സമയം രാത്രി എട്ടര.
മുറി പൂട്ടി പുറത്തിറങ്ങി. തലേന്ന് രാത്രി കഴിച്ച ഭക്ഷണാവശിഷ്ടത്തിന്റെ പൊതിയിൽ പൂച്ച പരാക്രമം കാട്ടുന്നു. അതിനെ കൈവീശി ഓടിച്ച് പൊതിയെടുത്ത് വേസ്റ്റ് പാത്രത്തിലേക്കിട്ടു. മുറിയിൽ നിന്നും നീണ്ട ഗോവണിയിറങ്ങി നിരത്തിലെത്തി.
ആ വഴിയിലൂടെ നേരെ ഒരു കിലോമീറ്ററോളം നടന്നാൽ അവിടെ സഹീറിന്റെ ഹോട്ടലുണ്ട്. അവിടെ നല്ല കഞ്ഞി കിട്ടും. രാത്രിയിലെ സ്ഥിരം ഭക്ഷണം അവിടുന്നാണ്. വളരെ വിരളമായി മാത്രമേ ഭക്ഷണം വരുത്തിക്കാറുള്ളൂ.
നിരത്തിലൂടെ അല്പ ദൂരം നടന്നപ്പോൾ വശ്യമായ ഒരു സുഗന്ധം എവിടെ നിന്നോ ഒഴുകി വന്നു. പാലപ്പൂവിന്റെ മണമാണ്. പക്ഷേ, ഇവിടെ പാലയുണ്ടോ?
ഞാൻ വശങ്ങളിൽ ശ്രദ്ധിച്ചു. പെട്ടെന്ന് കണ്ടു, എന്റെ ഇടതു വശത്ത് ഒരു കള്ളിയെപ്പോലെ നിൽക്കുന്ന പാല മരം.
'ഇങ്ങനെയൊന്ന് ഇവിടെ ഉണ്ടായിരുന്നോ?'
ഞാൻ അതിശയിച്ചു പോയി. നാല് മാസങ്ങളായി ഈ വഴി സ്ഥിരമായി നടക്കാറുണ്ടായിരുന്നെങ്കിലും ഇങ്ങനെ ഒരു മരം ഇവിടെയുള്ളതായി ഇതു വരെ ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഞാൻ അത് പിന്നിട്ട് മുന്നോട്ടു നടന്നു. പെട്ടെന്നാണ് വഴിയരികിൽ വിഷാദഭാവത്തിൽ ഒരു പെൺകുട്ടി നിൽക്കുന്നതു കണ്ടത്. നീല നിറമുള്ള ഒരു സാരിയായിരുന്നു അവൾ ധരിച്ചിരുന്നത്. കയ്യിൽ ഒരു ചെറിയ ബാഗ്. ഭീതിയോടെ പിടഞ്ഞു കൊണ്ടിരിക്കുന്ന വലിയ കണ്ണുകൾ. അവൾ എന്നെ ഒന്ന് പാളി നോക്കി.
'ഒരു പെൺകുട്ടി, ഇവിടെ, ഇങ്ങനെ'
സദാചാരം ഫണം വിടർത്തിയ ഒരു കൂട്ടം ചോദ്യങ്ങളെ പ്രഹരിച്ചു കൊണ്ട് ഞാൻ പിന്നെയും നടന്നു.
തിരികെ വന്നപ്പോഴും അവളെ ഞാൻ അവിടെ കണ്ടു. അവളുടെ കണ്ണുകളിലെ ഭയം മാറി ദയനീയതയായിരിക്കുന്നു. അവളെക്കടന്ന് മുന്നോട്ടു പോകാൻ തുനിഞ്ഞെങ്കിലും എന്റെ കാലുകൾ അനങ്ങിയില്ല.
"എന്തു പറ്റി?"
ഞാൻ അടുത്തേക്കു ചെന്ന് ചോദിച്ചു. അവൾക്ക് പറയാൻ ഒരുപാടുള്ളതു പോലെ എന്നെ നിസ്സഹായതയോടെ നോക്കി.
"ശരി, വാ"
അവൾ അനുസരണയുള്ള ഒരു മാൻപേടയെപ്പോലെ എന്റെ പിന്നാലെ നടന്നു. മുറിയിലേക്കുള്ള ഗോവണി കേറുമ്പോൾ പൂച്ചയുടെ നിലവിളി കേട്ടു. ഒപ്പം പഴയ കോഴിക്കൂടിനു മുകളിലെ തകര ഷീറ്റിലേക്ക് അത് ചാടുന്ന ശബ്ദവും.
മുറിയുടെ മുന്നികെത്തിയപ്പോൾ വീണ്ടും ഭക്ഷ്യാവശിഷ്ടത്തിന്റെ പൊതി നിലത്തു കിടക്കുന്നത് കണ്ടു.
"ഒരു പൂച്ചയുണ്ട്. ശല്യമാണ്"
അവളോട് പറഞ്ഞു കൊണ്ട് ഞാൻ ആ പൊതിയെടുത്ത് വീണ്ടും വേസ്റ്റ് പാത്രത്തിലേക്കിട്ടു.
ഞാൻ മുറി തുറന്നു. മുറിയിലും പാലപ്പൂക്കളുടെ മണമോ! ഞാൻ അതിശയിച്ചു.
"ഇവിടെ ഇരിക്കാം"
ഞാൻ കിടക്ക ചൂണ്ടിക്കാട്ടി അവളോട് പറഞ്ഞു.
"ഇനി പറയൂ, എന്താണ് പ്രശ്നം?"
ഞാൻ ഭിത്തിയിൽ ചാരി കയ്യ് കെട്ടി നിന്നു.
"ഒളിച്ചോടിയതാ"
വളരെ മൃദുവായ ശബ്ദം. പണ്ടെങ്ങോ കേട്ടു മറന്നതു പോലെ.
"ഒളിച്ചോടിയതോ?!"
എന്റെ ശബ്ദത്തിൽ ഞെട്ടലുണ്ടായിരുന്നു.
"അതെ. പക്ഷേ, അയാൾ വന്നില്ല. പറ്റിച്ചു"
അവളുടെ മുഖം വിളറുന്നത് ഞാൻ ശ്രദ്ധിച്ചു. ഈ വിഷയം ഇനി തുടർന്നാൽ ഒരു പൊട്ടിക്കരച്ചിൽ കാണേണ്ടി വരും എന്ന് തോന്നിയതു കൊണ്ടു തന്നെ ഞാൻ വിഷയം മാറ്റി.
"ങാ, എങ്കിൽ ഇന്നിവിടെ തങ്ങിയിട്ട് നാളെ പോകാം. ഞാൻ വരാന്തയിൽ കിടക്കാം"
അവൾ പെട്ടെന്നൊന്ന് ചിരിച്ചു.
"എനിക്കൊന്ന് കുളിക്കണം"
പെട്ടെന്നാണ് അവളുടെ പ്രഖ്യാപനം ഉണ്ടായത്.
"അത്, പിന്നെ... ദാ, അവിടെയുണ്ട്. അവിടെയുണ്ട്"
ഞാൻ കുളിമുറിക്കു നേരെ കൈ ചൂണ്ടി.
"എങ്കിൽ ഞാനൊന്ന് കുളിച്ചിട്ടു വരാം"
ഞാൻ പുറത്തേക്കിറങ്ങി ഒരു സിഗരറ്റ് പുകച്ചു കൊണ്ട് നിന്നു.
കുളിമുറിയിൽ വെള്ളത്തുള്ളികൾ നിലത്തു വീണ് ചിതറുന്ന ശബ്ദം.
പേരോ ഊരോ അറിയാത്തൊരു പെണ്ണ്. ആകെ അറിയാവുന്നത് അവൾ പറഞ്ഞ ഒരു കഥ മാത്രം. അവസാനം പണിയാകുമോ എന്നൊരു സംശയം ഇല്ലാതില്ല.
"എനിക്ക് മാറാൻ ഒന്നുമില്ല. ഡ്രസ്സ് എന്തെങ്കിലും കാണുമോ?"
പെട്ടെന്നാണ് കുളിമുറിയിൽ നിന്നും ആ ചോദ്യം ഉയർന്നു കേട്ടത്. ഞാൻ പെട്ടെന്ന് സിഗരറ്റ് കുത്തിക്കെടുത്തി.
ഞാനെവിടുന്ന് കൊടുക്കാനാണ് അവൾക്ക് ഡ്രസ്സ്!
"അതിപ്പോ ഞാൻ, എന്നോട് പുരുഷന്മാർ ധരിക്കുന്ന വസ്ത്രങ്ങളേയുള്ളൂ"
അവളുടെ പൊട്ടിച്ചിരി കേട്ടു.
"പുരുഷന്മാർക്ക് ധരിക്കാവുന്നത്, സ്ത്രീകൾക്ക് ധരിക്കാവുന്നത് എന്നിങ്ങനെ വർഗ്ഗീകരിക്കപ്പെട്ട വസ്ത്രങ്ങളുമുണ്ടോ?"
ഞാൻ സ്തബ്ധനായിപ്പോയി.
"ഞാനൊന്ന് നോക്കട്ടെ"
കുളിമുറിയിൽ ഏതോ ഒരു മൂളിപ്പാട്ടുയർന്നു. ഡ്രസ്സൺനും അലക്കിയിട്ടില്ല. ഒക്കെ മുഷിഞ്ഞു കിടക്കുകയാണ്. ആകെയുള്ളത് ഒരു ത്രീഫോർത്തും ഒരു ടിഷർട്ടുമാണ്.
"അലക്കിയത് ആകെ ഒരു ത്രീഫോർത്തും ടിഷർട്ടുമാണ്. അത് മതിയാകുമോ?"
"ധാരാളം!"
"ശരി. ഇതാ"
വാതിൽ മെല്ലെ തുറക്കപ്പെട്ടു. തുറന്ന വാതിലിലൂടെ അവളുടെ നഗ്നത ഒരു നോക്ക് ഞാൻ കണ്ടു. ഞാൻ പെട്ടെന്ന് തന്നെ കണ്ണുകൾ മാറ്റിയെങ്കിലും ആ ദൃശ്യം എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. കവികൾക്ക് വർണ്ണിച്ച് മതി വരാത്ത സ്ത്രീസൗന്ദര്യം അപ്പാടെ എന്റെ മുന്നിൽ എന്ന് തോന്നി എനിക്ക്. ഞാൻ വീണ്ടും ഒരു സിഗരറ്റ് കത്തിച്ചു.
"സിഗരറ്റ് വലിക്കുമോ?"
വാതിൽ തുറന്ന് പുറത്തേക്കിറങ്ങി അവളുടെ ചോദ്യം. ഞാൻ അവളുടെ മുഖത്തേക്ക് മാത്രം നോക്കാൻ ശ്രദ്ധിച്ചു.
"ഉവ്വ്"
ഒന്നു മൂളിക്കൊണ്ട് അവൾ കട്ടിലിലേക്കിരുന്നു. ഞാൻ പെട്ടെന്ന് എന്തോ ഉൾപ്രേരണ പോലെ സിഗരറ്റ് കുത്തിക്കെടുത്തി. മുറിയിലേക്ക് ചെന്നപ്പോൾ അവളുടെ കണ്ണുകളിൽ എന്തോ ഒരു തിളക്കം ഞാൻ കണ്ടു. ഞാൻ വീണ്ടും ഭിത്തിയിൽ ചാരി നിന്നു.
"ഒക്കെ നമ്മുടെ തിരഞ്ഞെടുപ്പിന്റെ പ്രശ്നമാണല്ലേ?"
പെട്ടെന്ന് അവൾ ചോദിച്ചു. എനിക്ക് മനസ്സിലായില്ല.
"ങേ?!"
"അല്ല, നമ്മുടെ തിരഞ്ഞെടുപ്പുകളാണ് സന്തോഷവും സങ്കടവുമൊക്കെ നൽകുന്നത് എന്ന്"
"അതെ. ശരിയാണ്"
"തെറ്റായ തിരഞ്ഞെടുപ്പുകൾ സംഭവിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്?"
ഞാൻ പെട്ടെന്ന് ഒരു ഉപദേശകന്റെ രൂപമെടുത്തു.
"നോക്ക്..., പേര് പറഞ്ഞില്ല!"
അവൾ ഒന്ന് മന്ദഹസിച്ചു.
"അക്ഷയ"
"നോക്ക് അക്ഷയ, അനുഭവങ്ങൾ എന്നൊന്നുണ്ട്. അതാണ് നമ്മെ ജീവിക്കാൻ പഠിപ്പിക്കുന്നത്. നമുക്ക് സംഭവിക്കുന്ന ഓരോ കാര്യങ്ങളും നമുക്ക് ഓരോ അനുഭവങ്ങളാണ്. അവയിൽ നിന്നൊക്കെയാണ് ജീവിക്കാൻ പഠിക്കേണ്ടതും"
അവൾ ഒന്ന് മൂളി.
"ഇയാളുടെ പേരും പറഞ്ഞില്ല!"
"ങ്, ഫൈസൽ"
"അപ്പോ ഫൈസി എന്നാവും വിളിക്കുന്നത്, അല്ലേ?"
"അതെ"
"ഫൈസിക്ക് ഇത്തരം അനുഭവങ്ങൾ, ഈ പ്രേമനൈരാശ്യം?"
"രണ്ട് തവണ"
അവൾ പൊട്ടിച്ചിരിച്ചു. ഞാൻ പെട്ടെന്ന് ചുണ്ടുകളിൽ ചൂണ്ടു വിരൽ വെച്ച് "ശ്..." എന്നാംഗ്യം കാണിച്ചു.
"ഹൗസോണർ കേട്ടാൽ പിന്നെ തീർന്നു. പെൺകുട്ടിയെ കയറ്റി എന്ന് പറഞ്ഞ് ആകെ പ്രശ്നമാകും"
അവൾ പെട്ടെന്ന് ചിരി നിർത്തി.
"ഞാനായിട്ട് ഫൈസിയുടെ മാന്യത കളയുന്നില്ല"
ഞാൻ അലസമായി ചിരിച്ചു.
"താൻ ഇരിക്കാറില്ലേ?"
അവൾ ചോദിച്ചു. ഞാൻ മറുപടി പറയും മുൻപേ കിടക്ക ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു.
"ഇവിടെ ഇരിക്കൂ"
ഞാൻ അവളിൽ നിന്നും ഒരൽപം മാറി ഇരുന്നു. അവൾ വിദൂരതയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.
"നമ്മുടെ ജീവിതം നമുക്ക് തീരുമാനിക്കാൻ കഴിയുമെങ്കിൽ എത്ര നന്നായേനെ!"
അവൾ നെടുവീർപ്പിട്ടു.
"വല്ലാത്ത ബോറായേനെ"
എന്റെ എതിരഭിപ്രായം കേട്ട് അവൾ എന്റെ നേരെ തിരിഞ്ഞു.
"അതെങ്ങനെ?"
അവളുടെ നോട്ടം നേരിടാൻ കഴിയാതെ ഞാൻ മുഖം താഴ്ത്തി.
"നാളെ എന്ത് സംഭവിക്കും എന്നറിഞ്ഞ് ജീവിക്കുന്നതിൽ എന്ത് ത്രില്ലാണുള്ളത്? ജീവിതം ഇത്ര ത്രില്ലാവുന്നത് തന്നെ അതിന്റെ സസ്പൻസ് സ്വഭാവം കാരണമാണ്. അപ്രതീക്ഷിതമായ ചില സംഭവങ്ങൾ, ചില കൊഴിഞ്ഞു പോകലുകൾ, ചില ആഗമനങ്ങൾ. ഒരു സിനിമ രണ്ടാമത് കാണുമ്പോൾ ആദ്യം കണ്ട സുഖം അനുഭവിക്കാൻ കഴിയില്ല എന്നതു പോലെ തന്നെയാണിതും"
അവൾ തലയാട്ടി. ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. കുറേയേറെ, എന്തൊക്കെയോ. അവൾ എന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു.
"ഫൈസീ, നിങ്ങൾ നിങ്ങളെക്കിട്ടാനാണ് ഞാനിപ്പോൾ ഏറെ ആഗ്രഹിക്കുന്നത്"
എന്ന് പറഞ്ഞപ്പോൾ ഞാൻ സ്വർഗ്ഗത്തിലാണെന്ന് തോന്നിപ്പോയി. ഞാൻ അവളുടെ മുഖം എന്റെ കൈകളിലെടുത്ത് കവിളിൽ അമർത്തി ചുംബിച്ചു. അവളുടെ ചുണ്ടുകൾക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത മാധുര്യമുണ്ടായിരുന്നു. അവളുടെ ശരീരത്തിന് ഇളം ചൂടായിരുന്നു. അവളുടെ വയറ്റിലെ മറുകിൽ ഞാൻ മുഖം ചേർത്തപ്പോൾ അവളുടെ കൈകൾ എന്റെ തലമുടിയിലൂടെ വിരലുകളോടിക്കുന്നത് ഞാനറിഞ്ഞു.
മുറി പൂട്ടി പുറത്തിറങ്ങി. തലേന്ന് രാത്രി കഴിച്ച ഭക്ഷണാവശിഷ്ടത്തിന്റെ പൊതിയിൽ പൂച്ച പരാക്രമം കാട്ടുന്നു. അതിനെ കൈവീശി ഓടിച്ച് പൊതിയെടുത്ത് വേസ്റ്റ് പാത്രത്തിലേക്കിട്ടു. മുറിയിൽ നിന്നും നീണ്ട ഗോവണിയിറങ്ങി നിരത്തിലെത്തി.
ആ വഴിയിലൂടെ നേരെ ഒരു കിലോമീറ്ററോളം നടന്നാൽ അവിടെ സഹീറിന്റെ ഹോട്ടലുണ്ട്. അവിടെ നല്ല കഞ്ഞി കിട്ടും. രാത്രിയിലെ സ്ഥിരം ഭക്ഷണം അവിടുന്നാണ്. വളരെ വിരളമായി മാത്രമേ ഭക്ഷണം വരുത്തിക്കാറുള്ളൂ.
നിരത്തിലൂടെ അല്പ ദൂരം നടന്നപ്പോൾ വശ്യമായ ഒരു സുഗന്ധം എവിടെ നിന്നോ ഒഴുകി വന്നു. പാലപ്പൂവിന്റെ മണമാണ്. പക്ഷേ, ഇവിടെ പാലയുണ്ടോ?
ഞാൻ വശങ്ങളിൽ ശ്രദ്ധിച്ചു. പെട്ടെന്ന് കണ്ടു, എന്റെ ഇടതു വശത്ത് ഒരു കള്ളിയെപ്പോലെ നിൽക്കുന്ന പാല മരം.
'ഇങ്ങനെയൊന്ന് ഇവിടെ ഉണ്ടായിരുന്നോ?'
ഞാൻ അതിശയിച്ചു പോയി. നാല് മാസങ്ങളായി ഈ വഴി സ്ഥിരമായി നടക്കാറുണ്ടായിരുന്നെങ്കിലും ഇങ്ങനെ ഒരു മരം ഇവിടെയുള്ളതായി ഇതു വരെ ഞാൻ ശ്രദ്ധിച്ചിട്ടില്ല. ഞാൻ അത് പിന്നിട്ട് മുന്നോട്ടു നടന്നു. പെട്ടെന്നാണ് വഴിയരികിൽ വിഷാദഭാവത്തിൽ ഒരു പെൺകുട്ടി നിൽക്കുന്നതു കണ്ടത്. നീല നിറമുള്ള ഒരു സാരിയായിരുന്നു അവൾ ധരിച്ചിരുന്നത്. കയ്യിൽ ഒരു ചെറിയ ബാഗ്. ഭീതിയോടെ പിടഞ്ഞു കൊണ്ടിരിക്കുന്ന വലിയ കണ്ണുകൾ. അവൾ എന്നെ ഒന്ന് പാളി നോക്കി.
'ഒരു പെൺകുട്ടി, ഇവിടെ, ഇങ്ങനെ'
സദാചാരം ഫണം വിടർത്തിയ ഒരു കൂട്ടം ചോദ്യങ്ങളെ പ്രഹരിച്ചു കൊണ്ട് ഞാൻ പിന്നെയും നടന്നു.
തിരികെ വന്നപ്പോഴും അവളെ ഞാൻ അവിടെ കണ്ടു. അവളുടെ കണ്ണുകളിലെ ഭയം മാറി ദയനീയതയായിരിക്കുന്നു. അവളെക്കടന്ന് മുന്നോട്ടു പോകാൻ തുനിഞ്ഞെങ്കിലും എന്റെ കാലുകൾ അനങ്ങിയില്ല.
"എന്തു പറ്റി?"
ഞാൻ അടുത്തേക്കു ചെന്ന് ചോദിച്ചു. അവൾക്ക് പറയാൻ ഒരുപാടുള്ളതു പോലെ എന്നെ നിസ്സഹായതയോടെ നോക്കി.
"ശരി, വാ"
അവൾ അനുസരണയുള്ള ഒരു മാൻപേടയെപ്പോലെ എന്റെ പിന്നാലെ നടന്നു. മുറിയിലേക്കുള്ള ഗോവണി കേറുമ്പോൾ പൂച്ചയുടെ നിലവിളി കേട്ടു. ഒപ്പം പഴയ കോഴിക്കൂടിനു മുകളിലെ തകര ഷീറ്റിലേക്ക് അത് ചാടുന്ന ശബ്ദവും.
മുറിയുടെ മുന്നികെത്തിയപ്പോൾ വീണ്ടും ഭക്ഷ്യാവശിഷ്ടത്തിന്റെ പൊതി നിലത്തു കിടക്കുന്നത് കണ്ടു.
"ഒരു പൂച്ചയുണ്ട്. ശല്യമാണ്"
അവളോട് പറഞ്ഞു കൊണ്ട് ഞാൻ ആ പൊതിയെടുത്ത് വീണ്ടും വേസ്റ്റ് പാത്രത്തിലേക്കിട്ടു.
ഞാൻ മുറി തുറന്നു. മുറിയിലും പാലപ്പൂക്കളുടെ മണമോ! ഞാൻ അതിശയിച്ചു.
"ഇവിടെ ഇരിക്കാം"
ഞാൻ കിടക്ക ചൂണ്ടിക്കാട്ടി അവളോട് പറഞ്ഞു.
"ഇനി പറയൂ, എന്താണ് പ്രശ്നം?"
ഞാൻ ഭിത്തിയിൽ ചാരി കയ്യ് കെട്ടി നിന്നു.
"ഒളിച്ചോടിയതാ"
വളരെ മൃദുവായ ശബ്ദം. പണ്ടെങ്ങോ കേട്ടു മറന്നതു പോലെ.
"ഒളിച്ചോടിയതോ?!"
എന്റെ ശബ്ദത്തിൽ ഞെട്ടലുണ്ടായിരുന്നു.
"അതെ. പക്ഷേ, അയാൾ വന്നില്ല. പറ്റിച്ചു"
അവളുടെ മുഖം വിളറുന്നത് ഞാൻ ശ്രദ്ധിച്ചു. ഈ വിഷയം ഇനി തുടർന്നാൽ ഒരു പൊട്ടിക്കരച്ചിൽ കാണേണ്ടി വരും എന്ന് തോന്നിയതു കൊണ്ടു തന്നെ ഞാൻ വിഷയം മാറ്റി.
"ങാ, എങ്കിൽ ഇന്നിവിടെ തങ്ങിയിട്ട് നാളെ പോകാം. ഞാൻ വരാന്തയിൽ കിടക്കാം"
അവൾ പെട്ടെന്നൊന്ന് ചിരിച്ചു.
"എനിക്കൊന്ന് കുളിക്കണം"
പെട്ടെന്നാണ് അവളുടെ പ്രഖ്യാപനം ഉണ്ടായത്.
"അത്, പിന്നെ... ദാ, അവിടെയുണ്ട്. അവിടെയുണ്ട്"
ഞാൻ കുളിമുറിക്കു നേരെ കൈ ചൂണ്ടി.
"എങ്കിൽ ഞാനൊന്ന് കുളിച്ചിട്ടു വരാം"
ഞാൻ പുറത്തേക്കിറങ്ങി ഒരു സിഗരറ്റ് പുകച്ചു കൊണ്ട് നിന്നു.
കുളിമുറിയിൽ വെള്ളത്തുള്ളികൾ നിലത്തു വീണ് ചിതറുന്ന ശബ്ദം.
പേരോ ഊരോ അറിയാത്തൊരു പെണ്ണ്. ആകെ അറിയാവുന്നത് അവൾ പറഞ്ഞ ഒരു കഥ മാത്രം. അവസാനം പണിയാകുമോ എന്നൊരു സംശയം ഇല്ലാതില്ല.
"എനിക്ക് മാറാൻ ഒന്നുമില്ല. ഡ്രസ്സ് എന്തെങ്കിലും കാണുമോ?"
പെട്ടെന്നാണ് കുളിമുറിയിൽ നിന്നും ആ ചോദ്യം ഉയർന്നു കേട്ടത്. ഞാൻ പെട്ടെന്ന് സിഗരറ്റ് കുത്തിക്കെടുത്തി.
ഞാനെവിടുന്ന് കൊടുക്കാനാണ് അവൾക്ക് ഡ്രസ്സ്!
"അതിപ്പോ ഞാൻ, എന്നോട് പുരുഷന്മാർ ധരിക്കുന്ന വസ്ത്രങ്ങളേയുള്ളൂ"
അവളുടെ പൊട്ടിച്ചിരി കേട്ടു.
"പുരുഷന്മാർക്ക് ധരിക്കാവുന്നത്, സ്ത്രീകൾക്ക് ധരിക്കാവുന്നത് എന്നിങ്ങനെ വർഗ്ഗീകരിക്കപ്പെട്ട വസ്ത്രങ്ങളുമുണ്ടോ?"
ഞാൻ സ്തബ്ധനായിപ്പോയി.
"ഞാനൊന്ന് നോക്കട്ടെ"
കുളിമുറിയിൽ ഏതോ ഒരു മൂളിപ്പാട്ടുയർന്നു. ഡ്രസ്സൺനും അലക്കിയിട്ടില്ല. ഒക്കെ മുഷിഞ്ഞു കിടക്കുകയാണ്. ആകെയുള്ളത് ഒരു ത്രീഫോർത്തും ഒരു ടിഷർട്ടുമാണ്.
"അലക്കിയത് ആകെ ഒരു ത്രീഫോർത്തും ടിഷർട്ടുമാണ്. അത് മതിയാകുമോ?"
"ധാരാളം!"
"ശരി. ഇതാ"
വാതിൽ മെല്ലെ തുറക്കപ്പെട്ടു. തുറന്ന വാതിലിലൂടെ അവളുടെ നഗ്നത ഒരു നോക്ക് ഞാൻ കണ്ടു. ഞാൻ പെട്ടെന്ന് തന്നെ കണ്ണുകൾ മാറ്റിയെങ്കിലും ആ ദൃശ്യം എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. കവികൾക്ക് വർണ്ണിച്ച് മതി വരാത്ത സ്ത്രീസൗന്ദര്യം അപ്പാടെ എന്റെ മുന്നിൽ എന്ന് തോന്നി എനിക്ക്. ഞാൻ വീണ്ടും ഒരു സിഗരറ്റ് കത്തിച്ചു.
"സിഗരറ്റ് വലിക്കുമോ?"
വാതിൽ തുറന്ന് പുറത്തേക്കിറങ്ങി അവളുടെ ചോദ്യം. ഞാൻ അവളുടെ മുഖത്തേക്ക് മാത്രം നോക്കാൻ ശ്രദ്ധിച്ചു.
"ഉവ്വ്"
ഒന്നു മൂളിക്കൊണ്ട് അവൾ കട്ടിലിലേക്കിരുന്നു. ഞാൻ പെട്ടെന്ന് എന്തോ ഉൾപ്രേരണ പോലെ സിഗരറ്റ് കുത്തിക്കെടുത്തി. മുറിയിലേക്ക് ചെന്നപ്പോൾ അവളുടെ കണ്ണുകളിൽ എന്തോ ഒരു തിളക്കം ഞാൻ കണ്ടു. ഞാൻ വീണ്ടും ഭിത്തിയിൽ ചാരി നിന്നു.
"ഒക്കെ നമ്മുടെ തിരഞ്ഞെടുപ്പിന്റെ പ്രശ്നമാണല്ലേ?"
പെട്ടെന്ന് അവൾ ചോദിച്ചു. എനിക്ക് മനസ്സിലായില്ല.
"ങേ?!"
"അല്ല, നമ്മുടെ തിരഞ്ഞെടുപ്പുകളാണ് സന്തോഷവും സങ്കടവുമൊക്കെ നൽകുന്നത് എന്ന്"
"അതെ. ശരിയാണ്"
"തെറ്റായ തിരഞ്ഞെടുപ്പുകൾ സംഭവിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്?"
ഞാൻ പെട്ടെന്ന് ഒരു ഉപദേശകന്റെ രൂപമെടുത്തു.
"നോക്ക്..., പേര് പറഞ്ഞില്ല!"
അവൾ ഒന്ന് മന്ദഹസിച്ചു.
"അക്ഷയ"
"നോക്ക് അക്ഷയ, അനുഭവങ്ങൾ എന്നൊന്നുണ്ട്. അതാണ് നമ്മെ ജീവിക്കാൻ പഠിപ്പിക്കുന്നത്. നമുക്ക് സംഭവിക്കുന്ന ഓരോ കാര്യങ്ങളും നമുക്ക് ഓരോ അനുഭവങ്ങളാണ്. അവയിൽ നിന്നൊക്കെയാണ് ജീവിക്കാൻ പഠിക്കേണ്ടതും"
അവൾ ഒന്ന് മൂളി.
"ഇയാളുടെ പേരും പറഞ്ഞില്ല!"
"ങ്, ഫൈസൽ"
"അപ്പോ ഫൈസി എന്നാവും വിളിക്കുന്നത്, അല്ലേ?"
"അതെ"
"ഫൈസിക്ക് ഇത്തരം അനുഭവങ്ങൾ, ഈ പ്രേമനൈരാശ്യം?"
"രണ്ട് തവണ"
അവൾ പൊട്ടിച്ചിരിച്ചു. ഞാൻ പെട്ടെന്ന് ചുണ്ടുകളിൽ ചൂണ്ടു വിരൽ വെച്ച് "ശ്..." എന്നാംഗ്യം കാണിച്ചു.
"ഹൗസോണർ കേട്ടാൽ പിന്നെ തീർന്നു. പെൺകുട്ടിയെ കയറ്റി എന്ന് പറഞ്ഞ് ആകെ പ്രശ്നമാകും"
അവൾ പെട്ടെന്ന് ചിരി നിർത്തി.
"ഞാനായിട്ട് ഫൈസിയുടെ മാന്യത കളയുന്നില്ല"
ഞാൻ അലസമായി ചിരിച്ചു.
"താൻ ഇരിക്കാറില്ലേ?"
അവൾ ചോദിച്ചു. ഞാൻ മറുപടി പറയും മുൻപേ കിടക്ക ചൂണ്ടിക്കാട്ടി അവൾ പറഞ്ഞു.
"ഇവിടെ ഇരിക്കൂ"
ഞാൻ അവളിൽ നിന്നും ഒരൽപം മാറി ഇരുന്നു. അവൾ വിദൂരതയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.
"നമ്മുടെ ജീവിതം നമുക്ക് തീരുമാനിക്കാൻ കഴിയുമെങ്കിൽ എത്ര നന്നായേനെ!"
അവൾ നെടുവീർപ്പിട്ടു.
"വല്ലാത്ത ബോറായേനെ"
എന്റെ എതിരഭിപ്രായം കേട്ട് അവൾ എന്റെ നേരെ തിരിഞ്ഞു.
"അതെങ്ങനെ?"
അവളുടെ നോട്ടം നേരിടാൻ കഴിയാതെ ഞാൻ മുഖം താഴ്ത്തി.
"നാളെ എന്ത് സംഭവിക്കും എന്നറിഞ്ഞ് ജീവിക്കുന്നതിൽ എന്ത് ത്രില്ലാണുള്ളത്? ജീവിതം ഇത്ര ത്രില്ലാവുന്നത് തന്നെ അതിന്റെ സസ്പൻസ് സ്വഭാവം കാരണമാണ്. അപ്രതീക്ഷിതമായ ചില സംഭവങ്ങൾ, ചില കൊഴിഞ്ഞു പോകലുകൾ, ചില ആഗമനങ്ങൾ. ഒരു സിനിമ രണ്ടാമത് കാണുമ്പോൾ ആദ്യം കണ്ട സുഖം അനുഭവിക്കാൻ കഴിയില്ല എന്നതു പോലെ തന്നെയാണിതും"
അവൾ തലയാട്ടി. ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. കുറേയേറെ, എന്തൊക്കെയോ. അവൾ എന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു.
"ഫൈസീ, നിങ്ങൾ നിങ്ങളെക്കിട്ടാനാണ് ഞാനിപ്പോൾ ഏറെ ആഗ്രഹിക്കുന്നത്"
എന്ന് പറഞ്ഞപ്പോൾ ഞാൻ സ്വർഗ്ഗത്തിലാണെന്ന് തോന്നിപ്പോയി. ഞാൻ അവളുടെ മുഖം എന്റെ കൈകളിലെടുത്ത് കവിളിൽ അമർത്തി ചുംബിച്ചു. അവളുടെ ചുണ്ടുകൾക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത മാധുര്യമുണ്ടായിരുന്നു. അവളുടെ ശരീരത്തിന് ഇളം ചൂടായിരുന്നു. അവളുടെ വയറ്റിലെ മറുകിൽ ഞാൻ മുഖം ചേർത്തപ്പോൾ അവളുടെ കൈകൾ എന്റെ തലമുടിയിലൂടെ വിരലുകളോടിക്കുന്നത് ഞാനറിഞ്ഞു.
******
പ്രഭാതത്തിന്റെ ചില സൂചനകൾ പ്രകൃതി കാട്ടിത്തുടങ്ങി. അവൾ എന്റെ നെഞ്ചിൽ നിന്നും പിടഞ്ഞെണീറ്റു.
"എനിക്ക് പോണം"
"എവിടേക്ക്?"
എന്റെ ചോദ്യം അവൾ കേട്ടില്ലെന്ന് തോന്നി.
"എവിടേക്കാണ് അക്ഷയാ നീ പോകുന്നത്?"
അവൾ എന്നെ ആർദ്ദ്രതയോടെ നോക്കി.
"എന്നോട് ക്ഷമിക്കണം. ഞാൻ, ഞാനൊരു യക്ഷിയാണ്. നിങ്ങളുമായി രമിക്കാനല്ല ഞാൻ വന്നത്. പക്ഷേ, നിങ്ങൾ..."
അവളുടെ കണ്ണുകൾ സജലങ്ങളായി. അവൾ പെരുവിരലിൽ ഊന്നി നിന്ന് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടോട് ചേർത്തു. അതിൽ ഞാൻ അലിഞ്ഞില്ലാതാകവേ ധൃതിയിൽ അവൾ വാതിൽ തുറന്ന് പുറത്തേക്ക് പോയി. 'അക്ഷയ.." എന്നു വിളിച്ച് ഞാൻ പുറത്തേക്കോടിയെങ്കിലും അവളെ അവിടെയൊന്നും കണ്ടില്ല. പാലപ്പൂവിന്റെ മണം അപ്രത്യക്ഷമായിരിക്കുന്നു എന്ന് ഞാൻ അപ്പോഴാണറിഞ്ഞത്. ഞാൻ ധൃതിയിൽ മുറിയിലെത്തി പേപ്പറും പേനയുമെടുത്തു.
'നഷ്ടം!'
ഞാൻ എഴുതിത്തുടങ്ങി.
No comments:
Post a Comment