Showing posts with label Dulquar Salmaan. Show all posts
Showing posts with label Dulquar Salmaan. Show all posts

Monday, June 24, 2013

അഞ്ചില് എത്ര സുന്ദരികള്?


അഞ്ചു കഥകള്‌, അഞ്ചു സംവിധായകര്‌, അഞ്ചു ഷോർട്‌ ഫിലിമുകള്‌, ഒരു സിനിമ. വ്യത്യസ്തമായ ചിന്ത. 'കേരള കഫേ' മറന്നിട്ടല്ല. ഇത്തരമൊരു ചിന്ത മലയാളം ആദ്യം അറിഞ്ഞത്‌ 'കേരള കഫേ'യിലൂടെയാണ്‌.

അഞ്ചു ഷോർട്‌ ഫിലിമുകളില്‌ ആദ്യത്തേത്‌ 'സേതുലക്ഷ്മി.' മനോഹരമായ കഥ. മനോഹരമെന്നോ ക്രൂരമെന്നോ വിളിക്കാം എം. മുകുന്ദന്റെ ഈ കഥയെ. കാരണം ബാല്യത്തിന്റെ കുസൃതികൾക്കും കൂതൂഹലങ്ങൾക്കും കൂട്ടിനുമൊക്കെ അപ്പുറം ഷൈജു ഖാലിദ്‌ സംവിധാനം ചെയ്ത ഈ ഷോർട്‌ ഫിലിം ചർച്ച ചെയ്യുന്നത്‌ അന്ധമായ കാമാസക്തിയുടെ മുറിവുണങ്ങാത്ത ഭൂമികകളെയാണ്‌.

സ്റ്റുഡിയോക്കാരന്‌ ചേട്ടന്റെ കാമദാഹത്തിനു മുന്നില്‌ അകപ്പെട്ട്‌ പേടിച്ചരണ്ട സേതുലക്ഷ്മി എന്ന എൽ. പി സ്കൂള്‌ വിദ്യാർത്ഥി 'വീട്ടില്‌ പോണം' എന്ന് ചിണുങ്ങുമ്പോള്‌ നമ്മുടെ ഹൃദയം നീറും. 'നമുക്കൊരിടത്തേക്ക്‌ പോകാം' എന്നു പറഞ്ഞ്‌ സേതുലക്ഷ്മിയെ തന്റെ സ്കൂട്ടറില്‌ കയറ്റിക്കൊണ്ട്‌ പോകുന്ന സ്റ്റുഡിയോച്ചേട്ടന്റെ ദൃശ്യത്തില്‌ 'സേതുലക്ഷ്മി' അവസാനിക്കുമ്പോള്‌ നിങ്ങളുടെ കണ്ണ്‌ നിറഞ്ഞില്ലെങ്കില്‌ ഓർത്തോളൂ, നിങ്ങളുടെ മനസ്സ്‌ കഠിനമാണ്‌..

സമീര്‌ താഹിര്‌ സംവിധാനം ചെയ്ത 'ഇഷ'യാണ്‌ രണ്ടാമത്തെ ഷോർട്‌ ഫിലിം. പ്രത്യേകിച്ചൊന്നും പറയാനില്ല. ചില ഹിന്ദി, ഇംഗ്ലീഷ്‌ സിനിമകളിലെ ആശയം ആവർത്തിക്കപ്പെട്ടതിനപ്പുറം ഒരു പുതുമ തോന്നിയില്ല. പെണ്ണിനെക്കൊണ്ട്‌ എന്തൊക്കെ ചെയ്യാന്‌ കഴിയും എന്ന് പറയാനാണ്‌ സംവിധായകന്‌ ശ്രമിച്ചതെന്ന് തോന്നുന്നു. ഒരു മാതിരി ഹോളിവുഡ്‌ കഥ.

മൂന്നാമത്തെ ഷോർട്‌ ഫിലിം 'ഗൗരി.' ആഷിക്‌ അബുവിന്റെ സംവിധാനം. പക്ഷേ, കൂട്ടത്തില്‌ ഏറ്റവും മോശം ഇതാണ്‌. ചുമ്മാ ഒരു കഥ. കൂനിന്മേല്‌ കുരു എന്നതു പോലെ റിമി ടോമിയുടെ അഭിനയവും. അതെ, മ്മടെ പാട്ടുകാരി റിമ്യന്നെ! 'ഗൗരി'യിലൂടെ സംവിധായകന്‌ എന്താണ്‌ പറയാനുദ്ദേശിച്ചത്‌ എന്ന് മനസ്സിലായില്ല.

നാലാമത്തെ ഷോർട്‌ ഫിലിം അമല്‌ നീരദ്‌ സംവിധാനം ചെയ്ത 'കുള്ളന്റെ ഭാര്യ.' ഒരു ചൈനീസ്‌ കഥയില്‌ നിന്ന് കടം കൊണ്ട ആശയമാണ്‌. സുന്ദരമായ കഥ പറച്ചില്‌. ദുൽഖറിന്റെ അനായാസമായ അഭിനയവും വിവരണവും ചിത്രത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. അധികം ഡയലോഗുകളുമൊന്നുമില്ലെങ്കില്‌ പോലും അമല്‌ കഥ പറഞ്ഞ ശൈലി നമ്മെ പിടിച്ചിരുത്തും.

അൻവര്‌ റഷീദിന്റെ 'ആമി'യാണ്‌ അവസാനത്തെ ഷോർട്‌ ഫിലിം. തരക്കേടില്ലാത്ത കഥ. പരസ്ത്രീ/പരപുരുഷ ബന്ധമാണ്‌ ഇതിലൂടെ സംവിധായകന്‌ പറയാന്‌ ഉദ്ദേശിച്ചതെങ്കിലും കോടികളുടെ കണക്ക്‌ ചർച്ച ചെയ്യുന്ന റിയല്‌ എസ്റ്റേറ്റ്‌ ബിസിനസില്‌ മുങ്ങിപ്പോയി അവ. 'ഉത്തരം കിട്ടിയാ?' എന്ന കോഴിക്കോടന്‌ ചോദ്യം കലർപ്പില്ലാത്ത സ്നേഹത്തിന്റെ അടയാളമായി ഈ ഷോർട്‌ ഫിലിമില്‌ നമുക്ക്‌ തോന്നും.

ചുരുക്കത്തില്‌ 'മായാമോഹിനി', 'കമ്മത്ത്‌ ആൻഡ്‌ കമ്മത്ത്‌' പാറ്റേണിലുള്ള ചിത്രങ്ങള്‌ മാത്രം ഇഷ്ടപ്പെടുന്നവര്‌ ആ പ്രദേശത്തേക്ക്‌ പോലും പോകരുത്‌ എന്നർത്ഥം.

Wednesday, June 19, 2013

A(ahaa) B(eautiful) -ഇന്റെര്‌വല്ല്- C(he) D(ookli)



രണ്ട്‌ സിനിമ പോലെ തോന്നി കണ്ടപ്പോള്‌. ഇന്റർവെല്‌ വരെ ഒരു സിനിമ, ഇന്റർവെല്ലിനു ശേഷം മറ്റൊന്ന്. ഇന്റർവെല്ല് വരെ സിനിമ മനോഹരമാണ്‌. ചടുലമായ രംഗങ്ങളും നിലവാരമുള്ള തമാശകളും ഒരു തരക്കേടില്ലാത്ത ഗാനവും ഒക്കെയുള്ള ഒരു കിടിലന്‌ സിനിമ. പക്ഷേ, ഇന്റർവെല്ലിനു ശേഷം സിനിമയാകെ മാറുകയാണ്‌. കഥാഗതിയില്‌ വരുന്ന വളരെ ചെറിയ ഒരു മാറ്റം. അഞ്ചോ ആറോ സീനുകളില്‌ ഒതുക്കിത്തീർക്കാവുന്ന ഒരു ചെറിയ സംഭവത്തെ വലിച്ചു നീട്ടി രണ്ടാം പകുതി മുഴുവന്‌ കഥ പറഞ്ഞു കളഞ്ഞു അവര്‌. 
ജോണ്‍സിന്റെയും കോരയുടെയും അമേരിക്കന് ജീവിതവും അവരെ നാട്ടിലേക്ക് പറഞ്ഞയക്കാന് ജോണ്‍സിന്റെ ഡാഡി കണ്ടെത്തുന്ന കാരണങ്ങളും അവരെ നാട്ടിലെത്തിക്കുന്ന രീതിയും എല്ലാം തകർപ്പനാണ്. തലയറഞ്ഞു ചിരിച്ച കുറേ നല്ല മുഹൂർത്തങ്ങള്. 'ഈ സിനിമ കലക്കും' എന്ന് തോന്നിയ രംഗങ്ങള്. പക്ഷേ ഇന്റെർവെല്ല് കഴിഞ്ഞ് സംഗതി മാറി.
കൃത്യമായി പറഞ്ഞാല്  'അമേരിക്കയില് നിന്ന് വന്ന ശതകോടീശ്വരരായ ജോണ്‍സും കോരയും എന്തിന് എറണാകുളത്ത് വന്നു' എന്ന സഹപാഠികളുടെ ചോദ്യത്തിന് ജോണ്സ് പറയുന്നത് ഒരു കടിച്ചാല് പൊട്ടാത്ത നുണ. നിരുപദ്രവകരമായ ആ നുണ അത് പോലെ തന്നെ 'മലയാള മനോരമ' പത്രത്തിന്റെ ഞായരാഴ്ച്ച സ്പെഷ്യലില് ഫീച്ചര് ആയി വരുന്നു.('മനോരമ' പത്രത്തിന്റെ പത്രധര്മം മനസ്സിലാക്കിത്തന്നതിന് നന്ദി). അതോടെ ഇരുവരും പ്രശസ്തരാകുന്നു. ചാനലുകള് അവരെ വെച്ച് സ്റ്റോറി ചെയ്യുന്നു. അമേരിക്കയിലേക്ക് തിരികെ പോകാന് ഈ വഴി പ്രയോജനപ്പെടുത്താം എന്ന തിരിച്ചറിവില് വീണത് വിദ്യയാക്കുന ജോണ്സ് കോരമാര്. അവസാനം ഒന്നുമല്ലാത്ത ഒരു സ്ഥലത്ത്, അമേരിക്കന് പയ്യന്സിനെ കേരള സര്ക്കാര് തിരികെ 'ഡീ പോര്ട്ട്' ചെയ്യുന്നതില് അവസാനിക്കുന്ന സിനിമ. ഇരുവരും നന്നായി എന്ന് അവസാനം ഒരാള് ശബ്ദത്തിലൂടെ പറയുന്നുണ്ടെങ്കിലും സിനിമ കണ്ടിറങ്ങിയവര് അത് അംഗീകരിക്കണമെന്നില്ല.
അത്‌ മാത്രമോ, തമാശകളുടെ നിലവാരം കുറഞ്ഞു. തിരക്കഥയുടെ ഒഴുക്കിനും സാരമായി കോട്ടം സംഭവിച്ചു. ചുരുക്കത്തില്‌, രണ്ടാം പകുതി മൊത്തം കയ്യില്‌ നിന്നു പോയി എന്നർത്ഥം. സത്യം പറയാമല്ലോ, മൊത്തത്തിലുള്ള കണക്കെടുപ്പ്‌ നടത്തിയാല്‌ ഒരൽപം മുന്നിട്ട്‌ നിൽക്കുന്നത്‌ 'ഹണി ബീ'യാണ്‌. പക്ഷേ, 'എബിസിഡി' ആദ്യ പകുതിയുടെ നിലവാരം രണ്ടാം പകുതിയിലും കൂടി നിലനിർത്തിയിരുന്നുവെങ്കില്‌ ഇങ്ങനെയൊരു താരതമ്യത്തിനു പോലും സാദ്ധ്യതയില്ലായിരുന്നു.

ഏച്ചുകെട്ട്:- "പ്രെസ്സ്?"
                 "യെസ്"
                 "പ്രെസ്സ്?"
                 "യെസ്"
                 "ഐ മീന് പ്രെസ്സ്?"
                 "യെസ്"
                 "മേ ബി നെക്സ്റ്റ് ടൈം!"