‌ ഞങ്ങൾ രണ്ടു പേരും ചിരിച്ചു.
"ഇവിടെ പലതരം ആൾക്കാർ വരാറുണ്ട്‌. ചിലരോടു മാത്രമേ മാനസികമായി അടുപ്പം തോന്നാറുള്ളൂ. അവരുമായി ബന്ധപ്പെടുമ്പോഴും സന്തോഷമാണ്‌. മറ്റു ചിലർ വെറും രണ്ടാം കിട വേശ്യയായി എന്നെ തരം താഴ്ത്തും. അവരെ തളർത്താനുള്ള വഴി എന്നോടുണ്ട്‌"
അവളുടെ കണ്ണുകളിൽ കുസൃതിയുടെ തിളക്കം.
"പക്ഷേ, എനിക്കറിയാം, ഇതൊക്കെ ഒരു രാത്രി മാത്രം നീണ്ടു നിൽക്കുന്ന ബന്ധമാണെന്ന്"
നിരാശയുടെ ഒരു പുകമറ അവളുടെ സംഭാഷണത്തിലുണ്ടോ എന്ന് സംശയം.
"കുടുംബക്കാർക്ക്‌ പ്രശ്നമൊന്നുമില്ലേ?"
അവളുടെ ചുണ്ടുകളിൽ പുഛം.
"അവർക്കിതു വരെ അറിയില്ല, ഇത്‌"
"പ്രണയമൊന്നും ഉണ്ടായിട്ടില്ലേ?"
അവൾ ചായക്കപ്പ്‌ തിരികെ മേശപ്പുറത്തേക്ക്‌ വെച്ചു. അവളുടെ മുഖം ഇരുളുന്നത്‌ ഞാൻ ശ്രദ്ധിച്ചു.
"ഉവ്വ്‌"
ഒറ്റ വാക്കിൽ പറഞ്ഞ ആ ഉത്തരത്തിൽ സങ്കടമായിരുന്നു കൂടുതൽ.
"എന്നിട്ട്‌?"
"ഒറ്റ രാത്രിയിലെ ബന്ധം. അത്‌ വിട്ടു"
ഞാൻ എഴുന്നേറ്റു.
"പോട്ടെ?"
"ങാഹാ. കഴിഞ്ഞോ ഇന്റർവ്വ്യൂ?"
അവളും കിടക്കയിൽ നിന്നെഴുന്നേറ്റു.
"ങാ, കഴിഞ്ഞു"
"എന്നിട്ടെന്ത്‌ തീരുമാനിച്ചു? വേണോ വേണ്ടയോ?"
കുസൃതിയോടെ അവൾ സ്വകാര്യമായി മന്ത്രിച്ചു.
"ങും, ഫീസ്‌ ഞാൻ താങ്ങില്ല"
ഞാൻ ചിരിക്കാൻ ശ്രമിച്ചു.
"സൗജന്യമായിട്ടാണെങ്കിലോ?"
വീണ്ടും അവളെന്നെ അത്ഭുതപ്പെടുത്തുന്നു.
"വേണ്ട. കാമം തോന്നാൻ പറ്റിയ ഒരു അവസ്ഥയല്ല എനിക്ക്‌"
ഹൃദയവ്യധയോടെ ഞാൻ പറഞ്ഞു.
അവൾ പൊട്ടിച്ചിരിച്ചു, ഞാനും.
"ഞാൻ ഡ്രോപ്പ്‌ ചെയ്യാം"
അവൾ മേശപ്പുറത്തിരുന്ന കാറിന്റെ താക്കോലെടുത്തു.
"വേണ്ട, അടുത്തല്ലേ. ചിന്തിക്കാനുണ്ട്‌ കുറച്ച്‌"
ഞാൻ വാതിൽ തുറന്നു പിടിച്ചു കൊണ്ട്‌ പറഞ്ഞു.
"എങ്കിൽ ശരി"
"കാണാം"
"ഇല്ല. കാണില്ല. ഞാൻ ഇവിടെ നിന്ന് പോവുകയാണ്‌"
"എങ്ങോട്ട്‌"
"അറിയില്ല"
മുഖത്തു നോക്കാതെയാണ്‌ അവൾ സംസാരിക്കുന്നത്‌. ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല. കൈ കൊണ്ട്‌ യാത്ര പറഞ്ഞ്‌ ഉത്തരം കിട്ടാത്ത ഒരുപാട്‌ ചോദ്യങ്ങൾ പേറിക്കൊണ്ട്‌ ഞാൻ തിരികെ നടന്നു.

Friday, May 2, 2014

അവിയല് പോലൊരു ഓര്മ്മക്കൂട്ട്


ഇനി ഞാന് എന്നെക്കുറിച്ച് പറയാം. ബോറിംഗ് ആയിരിക്കും. എന്നാലും എന്നെ കണ്ടാല് പാവമാണെന്നു തോന്നിക്കുമെന്നും വയസ്സ് തോന്നിക്കില്ല എന്നുമൊക്കെ പറയുന്ന അസൂയാലുക്കള് അറിയാന് വേണ്ടി 

ഞാന് അബ്ദുല് ബാസിത്ത്. അടുപ്പമുള്ളവര് 'ബാസി' എന്നോ 'ബാസു' എന്നോ വിളിക്കും. ഉമ്മ എന്നെ ഇപ്പോഴും 'മോനേ' എന്നേ വിളിക്കൂ. ഉമ്മ മാത്രമല്ല, ചെറുപ്പത്തിലേ എന്നെ വിളിച്ചിരുന്ന 'മോൻ' എന്ന ചെല്ലപ്പേര് ഉറച്ചു പോയതു കൊണ്ട് നാട്ടില് എന്റെ കുടുംബവുമായി ബന്ധമുള്ളവർക്കെല്ലാം ഞാന് 'മോൻ' ആണ്. എന്റെ താഴെയുള്ള കുടുംബത്തിലെയും നാട്ടിലെയും മറ്റു കുട്ടിപ്പട്ടാളങ്ങൾക്ക് 'മോനിക്ക'യും.
നഴ്സറി മുതല് നാലാം ക്ലാസ് വരെ അടുത്തുള്ള മുസ്ലിം എല്. പി. സ്കൂളില്. സ്കൂളിലേക്ക് ഞാനും എന്നെക്കാള് 2 വയസ്സ് മുതിര്ന്ന എന്റെ ഇത്തയും ഒരുമിച്ചായിരുന്നു പോയിക്കൊണ്ടിരുന്നത്. അത്യാവശ്യം അക്ഷരങ്ങള് കൂട്ടി വായിക്കാന് പഠിച്ചപ്പോള് തന്നെ ഞാന് വഴിയരികിലെ സിനിമാ പോസ്റ്റരും കടകളുടെ ബോർഡും ഒക്കെ വായിച്ച് മെല്ലെയാവും നടക്കുക. അതിന് ഇത്തയുടെ വക ചീത്തയും കിട്ടിയിട്ടുണ്ട്. വഴിയില് വീണു കിടക്കുന്ന പത്രക്കടലാസുകള് പെറുക്കിയെടുത്ത് അതു പോലും വായിക്കുമായിരുന്നു അന്നൊക്കെ. എന്റെ ഈ മെല്ലെപ്പോക്ക് കാരണം എന്നെ വഴിയിലുപേക്ഷിച്ച് ഇത്ത പലതവണ അവളുടെ പാട്ടിനു പോയിട്ടുണ്ട്. കണ്ടവരുടെ പറമ്പിലൂടെ, വെള്ളം കുറവുള്ളപ്പോള് മുട്ടോളമുള്ള നിക്കര് വീണ്ടും ഉയര്ത്തിപ്പിടിച്ച്ച് ആറ് മുറിച്ചു കടന്നും ആറ്റില് വെള്ളം കൂടുതലുള്ളപ്പോള് എന്റെ ഉപ്പുപ്പയുടെ (ഉമ്മയുടെ വാപ്പ) ജ്യേഷ്ഠന്റെ കടത്തു വള്ളത്തില് 50 പൈസക്ക് അക്കരെയെത്തിയും കടത്ത് കടന്ന് കേറുമ്പോള് രണ്ടാമത് കാണുന്ന വീട്ടിലെ ചാമ്പക്ക അവരറിയാതെ പറിച്ച് അവര് വരുമ്പോള് ഓടി മറഞ്ഞ് ചിരിച്ചുല്ലസിച്ച് ചാമ്പക്കയും തിന്ന് സ്കൂളിലെക്കെത്തുന്ന സുന്ദരമായ ബാല്യകാലം. അന്നത്തെ വിശേഷങ്ങള് പറയാന് ഒരുപാടുണ്ട്. പിന്നൊരിക്കലാവാം.
5 മുതല് 7 വരെ കുറച്ചകലെയുള്ള സെന്റ്‌. മേരീസ് ഹയര് സെക്കണ്ടറി സ്കൂളില്. ബസ്സിലാണ് യാത്ര. സാധാരണയായി 8.45നുണ്ടായിരുന്ന ഞങ്ങള് 'പറക്കും തളിക' എന്ന ഓമനപ്പേരില് വിളിച്ചിരുന്ന തല്ലിപ്പൊളി ബസ്സിലായിരുന്നു സ്കൂളിലേക്കുള്ള യാത്ര. 50 പൈസയായിരുന്നു അന്ന് ബസ് കൂലി. വൈകിട്ട്, പലപ്പോഴും സ്കൂളിനു മുന്നില് ബസ്സുകള് നിര്ത്തില്ല. നിർത്തിയാലും നിര്ത്തിയില്ലെങ്കിലും ചിലപ്പോഴൊക്കെ ബസ്സിനു കൊടുക്കുന്ന 50 പൈസ ലാഭിക്കാന് വേണ്ടി സ്കൂളില് നിന്നും നടന്ന് വീടു വരെ വരും. 8 കിലോമീറ്ററോളം ദൂരമുണ്ട് ഈ നടത്തത്തിന്. എന്നിട്ട് ആ 50 പൈസക്ക് നാരങ്ങാ മിട്ടായി വാങ്ങി കഴിക്കും. ഏഴാം ക്ലാസ് ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞപ്പോള് ഞാന് ആ സ്കൂളില് നിന്നും പടിയിറങ്ങി. ഒരു പറിച്ചു നടലില് ബലി കഴിക്കേണ്ടി വന്ന എന്റെ ദുരവസ്ഥയുടെ കഥ അവിടെ തുടങ്ങുന്നു.
വീണ്ടും 7 മുതല് പത്തു വരെ തിരുവനന്തപുരത്ത്. 8 മുതലുള്ള കഥകളേ പറയപ്പെടേണ്ടതുള്ളൂ. ആ 3 വര്ഷം ഞാന് പഠിച്ചത് തിരുവനന്തപുരത്തെ ഗവ. വി. എച്ച്. എസ്. എസ്. സ്കൂളിലായിരുന്നു. പൂവച്ചല് എന്ന സ്ഥലത്ത്. അവിടെ വെച്ചാണ് എന്റെ വഴി എനിക്ക് മനസ്സിലാവുന്നത്. എഴുത്തും വായനയുമൊക്കെ അവിടെ വെച്ചാണ് ഗൌരവമാകുന്നത്. അവിടെ വെച്ചാണ് ആദ്യ പ്രണയവും ആദ്യ പ്രണയ പരാജയവും സംഭവിക്കുന്നത്.


ആദ്യ പ്രണയം! സത്യമാണ്. മറക്കാന് കഴിയില്ല.
ഞാന് അന്ന് എട്ടാം ക്ലാസ്സില് പഠിക്കുന്നു. സ്കൂള് തുറന്ന ആദ്യ ആഴ്ചയാണ്. സുഹൃത്തുക്കളെയൊക്കെ പരിചയപ്പെട്ട് വരുന്നതേയുള്ളൂ. ഒരു ദിവസം സ്കൂളിലെ ആദ്യ ഇടവേളയുടെ സമയത്ത് പുതുതായി കിട്ടിയ കൂട്ടുകാരോടൊത്ത് ക്ലാസിനു വാതിലില് നിന്ന് പുറത്തേക്ക് നോക്കി നില്ക്കുകയായിരുന്നു ഞാന്. പെട്ടെന്നാണ് അവള് എന്റെ മുന്നിലൂടെ കടന്നു പോയത്. കണ്ണട വെച്ച്, മെലിഞ്ഞ്, തലമുടി ഇരു വശത്തേക്കും പിന്നിയിട്ട് കൂട്ടുകാരിയോട് എന്തോ പറഞ്ഞു കൊണ്ട് അവള് നടന്നു പോയി. അന്നാദ്യമായി എന്റെ അടിവയറ്റില് മഞ്ഞു വീഴുന്ന ഒരു സുഖം എനിക്ക് അനുഭവപ്പെട്ടു.  പിന്നീട് അവിചാരിതമായി പലപ്പോഴും അവളെ കണ്ടു. അപ്പോഴൊക്കെ നേരത്തേ പറഞ്ഞ മഞ്ഞു വീഴ്ചയുടെ സുഖം ഞാനറിഞ്ഞു. പിന്നീടാണ് അവളെ പരിചയപ്പെടണമെന്ന് ആഗ്രഹമുദിക്കുന്നത്. അതിനെന്താ ഒരു വഴി? തല പുകഞ്ഞ് ആലോചിച്ചു. അങ്ങനെയൊരു ദിവസം ഞാന് ഇച്ഛിച്ചതും ദൈവം കല്പ്പിച്ചതും ഒന്നായി. അതായത്, താല്കാലികമായി ഞങ്ങളുടെ ക്ലാസ് റൂമിന് തൊട്ടടുത്ത മുറിയിലേക്ക് അവരുടെ ക്ലാസ് മാറ്റി. കണക്ക് പിരിയഡ് വന്നപ്പോള് ജ്യോമട്രി ബോക്സ് ഇല്ലാ എന്ന വ്യാജേന അപ്പുറത്ത് അവരുടെ ക്ലാസിലേക്ക് ചെന്ന് ഒരു ബോക്സ് തരാമോ എന്ന് ചോദിച്ചു. വീണ്ടും ഭാഗ്യം! കിട്ടിയത് അവളുടെ ബോക്സ്. കണക്ക് പിരിയഡ് സമയത്ത് അവളുടെ ബോക്സിനെ തൊട്ടു തലോടി സമയം കളഞ്ഞു. തിരികെ കൊണ്ടു പോയി കൊടുത്തപ്പോ ബോക്സ് വാങ്ങിയിട്ട് അവള് പറഞ്ഞു:-
"നില്ല്. എന്തെങ്കിലും കുഴപ്പം പറ്റിയോന്നു നോക്കട്ടെ" 
ബോക്സ് അടിമുടി തുറന്ന് പരിശോധിച്ച അവള് പെന്സില് കയ്യിലെടുത്തു കൊണ്ട് രൂക്ഷമായി എന്നെയൊന്നു നോക്കി.
"ഈ പെന്സിലിന് ഇതിനേക്കാള് നീളമുണ്ടായിരുന്നു" 
ഞാന് നിന്നു പരുങ്ങി. അങ്ങനെ ഞങ്ങള് സുഹൃത്തുക്കളായി. ആ സമയത്താണ് എനിക്ക് എഴുത്തിന്റെ അസ്ക്യത തുടങ്ങുന്നത്. അവളും കവിതയൊക്കെ എഴുതുമായിരുന്നു. അങ്ങനെ എന്റെ ചളികള് ആദ്യമായി വായിക്കാനും മാര്ക്കിടാനും യോഗമുണ്ടായത് അവള്ക്കാണ്. ആ വര്ഷം അങ്ങനെ ബഹളങ്ങളൊന്നുമില്ലാതെ കടന്നു പോയി. എന്റെ ക്ലാസിലെ കുറച്ചു പേരൊക്കെ എന്റെ ഇഷ്ടം അറിഞ്ഞു തുടങ്ങി. ഒന്പതാം ക്ലാസ് പകുതിയായപ്പോള് എന്റെ വണ്‍ വേ ലൈനില് അസൂയ മൂത്ത എന്റൊരു സഹപാഠി എന്റെ അസുഖ വിവരം അവളെ അറിയിച്ചു. അത് പക്ഷേ, ഞാനറിഞ്ഞില്ല.
അങ്ങനെയിരിക്കെ സ്കൂളില് എക്സിബിഷന്റെ തിരക്കുകള് തുടങ്ങി. അവളുള്പ്പെടെ ഞങ്ങള് കുറച്ചു പേര് എക്സിബിഷന് ജോലികളുമായി ലൈബ്രറിയിലിരിക്കുമ്പോഴാണ് അവള് എന്നോട് ചോദിക്കുന്നത്:-
"ഞാന് ഒരു കാര്യം കേട്ടു. സത്യമാണോ അത്?"
കാര്യമെന്താണെന്ന് എനിക്ക് മനസ്സിലായി. ഞാന് ഒരു കള്ളം പറഞ്ഞു-
"അല്ല"
കണ്ണടക്ക്‌ മുകളിലൂടെ രൂക്ഷമായി എന്നെയൊന്നു നോക്കിയിട്ട് അവള് നടന്നു മാറി. പിന്നീട് ഒരു വര്ഷത്തോളം ഞങ്ങള് സംസാരിച്ചില്ല.
ഞാന് മത്സരങ്ങല്ക്കൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു. പ്രസംഗം, പാട്ട്, ദഫ്ഫ് മുട്ട്, കോല്ക്കളി അങ്ങനെ കഴിയുന്നത്ര മത്സരങ്ങളില് പങ്കെടുത്ത് എല്ലാവരേയും വെറുപ്പിക്കുക എന്നതായിരുന്നു അന്നത്തെ എന്റെ അജണ്ട. അത്യാവശ്യം സമ്മാനങ്ങളും കിട്ടിയിരുന്നു. ആയിടക്കാണ് കേരളാ വനം വകുപ്പ് സംസ്ഥാന തലത്തില് നടത്തിയ പ്രസംഗ മത്സരത്തില് എനിക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്. അതോടെ എനിക്ക് പണി കൂടി. പത്താം ക്ലാസ് തുടങ്ങി ഓണപ്പരീക്ഷക്ക് മുന്പ് എന്നോട് ശിശു ഭവന് നടത്തിയ ഉപന്യാസ മത്സരത്തില് പങ്കെടുക്കണമെന്ന് സ്കൂളില് നിന്നും അറിയിച്ചു. ഒരു വെള്ളിയാഴ്ച്ചയാണ് എന്നോടിതു പറയുന്നത്. പിറ്റേന്ന്, ശനിയാഴ്ച്ചയാണ്‌ മത്സരം. അങ്ങോട്ടേക്ക് പോകാനുള്ള വണ്ടിക്കൂലിയും സ്കൂളില് നിന്ന് തന്നെ തരും എന്നറിയിച്ചിരുന്നതു കൊണ്ട് വെള്ളിയാഴ്ച്ച വൈകിട്ട് ആ പൈസയും വാങ്ങി ഞാന് ഹോസ്ടലിലെക്ക് പോകുകയാണ്. സ്കൂളിനു സമീപത്തായി രണ്ട് ട്യൂഷന് സെന്ററുകളുണ്ട്. അതിലൊന്നിലാണ് കഥാനായികയും എന്റെ രണ്ട് പെണ് സുഹൃത്തുക്കളും പഠിക്കുന്നത്. ഞാന് അതിനു മുന്നിലൂടെയാണ്‌ നടന്നു പോകുന്നത്. അപ്പോള് ട്യൂഷന് സെന്ററിന്റെ മുകളില് നിന്നും ഒരു വിളി. ഞാന് നോക്കുമ്പോ അവിടെ കഥാനായികയും രണ്ടു സുഹൃത്തുക്കലും നില്പ്പുണ്ട്. അതിലൊരാളെ ഞാന് ഒരു പേരു വിളിച്ച് കളിയാക്കാറുണ്ടായിരുന്നു. (ഇടക്ക് ഒരു കാര്യം. ആ സുഹൃത്ത് തൃശൂര് പോയി എന്ജിനീയറിംഗ് ഒക്കെ പഠിച്ചപ്പോള് ഒരുപാട് മാറിപ്പോയി. ഇപ്പോ അവള്ക്ക് വലിയ തലക്കനമാണ്) ആ പേരൊന്നു വിളിച്ച് അവളെ കളിയാക്കിയിട്ടു പോകൂ എന്ന അര്ത്ഥത്തില് മറ്റേ സുഹൃത്ത് "പറഞ്ഞിട്ട് പോടാ" എന്ന് എന്നോട് പറഞ്ഞു. ഞാന് അത് മനസ്സിലാക്കാതെ കഥാനായികയോട് "ങാ, പോകുവാ" എന്നു പറഞ്ഞിട്ട് നടന്നു. അതിന്റെ പേരില് എന്തൊക്കെ പ്രശ്നമാണ് ഇനി തിങ്കളാഴ്ച്ച ഉണ്ടാകാന് പോകുന്നത് എന്ന ടെന്ഷന് കാരണം എനിക്ക് നന്നായി ഉപന്യാസം എഴുതാന് പോലും പറ്റിയില്ല. രണ്ടാം സ്ഥാനമേ കിട്ടിയുള്ളൂ.
തിങ്കളാഴ്ച എന്റെ ക്ലാസായിരുന്നു അസംബ്ലി നടത്തേണ്ടത്. എന്ന് വെച്ചാല് പ്രാർഥനാ ഗാനം, അന്നത്തെ പത്രത്തിലെ പ്രധാന തലക്കെട്ടുകള്, പ്രതിജ്ഞ ഇവയൊക്കെ ഞങ്ങളുടെ ക്ലാസുകാരാണ്‌ അവതരിപ്പിക്കേണ്ടത്. ഞാന് വാര്ത്ത വായിക്കാനായി ദാ, ഈ ഫോട്ടോയില് കാണുന്ന സ്ഥലത്ത് ടെന്ഷനടിച്ചു പണ്ടാരമടങ്ങി നില്ക്കുമ്പോഴാണ് അവളുടെ ക്ലാസ് വരി വരിയായി സ്കൂള് മുറ്റത്തേക്ക് വരുന്നത്. കണ്ടപ്പോഴേ പതിവില്ലാത്ത ഒരു ചിരി അവളുടെ മുഖത്ത്. ആ ചിരിയുടെ ഷോക്കില് എങ്ങനെയൊക്കെയോ വാര്ത്ത വായിച്ചു തീർത്തു. ഉച്ച ഭക്ഷണ സമയത്ത് നേരത്തെ ഞാന് പറഞ്ഞ എന്റെ പെണ് സുഹൃത്ത് "നിന്നോട് ഒരു കാര്യം പറയാനുണ്ട്" എന്ന് എന്നോട് പറഞ്ഞു. നേരത്തേ കിട്ടിയ ചിരി എന്റെ മനസ്സിലുണ്ടായിരുന്നത് കൊണ്ട് എനിക്ക് അറിയാന് ആകാംക്ഷയായി. "എന്താ കാര്യം?" എന്ന് ഞാന് ചോദിച്ചെങ്കിലും "നീ നേരിട്ട് അറിയും" എന്ന് പറഞ്ഞ് എന്റെ രക്തസമ്മർദം അവര് കൂട്ടി.
അങ്ങനെ, വൈകുന്നേരത്തെ ഇടവേള സമയത്ത് ഇവിടെ വെച്ച് അവള് എന്നോട് അവളുടെ ഇഷ്ടം പറഞ്ഞു
"ആരോടും പറയണ്ട"
ഞാന് അന്തം വിട്ടു നില്ക്കുകയായിരുന്നു.
പക്ഷേ, ആദ്യ പ്രണയം അധിക നാള് നീണ്ടു നിന്നില്ല. ഒന്നോ രണ്ടോ മാസങ്ങള്ക്ക് ശേഷം എന്നെ കളഞ്ഞിട്ട് അവള് പോയി. കുറേ നാള് മാനസ മൈനേയോക്കെപ്പടി തേരാപാരാ നടന്നു. പിന്നീട് എല്ലാം ശരിയായി. ഒരു അനുഭവമായിരുന്നു അത്, പ്രണയ പരാജയം.
'പ്രണയം ഒരു അനുഭൂതിയാണെങ്കില് പ്രണയ പരാജയം ഒരു അനുഭവമാണ്'

പത്താം ക്ലാസില് വെച്ച് സ്കൂള് ലൈബ്രറിയില് നിന്നും ഏറ്റവും കൂടുതല് പുസ്തകം വായിക്കുന്നവര്ക്ക് സമ്മാനം എര്പ്പെടുത്തി. ഒന്നാം സ്ഥാനം എനിക്കായിരുന്നു. പക്ഷേ, അന്ന് ലൈബ്രറിയിലെ രജിസ്ടരില് എഴുതിയതിന്റെ മൂന്നിരട്ടി പുസ്തകങ്ങളെങ്കിലും അന്ന് ഞാന് വായിച്ചിട്ടുണ്ട്. കാരണം, ഓരോ തവണ പുസ്തകം എടുത്ത് ലൈബ്രറിയില് രേഖപ്പെടുത്തുമ്പോഴും ഒന്നോ രണ്ടോ പുസ്തകങ്ങള് എന്റെ അരയിലുണ്ടാവും. ആഴ്ചയില് ഒരു പുസ്തകം മാത്രമേ ലൈബ്രറിയില് നിന്ന് കിട്ടുമായിരുന്നുള്ളൂ. എനിക്ക് വായിക്കാതിരുന്നാല് വല്ലാത്ത അസ്വസ്ഥതയാണ്.
പ്ലസ് വണ്ണും പ്ലസ് ടൂവും പിന്നെ ഡിഗ്രിയും പ്രൈവറ്റായി പഠിച്ചു. ഏറെയൊന്നും ഓർക്കാനില്ലാത്ത 5 വര്ഷങ്ങള്.
ഇതാണ് എല്ലാവരും അറിയുന്ന ഞാന്. അറിയാത്ത ഞാനുണ്ട്. 23 വയസ്സ് ആയെങ്കിലും 16ഇല് നിന്നും വളരാത്ത മനസ്സുള്ള ഒരു ബാലിശന്. ശരാശരിയില് താഴെ മാത്രം സൌന്ദര്യമുള്ളയാളാണെന്ന സ്വബോധമുണ്ട്. മടുക്കാതെ പെണ്‍കുട്ടികളെ വായില് നോക്കാനും മടുക്കാതെ പ്രകൃതിയെ നോക്കാനും ഇഷ്ടപ്പെടുന്ന ഒരു സൌന്ദര്യാരാധകന്. കുന്നോളം സ്നേഹം ഉള്ളിലുണ്ടെങ്കിലും സഹോദരങ്ങളോട് പോലും അത് പ്രകടിപ്പിക്കാന് അറിയാത്ത മുരടന്. മാതാപിതാക്കളുടെ ആഗ്രഹങ്ങളൊന്നും തന്നെ സാധിപ്പിച്ചു കൊടുക്കാന് കഴിഞ്ഞിട്ടില്ലാത്ത പരിപൂർണനല്ലാത്ത ഒരു മകന്. പുസ്തകങ്ങള് ഏറെയിഷ്ടപ്പെടുന്ന ഒരു പുസ്തകപ്പുഴു.' ദൈവം ഉണ്ടോ' എന്ന് പല തവണ ചിന്തിച്ച് എല്ലായ്പ്പോഴും 'ഉണ്ട്' എന്ന വിശ്വാസത്തില് എത്തിച്ചേരുന്ന ഒരു വിശ്വാസി. ശരികേട് ആരുടെ ഭാഗത്തു നിന്ന് കണ്ടാലും മുഖത്തു നോക്കി ചോദ്യം ചെയ്യാന് ചങ്കുറപ്പുള്ള ഒരു തന്റേടി. വ്യക്തമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമുള്ള, ആരുടേയും മൂട് താങ്ങാന് സൌകര്യമില്ലാത്ത ഒരു താന്തോന്നി. ശരിയെന്നു തോന്നുന്നത് ചെയ്യാന് മടിക്കാത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാല് തിരുത്താന് മടിയില്ലാത്ത ഒരു നിഷേധി. ആഗ്രഹിച്ചതൊന്നും കിട്ടാത്തതു കൊണ്ട് ആഗ്രഹങ്ങളും പ്രതീക്ഷകളുമില്ലാതെ യന്ത്ര സമാനമായി ജീവിക്കുന്ന ഒരു നിര്ഭാഗ്യന്. മുഖത്ത്തെപ്പോഴും സ്ഥായിയായ പുച്ഛ ഭാവമോ ദേഷ്യ ഭാവമോ കാത്തു സൂക്ഷിക്കുന്ന കഠിനഹൃദയന്. പഴയ പാട്ടുകളും പഴയ സിനിമകളും പുസ്തകങ്ങളുമൊക്കെ ഇഷ്ടപ്പെടുന്ന, ലോ വെയ്സ്റ്റ് പാന്റോ കാന്വാസോ കൂളിംഗ് ഗ്ലാസോ പഥ്യമില്ലാത്ത പഴഞ്ചന്. ബന്ധങ്ങള്ക്ക് വില കല്പ്പിക്കുന്ന ഒരു സാമൂഹ്യ ജീവി. കേവലം ലൈക്കിനും കമന്റിനും ചാറ്റ് ബോക്സിനുമൊക്കെ അപ്പുറത്ത് സൗഹൃദം വളരണമെന്നും ആരോഗ്യകരമായ ബന്ധങ്ങള് ഉണ്ടാവണമെന്നും ആഗ്രഹിക്കുന്ന ഒരു അതിമോഹി. ലോകത്ത് ഏറ്റവും പവിത്രമായത് സൗഹൃദമാണ് എന്ന് വിശ്വസിക്കുന്ന നല്ലൊരു സുഹൃത്ത്.

B-Bad
A-Arrogant
S-Stupid
I-Idiot
T-Tough
H-Hungry

എന്റെ നമ്പര്: 9544684369
വാട്ട്സപ്പും സ്കൈപ്പും വൈബരും ഹൈക്കും എല്ലാ തേങ്ങയും ഇത് തന്നെ!

Wednesday, March 19, 2014

ഞാനും പിന്നെ ഞാനും!


ഇരുപത്തിമൂന്ന് വര്ഷത്തെ ജീവിതത്തിനിടയില് ഒരുപാട് പേരെ കണ്ടിട്ടുണ്ട്. പല തരക്കാര്, പല സ്വഭാവക്കാര്, പല ദേശക്കാര്. അവരില് ചിലരൊക്കെ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മറ്റു ചിലര് എന്നെ വിഷമിപ്പിച്ചിട്ടുണ്ട്. ചിലര് ഒരുപാട് സുഖമുള്ള ഓര്മകള് തന്നിട്ടുണ്ട്. അവരില് പലരും എന്റെ കഥകളില്, അങ്ങനെ വിളിക്കാമോ എന്നറിയില്ല, എന്റെ ബോറടിപ്പിക്കുന്ന കുറിപ്പുകളില് ഒളിഞ്ഞോ തെളിഞ്ഞോ പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. എന്റെ എഴുത്തിനെ തുറന്നഭിനന്ദിച്ചത് ആകെ വിരലിലെണ്ണാവുന്നവരേയുള്ളൂ. അതൊരു പോരായ്മയായി തോന്നിയിട്ടില്ല. അർഹിക്കുന്നതിനല്ലേ അംഗീകാരം കിട്ടൂ. എന്റെ എഴുത്തുകള് അത്ര മാത്രമേ അർഹിക്കുന്നുള്ളൂ എന്നാണ് ഞാന് മനസ്സിലാക്കുന്നത്.
സുഖമുള്ള ഓര്മകള് വളരെ കുറവാണെനിക്ക്. എങ്കിലും തിരിഞ്ഞു നോക്കുമ്പോള് ഒരു രീതിയില് ഞാന് കൃതാര്ഥനാണ്. അക്ഷരങ്ങളുടെ ലോകം അളവില്ലാതെ സമ്മാനിച്ച സൈബര് ലോകത്തോട് ഞാന് കടപ്പെട്ടിരിക്കുന്നു, അവിടെ എനിക്ക് കിട്ടിയ ഒരുപാട് നല്ല സൌഹൃദങ്ങളോടും.

എന്നെ പഠിപ്പിച്ച എന്റെ അദ്ധ്യാപകര്ക്ക് ശേഷം എന്റെ എഴുത്തിനെ പരിധികളില്ലാതെ അഭിനന്ദിച്ചതും പ്രചോദിപ്പിച്ചതും മൂന്നു പേരാണ്, ഇ ലോകത്തുള്ളത്. ഒരാള് ഇ ലോകത്തെ അറിയപ്പെടുന്ന ഒരു എഴുത്തുകാരനാണ്‌. മറ്റൊരാള് ഇ ലോകത്തിലെക്കാളേറെ ഈ ലോകത്തില്, ആനുകാലികങ്ങളില് നിറഞ്ഞു നിൽക്കുന്നയാളാണ്. മൂന്നാമത്തെയാള്, രണ്ടു ലോകത്തും പല രീതിയിലും സംഭാവനകള് നല്കിക്കൊണ്ടിരിക്കുന്ന അതുല്യനായ ഒരു മനുഷ്യനാണ്. ഗായകന്, എഴുത്തുകാരന്, പത്രപ്രവര്ത്തകന്, തിരക്കഥാകൃത്ത് എന്നിങ്ങനെ അദ്ദേഹം വിരാജിക്കുന്ന മേഖലകള് ഒരുപാടാണ്‌. അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്, 'നിന്റെ എഴുത്തുകള് ഉറൂബിനെയോ വൈക്കം മുഹമ്മദ്‌ ബഷീറിനെയോ ഒക്കെ ഓര്മിപ്പിക്കുന്നു' എന്ന്. അവരുടെ നിലവാരം എനിക്കും അദ്ദേഹത്തിനും നന്നായിട്ടറിയാം. എന്നെ പ്രചോദിപ്പിക്കാനായിരുന്നു അത്തരമൊരു അഭിനന്ദനം എന്നെനിക്ക് തോന്നുന്നു.

പിന്നെ മറ്റൊരാളുണ്ട്. ഞാന് ചെയ്യുന്ന എന്തിലും ശരി കണ്ടുപിടിക്കാന് ശ്രമിക്കുന്ന എന്റെ ഉമ്മ. എന്റെ വീട്ടില് എഴുത്തും പരന്ന വായനയും പോലും നിഷിദ്ധമാണ്. ഞാന് എഴുതിയ എന്തെങ്കിലും എന്റെ വാപ്പ വായിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഉമ്മ എഴുത്തിനെക്കുറിച്ച് ഒന്നും ചോദിക്കാറില്ല. കുറ്റപ്പെടുത്താറില്ല, അഭിനന്ദിക്കാറുമില്ല. എന്നോടുള്ള സ്നേഹത്തിനും വാപ്പയോടുള്ള ഭയത്തിനുമിടയില് പകച്ചു പോയതാണ് എന്റെ ഉമ്മ.
ഇക്കഴിഞ്ഞ ദിവസം, രാത്രി കുറച്ചു നേരത്തെയാണ് ഞാന് വീട്ടിലെത്തിയത്. അപ്പോള് ഉമ്മയെന്തോ വായിച്ചു കൊണ്ടിരിക്കുകയാണ്. ഞാന് ശ്രദ്ധിച്ചില്ല. റൂമിലേക്ക് ചെന്ന് ഡ്രസ്സ്‌ മാറി പുറത്തിറങ്ങുമ്പോള് ഉമ്മ ആ ബുക്കുമായി വന്നു.
"നീ എഴുതിയതാണോ ഇത്?"
ഞാന് ബുക്ക് ശ്രദ്ധിച്ചു. സ്കൂള് ജീവിതത്തിനിടയില് കുത്തിക്കുറിച്ച കഥകളാണ് ആ ബുക്കില്.
"ങും" ഞാന് ഒന്ന് മൂളി.
ഉമ്മ ഒന്നും മിണ്ടിയില്ല. വാചാലമായി എന്നെയൊന്നു നോക്കി. ആ നോട്ടത്തില് ഒരുപാട് അഭിമാനം അടങ്ങിയിരുന്നു എന്ന് പെട്ടെന്ന് തന്നെ എനിക്ക് മനസ്സിലായി. എന്റെ മനസ്സ് നിറഞ്ഞു. നേരത്തെ എനിക്ക് കിട്ടിയ 'ഉറൂബ്' പരാമര്ശത്തെക്കാള് എനിക്ക് എത്രയോ മടങ്ങ്‌ സന്തോഷം നല്കി ഉമ്മയുടെ ആ നോട്ടം.

-അബ്ബാസിക്കയുടെ പോസ്റ്റില് ഒരു വിവരണം കണ്ടിരുന്നു, അലാറം അടിക്കുമ്പോള് ഇത്തിരി കഴിയുമ്പോള് നില്ക്കും. ഉമ്മയാണെങ്കിലോ, നമ്മള് എഴുന്നേല്ക്കുന്നത് വരെ വിളിച്ചു കൊണ്ടിരിക്കും 

Saturday, March 15, 2014

പെണ്ണ്!



ഇന്നലെ വനിതാദിനമായിരുന്നു. വനിതാദിനത്തിലെന്നല്ല, എപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയ ഒരേയൊരു സ്ത്രീയെയുള്ളൂ ഈ ലോകത്തില്; എന്റെ ഉമ്മ! അമ്മയെക്കുറിച്ചുള്ള എല്ലാ വിശേഷണങ്ങളും ചിലപ്പോള് അതിലപ്പുറവും ഉള്ക്കൊള്ളുന്ന ഒരമ്മയാണ് എന്റെ ഉമ്മ. ഉമ്മയെക്കുറിച്ച് ഞാന് പറഞ്ഞിട്ടുണ്ട്. ഇപ്പോള് ഞാന് പറയുന്നത് മറ്റൊരാളെക്കുറിച്ചാണ്.

അവള് സുന്ദരിയാണ്. കാര്യങ്ങള് വ്യക്തമായി തന്റേടത്തോടെ പറയുന്നവളാണ്. ഒരു സകലകലാവല്ലഭയുമാണ്. ചിത്രരചന, കഥ, കവിത അങ്ങനെ അവള് കൈ വെക്കാത്ത മേഖലകളില്ല. കൈ വെച്ച മേഖലകളിലൊന്നും മോശമാക്കിയിട്ടുമില്ല. ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുള്ള ഒരു പെണ്‍കുട്ടി.അവളുടെ രചനകള് പലതും എകാന്തതയെയോ നഷ്ടപ്പെടലിനെയോ ഒക്കെ ഓര്മിപ്പിക്കുന്നു. പക്ഷേ, തീരുമാനങ്ങള് ദൈവത്തിനു വിട്ടു കൊടുത്ത് അവന്റെ വിധി ഇരു കൈകളും നീട്ടി സ്വീകരിക്കുകയും അവനെ വിശ്വസിക്കുകയും ചെയ്യുന്ന ഒരു വിശ്വാസിനി. പ്രണയിക്കാനും പ്രണയിക്കപ്പെടാനും ആഗ്രഹിക്കുന്ന ഒരു കാമുകി. ചെറിയ ചില ആഗ്രഹങ്ങളും കുറച്ച് സ്വപ്നങ്ങളുമുള്ള ഒരു പൊട്ടിപ്പെണ്ണ്‍. ഒരു സാധാരണ പെണ്‍കുട്ടിയെപ്പോലെ പിതാവിനോട് കൂടുതല് അടുപ്പമുള്ള സ്നേഹമയിയായ ഒരു മകള്. ഇതിലെല്ലാമുപരി എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില് ഒരാള്. പലപ്പോഴും അവളുടെ ചിന്തകളുടെ വ്യാപ്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിശാലമായി ചിന്തിക്കാന് കഴിയുന്ന ഒരു മനസ്സ് അവള്ക്കുണ്ട്. പലപ്പോഴും എന്റെ ചില വ്യക്തിപരമായ പ്രശ്നങ്ങളില് അവളോട് പരിഹാരം ചോദിച്ചിട്ടുണ്ട്. അവള് നിര്ദ്ദേശങ്ങള് നല്കിയിട്ടുമുണ്ട്. എന്റെ അപൂര്വം ചില തുറന്നു പറച്ചിലുകള് അവളോട്‌ മാത്രമേ ഞാന് നടത്തിയിട്ടുള്ളൂ. അങ്ങനെ ധീരയും തന്റേടിയുമായ ഈ പെണ്‍കുട്ടി കഴിഞ്ഞ ദിവസം എന്നോട് പറഞ്ഞു-
"ഡാ, വീട്ടില് എനിക്ക് കല്യാണം ആലോചിക്കുന്നു"
"അതിന്?"
"എനിക്ക് ഇപ്പോ കല്യാണം കഴിക്കണ്ട"
"അത് നീ വീട്ടുകാരോട് പറഞ്ഞില്ലേ?"
"വീട്ടുകാരേക്കാള് നാട്ടുകാര്ക്കാണ് എന്റെ കല്യാണത്തിന് ധൃതി"
എനിക്ക് ദേഷ്യം വന്നു. എന്റെ ജീവിതം ഇങ്ങനെയായിപ്പോകാന് കാരണക്കാരും ഞാട്ടുകാരാണ്. കഴുവേറികള്!
"നാട്ടുകാരോട് പോകാന് പറ. നിന്റെ ജീവിതം തീരുമാനിക്കേണ്ടത് നീയല്ലേ? നാട്ടുകാരല്ലല്ലോ"
"കുറേയെണ്ണം കാണാന് വന്നു. എനിക്കാണെങ്കില് ഒരു കോന്തനെയും ഇഷ്ടപ്പെട്ടില്ല"
"നിനക്ക് വേറെ പ്രണയബന്ധം വല്ലതും?"
"ഇല്ല. I am a free bird"
"പിന്നെന്താ പ്രശ്നം? വീട്ടുകാരോട് തുറന്നു പറയൂ. പറഞ്ഞാല് മനസ്സിലാവില്ലേ?"
"ങും"

മുഖപുസ്തകത്തില് സുന്ദരമായി ആശയവിനിമയം നടത്തുന്ന, ഒരു പരിചയമില്ലാത്തവരോട് പോലും തന്റെ വാദമുഖങ്ങള് ശരിയാണെന്ന് വാദിക്കാന് മടിയില്ലാത്ത ഇവള്ക്ക് പിന്നെന്താണ് തന്റെ മാതാപിതാക്കളോട് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനത്തെക്കുറിച്ച് പറയാന് ഭയം?
പ്രിയപ്പെട്ട കൂട്ടുകാരി, തുറന്നു പറച്ചിലുകള് എന്നും നല്ലതാണ്. അല്ലെങ്കില് എന്നെപ്പോലെ ഒരിക്കല് നീ ദു:ഖിക്കും. ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവായി അത് അവശേഷിക്കും. എന്നും നന്മകള് ആശംസിക്കുന്നു. ദൈവം രക്ഷിക്കട്ടെ!

അപ്പോ, എന്റെ ഉമ്മക്കും പിന്നെ ഈ കൂട്ടുകാരിക്കും മറ്റെല്ലാ അമ്മമാര്ക്കും എല്ലാ സ്ത്രീജനങ്ങള്ക്കും അതിജീവനത്തിന്റെ ഒരു വനിതാദിനം ആശംസിക്കുന്നു

Friday, February 21, 2014

ഒരു പ്രണയ കഥ




ഇന്നലെ വരെ കാജാ ബീഡി വാങ്ങിയ അതേ കടയില് നിന്നും ഇന്ന് ഒരു പാക്കറ്റ് ഗോള്ഡ് ലൈറ്റ്സ് വാങ്ങുമ്പോള് കടക്കാരന് ഒന്ന് തറപ്പിച് നോക്കി. ' എന്താടെ, ലോട്ടറി വല്ലതും അടിച്ചോ?' എന്നൊരു ധ്വനി നോട്ടത്തിലുണ്ടായിരുന്നു. ഞാന് ഒന്നും പറഞ്ഞില്ല. സിഗരട്ട് പാക്കറ്റില് നിന്നും ഒരെണ്ണമെടുത്ത് കത്തിച്ചു. ചുണ്ടില് വെച്ച് ഊതി പുക വിടുമ്പോള് ലോകത്തോട് മുഴുവന് പുച്ഛമായിരുന്നു.
സമയം രണ്ടേകാല്. അര മണിക്കൂറായി കാത്തു നില്കാൻ തുടങ്ങിയിട്ട്. സിഗരറ്റ് മൂന്നെണ്ണം തീര്ന്നു. രണ്ടു മണിക്ക് വരാമെന്നു പറഞ്ഞതാണ് അവള്. ഇത്ര നേരമായിട്ടും എത്തിയിട്ടില്ല. അല്ലെങ്കിലും പെണ്ണുങ്ങള് ഇങ്ങനെയാണ്. അന്ധമായി സ്നേഹിക്കുന്നുണ്ട് മനസ്സിലായാല് പിന്നെ തലയില് കേറി നിരങ്ങും.
നാലാമത്തെ സിഗരറ്റ് കത്തിച്ച് ഒരു പുക എടുത്തപ്പോഴേക്കും കണ്ടു, കുറച്ചകലെ നിന്നും അവള് റോഡ്മുറിച്ചു കടക്കുന്നു. പ്രണയത്തിന്റെ ആദ്യനാളുകളില് അവള്ക്ക് കൊടുത്തതാണ്, സിഗരറ്റ് വലിക്കില്ലെന്ന്. കണ്ടാല് ആകെ പ്രശ്നമാകും. പെട്ടെന്ന് സിഗരറ്റ് കളഞ്ഞു. എട്ട് രൂപയുടെ സിഗരറ്റ് ഒടിച്ച് കളയുമ്പോള് ഞാന് ആരെയൊക്കെയോ ശപിച്ചു.
അവള് അടുത്തേക്ക് വന്നു. അവള് വരുമ്പോള് വല്ലാത്തൊരു സുഗന്ധമാണ്. അത് ഞാന് നന്നായി ആസ്വദിക്കാറുമുണ്ട്. ' ങും,പറഞ്ഞ അതേ വേഷം തന്നെ അവള് ഇട്ടിട്ടുണ്ട്.' ഞാന് ഓര്ത്തു. അവള്ക്കൊരു വെള്ള ചുരിദാറുണ്ട്. അത് ധരിച്ചാല് അവള് ഒരു മാലാഖയെപ്പൊലെ സുന്ദരിയാകും. അതിട്ടു വരണമെന്ന് ഞാന് പറഞ്ഞതാണ്. അത് അവള് അനുസരിചിട്ടുണ്ട്.
"വീട്ടില് നിന്ന് ചാടാന് കുറച്ച് ബുദ്ധിമുട്ടി"
വന്ന പാടെ അവള് പറഞ്ഞു. ഞാനൊന്ന് മൂളി. അപ്പോഴാണ്‌ ഞാന് ശ്രദ്ധിച്ചത്, വഴിയരികില് നില്ക്കുന്ന തൈക്കിളവന്മാര് പോലും അവളെ കണ്ണുകള് കൊണ്ട് ബലാത്സംഗം ചെയ്യുന്നു. ഞാന് വല്ലാതായി. പെട്ടെന്ന് ഞാന് ബൈക്കിലേക്ക് കയറി.
"വാ, കേറ്"
പെട്ടെന്ന് അവള് മെല്ലെ എന്റെ ചെവിയില് ചോദിച്ചു-
"സിഗരറ്റ് വലിച്ചല്ലേ?"
ഞാന് പെട്ടെന്ന് അവളെ തിരിഞ്ഞു നോക്കി. ആ മുഖത്ത് പരിഭവം.
"നീ എന്നോട് പിണങ്ങിയാല് പിന്നെ എനിക്കാരാ ഉള്ളത്? ഞാന് നിര്ത്തിക്കൊണ്ടിരിക്കുകയാ. ഐ ആം സോറി. വാ കേറ്"
എന്റെ ക്ഷമാപണം കേട്ട് അവളൊന്ന് മന്ദഹസിച്ചു. ലജ്ജ കൊണ്ട് ആ മുഖം തുടുത്തു. അവള് വണ്ടിയിലേക്ക് കയറി.
"എങ്ങോട്ടാ?"
വലത്തേ കൈ കൊണ്ട് എന്നെ ചുറ്റിപ്പിടിച് അവള് ചോദിച്ചു.
"മറൈന് ഡ്രൈവ്"

മറൈന് ഡ്രൈവില് കുറേ നേരം ഞങ്ങളിരുന്നു. എന്റെ തോളില് തല ചായ്ച്ച് അവള് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഇടക്ക് അവള് എഴുന്നേറ്റ് പെട്ടെന്ന് പറയും-
"ഇനി നീ പറ. ഞാന് തന്നെയാണല്ലോ സംസാരിക്കുന്നത്"
ചിലപ്പോള് ഞാന് ഒന്നും മിണ്ടില്ല. അല്ലെങ്കില്  പറയും-
"നീ പറ.  കേള്ക്കാന്  സുഖമുണ്ട്"
കുറച്ചു നേരത്തെ ഇടവേളയ്ക്കു ശേഷം അവള് വീണ്ടും  സംസാരിച്ചു തുടങ്ങും.
ഇടക്ക് അയാള് വിളിച്ചു.
"വല്ലതും നടക്കുമോടേ?" എന്നാണു ഫോണ്‍ എടുത്ത പാടെ അയാള് ചോദിച്ചത്.
 "നടക്കും ചേട്ടാ..."
" ങാ,ശരി. ഞാന് ഇവിടെയുണ്ട്"

ആറു മണിയായപ്പോള് അവള് പറഞ്ഞു-
"ഡാ, എന്നെ കൊണ്ട് പോയി വിട്. വൈകിയാല് വീട്ടില് കേറ്റില്ല. ഞാന് നേരെ നിന്റെ വീട്ടിലേക്ക് വരും"
"നീ വന്നോ"
ഞാന് ചിരിച്ചു കൊണ്ട് പറഞ്ഞു.
"വന്നിട്ട്...?"
"വന്നിട്ട്.... വേണ്ട, പറഞ്ഞാല് ശരിയാവില്ല. വാ, കൊണ്ട് വിട്ടേക്കാം"

മറൈന് ഡ്രൈവില് നിന്നും ഫോര്ട്ട് കൊച്ചിയിലേക്ക് പോകുമ്പോള് അവള് ചോദിച്ചു-
"ഇതെന്താ ഈ വഴി പോണേ?"
"നിനക്കൊരു സര്പ്രൈസുണ്ട്"
അവളൊന്നു മന്ദഹസിച്ചു.
"ങും, പെട്ടെന്നാവട്ടെ. സമയം പോണു"
'ഹോട്ടല് ദൈവസഹായ'ത്തിനു മുന്നില് വണ്ടി നിര്ത്തുമ്പോള് അവള് അത്ഭുതപ്പെട്ടു.
"എന്താടാ ഇവിടെ?"
"നീ വാ, പറയാം..."
"ഡാ, വേണ്ട വേണ്ട"
"ഛെ,അതൊന്നുമല്ല. വാ"
ഞങ്ങള്  രണ്ടാമത്തെ നിലയിലേക്ക് നടന്നു. അവള് എന്റെ കയ്യില് ചുറ്റി പിടിച്ചിട്ടുണ്ടായിരുന്നു.

റൂം നമ്പര് ഇരുപത്തി എട്ടില് നിന്നും തിരികെ നടക്കുമ്പോള് അയാളുടെ അട്ടഹാസവും അവളുടെ കരച്ചിലും ഞാന് കേട്ടില്ല. അയാള് എറിഞ്ഞു തന്ന നോട്ടുകെട്ടുകള് എണ്ണുന്ന തിരക്കിലായിരുന്നു ഞാന്.