-അദ്ധ്യായം ഒന്ന്-
അന്നു വൈകിട്ടത്തെ ക്യാബിനറ്റ് യോഗത്തിൽ തന്റെ ചിരകാലാഭിലാഷം ഗോമസ് ഹാർക്കർ നേടിയെടുത്തു. ഒട്ടേറെ തടസ്സ വാദങ്ങളുണ്ടായെങ്കിലും ഏറെ നേരം തർക്കിച്ചും വാദിച്ചും അയാൾ ആ തടസ്സ വാദങ്ങളെല്ലാം ഘണ്ഡിച്ചു. അവസാനം പ്രൊഫസർ പറഞ്ഞത് 'തന്റെ ഇഷ്ടം' എന്നാണ്.
"അത് യുവർ ഓൺ റിസ്ക്, തന്റെ ഇഷ്ടം"
"ഷുവർ സാർ"
"ഏതായാലും എലീനയും കൂടി വരുന്നുണ്ടല്ലോ. തന്റെ നിരുത്തരവാദിത്തം അവൾ നോക്കിക്കോളും"
ഗോമസ് ഒന്നു ചിരിച്ചു.
"പറഞ്ഞതു പോലെ കക്ഷിയെവിടെ? കണ്ടില്ലല്ലോ"
"പുറത്തുണ്ട് സാർ. ഷീ ഈസ് വെയ്റ്റിംഗ് ഫോർ മീ ദെയർ"
"ഓ. അതിനർത്ഥം എന്റെ കത്തി നിർത്തണമെന്ന്, അല്ലേ?"
പ്രൊഫസർ കുലുങ്ങിച്ചിരിച്ചു.
"നോ സാർ. അങ്ങനെയല്ല. ഞാൻ..."
"അറിയാമെടോ. ഞാനൊരു കളി പറഞ്ഞതാ. താൻ പോയിട്ട് വാ. ബെസ്റ്റ് ഓഫ് ലക്ക്"
"താങ്ക് യൂ സാർ"
ഇരുവരും ഹസ്തദാനം നടത്തി പിരിഞ്ഞു.
പുറത്തു വരുമ്പോൾ തന്റെ കാറിൽ ചാരി എലീന നിൽപ്പുണ്ടായിരുന്നു.
"മൂന്നു വർഷത്തെ എന്റെ ആഗ്രഹം!"
ഗോമസ് ആരോടെന്നില്ലാതെ പറഞ്ഞു.
"താനൊരു വല്ലാത്ത മനുഷ്യൻ തന്നെ ഗോമസ്. എന്തു കൊണ്ട് അവിടേക്കൊരു താത്പര്യം?"
"എടോ, തനിക്കറിയില്ല അവിടുത്തെ പുരാവസ്തുക്കളെപ്പറ്റി. നൂറ്റാണ്ടുകൾക്കു മുൻപ് അന്നത്തെ പ്രബല രാജ വംശമായിരുന്ന 'ദ ഗ്രേറ്റ് റോയൽ ഡ്രാക്കുള'യുടെ ആസ്ഥാന കൊട്ടാരമാണത്. ആ വംശം നശിച്ചിട്ട് കാലങ്ങളേറെയായി. പക്ഷേ, അവിടുത്തെ പഴമയിൽ കൈ വെക്കാൻ മാത്രം ആരും ധൈര്യപ്പെട്ടിട്ടില്ല"
"അതെന്താ?"
തലമുറകൾക്കു മുൻപ് എന്റെ ഒരു മുത്തച്ഛൻ ജൊനാതൻ ഹാർക്കർ ആ കൊട്ടാരത്തിൽ താമസിച്ചിരുന്നു. അന്ന് പ്രൊഫസർ വാൻ ഹെൽസിങ്ങിന്റെ നേതൃത്വത്തിൽ ഡ്രാക്കുള പ്രഭുവുലിനെ നശിപ്പിച്ചത് തനിക്കറിയില്ലേ?"
"ങും"
"ആ സംഭവം കൊണ്ടാവും, ആർക്കും അവിടേക്ക് പോകാൻ ധൈര്യമില്ല. ഇപ്പോൾ അത് നോക്കി നടത്താൻ ഒരു ഇന്ത്യക്കാരനുണ്ട്, ദീപക്. അയാൾക്ക് അതിലൊന്നും താത്പര്യവുമില്ല."
ഗോമസ് തന്റെ വാച്ചിലേക്ക് നോക്കി.
"ങാ. എലീനാ, നാളെ 7 മണിക്ക് റെഡിയായി നിൽക്കൂ. ഞാൻ വരാം"
"ശരി"
അവൾ കാറിൽ കയറി ഡോറടച്ചു. കയ്യുയർത്തി വിഷ് ചെയ്തു കൊണ്ട് അവൾ കാർ മുന്നോട്ടെടുത്തു.
------------------------------------------------------
പിറ്റേന്ന് രാവിലെ തന്നെ ഗോമസ് എലീനയുടെ വീട്ടിലെത്തി. അയാൾ കോളിംഗ് ബെല്ലിൽ വിരലമർത്തി. അൽപസമയം കഴിഞ്ഞപ്പോൾ എലീനയുടെ അമ്മ വാതിൽ തുറന്നു.
"ങാ ഗോമസ്, കേറിയിരിക്ക്"
"എലീന റെഡിയായില്ലേ" എന്നു ചോദിച്ച് അയാൾ അകത്തേക്ക് കയറി.
"ദാ, ഞാനെത്തി"
കയ്യിലൊരു ബാഗുമായി എലീന പുറത്തേക്ക് വൻഞ്ഞ്.
"എല്ലാം എടുത്തിട്ടില്ലേ?"
ഗോമസ് ചോദിച്ചു.
"ഉവ്വ്"
അവർ പുറത്തേക്കിറങ്ങി. പെട്ടന്നവൾ ഒന്നു നിന്നു.
"ഗോമസ്, ഒരു സെക്കണ്ട്" എന്നു പറഞ്ഞ് അവൾ അകത്തേക്കോടി.
"ഹോ, അവൾ എന്തോ മറന്നു"
ഗോമസ് അക്ഷമനായി. ഉടൻ തന്നെ എലീന തിരിച്ചെത്തി.
"പോകാം"
"ഇനിയെന്തെങ്കിലും എടുക്കാനുണ്ടോ നിനക്ക്?"
കൃത്രിമ ദേഷ്യം അഭിനയിച്ച് ഗോമസ് ചോദിച്ചു.
"ഹഹ. ഇല്ലേയില്ല. പോകാം"
അവർ കാറിൽ കയറി.
"ശരി മമ്മീ. പോയി വരാം"
എലീന കൈ വീശി അമ്മയോട് യാത്ര പറഞ്ഞു.
------------–-------------------------------------------
അവർ മ്യൂണിച്ച് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ 10 മണി കഴിഞ്ഞിരുന്നു.
"ട്രെയിൻ വരാൻ അര മണിക്കൂർ കൂടിയുണ്ട്. നമുക്കെന്തെങ്കിലും കഴിക്കാം"
വാച്ചിൽ നോക്കി ഗോമസ് പറഞ്ഞു.
അവർ തങ്ങളുടെ ബാഗുകളുമായി ഹോട്ടൽ കൊറോണയിലേക്ക് കയറി. ഗോമസ് രണ്ട് ലൈം ജ്യോൂസുകൾ ഓർഡർ ചെയ്തു.
"ഗോമസ്, എങ്ങിനെയാണ് നമ്മുടെ ഷെഡ്യൂൾ?"
ലൈം ജ്യോൂസ് സിപ്പ് ചെയ്തു കൊണ്ടിരിക്കെ എലീന ചോദിച്ചു.
"ട്രെയിനിൽ നമ്മൾ വിയന്നയിലെത്തുമ്പോൾ വൈകുന്നേരമാവും. അവിടെ നിന്ന് ക്ലൗസൻ ബർഗ്ഗിലേക്ക് ഒരു ടാക്സിയിൽ പോകാം. അവിടെ ഏതെങ്കിലും ഒരു ഹോട്ടലിൽ അന്ന് തങ്ങുന്നു. പിറ്റേന്ന് രാവിലെ ട്രാൻസില്വേനിയയിലേക്ക്. അവിടെ നിന്നും കോട്ടയിലേക്കും"
(തുടരും)
No comments:
Post a Comment