Wednesday, May 11, 2016

ദൈവത്തിന്റെ വികൃതികൾ; രണ്ടാം ഖണ്ഡം

പ്രത്യേക അറിയിപ്പ്‌:- നീല അൽപം കൂടുതലാണ്‌. വായിച്ചിട്ട്‌ ബാസിത്ത്‌ സദാചാരത്തിന്റെ വരമ്പുകൾ ലംഘിച്ചു എന്ന് പറയരുത്‌.

"നന്നായിട്ട്‌ കുനിഞ്ഞു നിക്ക്‌"
ഗുദമൈഥുനം ചെയ്യാൻ വെമ്പിക്കൊണ്ട്‌ ഞാനവളുടെ പുറത്തടിച്ചു.
"സാറേ, വേണ്ട"
അവൾ പിന്തിരിഞ്ഞു നോക്കിക്കൊണ്ട്‌ പറഞ്ഞു. ആ കണ്ണുകളിൽ ദൈന്യത ഞാൻ കണ്ടു. പക്ഷേ, ഞാനപ്പോൾ ഒരു വന്യ മൃഗമായിരുന്നു.
"പിന്നെ കാശെണ്ണി വാങ്ങിയതെന്തിനാ? അങ്ങോട്ട്‌ നിക്കെടീ"
ഞാൻ ദേഷ്യപ്പെട്ടു. പിന്നീടവൾ ഒന്നും മിണ്ടിയില്ല. യാതൊരു പ്രതികരണവുമില്ലാതെ ഒരു യന്ത്രപ്പാവയെപ്പോലെ അവൾ ആ നിൽപ്പ്‌ നിന്നു.
കാമം ശമിച്ച്‌ കഴിഞ്ഞപ്പോൾ ഞാൻ ബാഗിൽ നിന്നു റമ്മെടുത്ത്‌ അവിടെക്കിടന്ന കസേരയിലേക്കിരുന്നു. അവൾ ആദ്യം കട്ടിലിലിരുന്നു. വേദനയെടുത്തത്‌ കൊണ്ടാവണം പിന്നീട്‌ കട്ടിലിൽ കമിഴ്‌ന്ന് കിടക്കുന്നത്‌ കണ്ടു. എനിക്ക്‌ കുറ്റബോധം തോന്നി. ഞാൻ റം ബോട്ടിൽ പൊട്ടിച്ചു.
"എടീ, നിനക്ക്‌ വേണോ?"
ഞാൻ തിരിഞ്ഞ്‌ അവളോട്‌ ചോദിച്ചു.
"ഓ, വേണ്ട സാറേ"
"ഹ, വാ. വന്നടിയ്ക്ക്‌. നീ ആദ്യം ഡ്രസ്സൊക്കെയിട്‌. എന്നിട്ട്‌ വാ"
അവൾ മെല്ലെ കട്ടിലിൽ നിന്നും എഴുന്നേറ്റു. ഞാൻ രണ്ട്‌ ഗ്ലാസുകളിൽ മദ്യം നിറച്ചു. സോഡ പൊട്ടിച്ച്‌ ഒഴിച്ചപ്പോഴേക്കും അവൾ സാരി വാരിച്ചുറ്റി എന്റെ അടുത്ത്‌ വന്നു നിന്നു. ഞാൻ ഒരു കസേര നീക്കി അവൾക്കിട്ടു കൊടുത്തു.
"ഇരിക്ക്‌"
അവൾ ഇരിക്കാൻ തുടങ്ങിയതും ഞാൻ പറഞ്ഞു:
"ദാ, ആ തലയണ എടുത്ത്‌ വെച്ചോ"
ഞാൻ കട്ടിലിലേക്ക്‌ കൈ ചൂണ്ടി. അവൾ കട്ടിലിൽ നിന്നും ഒരു തലയണ എടുത്ത്‌ കസേരയിലിട്ടിട്ട്‌ അതിലിരുന്നു. ഞാൻ മദ്യം നിറച്ച ഒരു ഗ്ലാസ്‌ അവളുടെ മുന്നിലേക്ക്‌ നീക്കി വെച്ചു.
"ങും, അടിക്ക്‌"
അവൾ ഒറ്റ വലിയ്ക്ക്‌ അത്‌ അകത്താക്കി ചിറി തുടച്ചു. ഒന്ന് ചീറിയിട്ട്‌ പ്ലേറ്റിൽ കുടഞ്ഞിട്ടിരുന്ന മിക്സ്ചർ ഒരു പിടിയെടുത്ത്‌ അവൾ വായിലിട്ടു. ഞാൻ മദ്യം മെല്ലെ സിപ്പ്‌ ചെയ്യുകയായിരുന്നു.
"ഇത്ര പെട്ടെന്ന് കുടിച്ചോ?"
"ഓ, ഇതൊക്കെ എന്നാ നോക്കാനാ? വയറ്റീപ്പോയാ എന്നായാലും കൊള്ളത്തില്ല. അപ്പപ്പിന്നെ ഇങ്ങനെ അനത്തിക്കുടിക്കുന്നതെന്നാത്തിനാ? അല്ലെങ്കിലും വല്യ സാറന്മാരിങ്ങനെ അനത്തിയേ കുടിക്കാറൊള്ള്‌. അതെന്നാ സാറേ?"
അവൾ സംസാരിക്കുന്നത്‌ കൗതുകപൂർവ്വം കേൾക്കുകയായിരുന്നു ഞാൻ. ഇത്രയും നേരം കാര്യമായ സംസാരമില്ലായിരുന്നല്ലോ. ഞാൻ വീണ്ടും അവൾക്കു വേണ്ടി ഗ്ലാസിൽ മദ്യം നിറച്ചു.
"എന്നാത്തിനാ സാറേ ഇങ്ങനെ പയ്യെക്കുടിക്കുന്നേ?"
അവൾ വീണ്ടും ചോദിച്ചു. ഞാൻ മറുപടിയായി അർത്ഥങ്ങളൊന്നുമില്ലാത്ത ഒരു ചിരി ചിരിച്ചു.
"ഓ, പറയത്തില്ലായിരിക്കും. പണക്കാരുടെ കാര്യമായത്‌ കൊണ്ടാരിക്കും. അല്ലേ സാറേ?"
"ഏയ്‌, അതല്ല. നീ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം എനിക്കറിയില്ല"
അവളുടെ മുഖത്ത അത്ഭുതം ഞാൻ കണ്ടു. വീണ്ടും അവൾ ഗ്ലാസ്‌ കാലിയാക്കി.
"വേദനിച്ചോ?"
ഞാൻ പെട്ടെന്ന് അവളോട്‌ ചോദിച്ചു.
"എന്നാ സാറേ?"
"വേദനിച്ചോന്ന്"
അവൾക്ക്‌ പെട്ടെന്ന് മനസ്സിലായില്ലെങ്കിലും ധൃതിയിൽ ആലോചിച്ചെടുത്തു.
"ങാ, ചെറുതായിട്ട്‌. സാരമില്ല സാറേ. സാറ്‌ പറഞ്ഞതു പോലെ കാശെണ്ണിത്തന്നിട്ടല്ലേ"
ഞാൻ ഒന്നും മിണ്ടിയില്ല.
"പക്ഷേ സാറേ, കാശ്‌ തന്നാലും അവിടൊന്നും ഞാൻ ആരേം സമ്മതിച്ചിട്ടില്ല"
അവളുടെ ശബ്ദം നിർമ്മലമായി. ഞാൻ അവളെ നോക്കി.
"സാറിനെക്കണ്ടപ്പം എനിക്കെന്റെ മോനെ ഓർമ്മ വന്ന്. അതാ"
"ബുൾഷിറ്റ്‌"
ഞാനൊരു ശബ്ദത്തോടെ ഗ്ലാസ്‌ മേശപ്പുറത്തേക്ക്‌ വെച്ചു. മദ്യം തുളുമ്പി ഗ്ലാസിനു പുറത്തേക്ക്‌ തെറിച്ചു.
"സത്യമാ സാറേ. അവനും ഇപ്പം ഇത്രയൊക്കെ ആയിക്കാണും. ഇരുപത്തഞ്ച്‌ വയസായിക്കാണും. സാറിനും അത്രയൊക്കെയല്ലേയുള്ളൂ"
എന്റെ നാവിനാരോ കൂച്ചു വിലങ്ങിട്ടതു പോലെ.
"പതിനാറാമത്തെ വയസീ എന്റെ കല്യാണം കഴിഞ്ഞതാ സാറേ. പാലാ സെന്റ്‌ മേരീസ്‌ പള്ളീ വെച്ചായിരുന്നു കെട്ട്‌. പാലാ ചന്തേല്‌ പച്ചക്കറിക്കട നടത്തുവാരുന്ന സണ്ണിയാരുന്നു ഈ കഴുത്തേലൊരു മിന്ന് കെട്ടിയത്‌. ആദ്യരാത്രീത്തന്നെ എന്നെ അങ്ങേര്‌ ബലാത്സംഗം ചെയ്തെങ്കിലും എനിക്ക്‌ ഇച്ചായനെ ഇഷ്ടമാരുന്നു. അടുത്ത കൊല്ലം കൊച്ചും ഉണ്ടായി. ജോസഫ്‌ മോൻ. അവന് ഇച്ചിരി ‌പ്രായമായപ്പം മൊതലേ ഇച്ചായൻ എന്നെ വിയ്ക്കാൻ തൊടങ്ങി. കള്ള്‌ കുടീം ചീട്ട്‌ കളീം. അതിന് കാശ് വേണ്ടേ? കാശുണ്ടാക്കാൻ അങ്ങേരെന്നെ പലർക്കും വിറ്റു. എന്നിട്ട്‌ പതിനഞ്ച്‌ കൊല്ലം മുൻപ്‌, എന്റെ മോൻ കുട്ടന്‌ പത്ത്‌ വയസായപ്പം ഞാൻ പൊറത്തായി. ഇവിടെ, ഈ മൈസൂരില്‌ അങ്ങേരെന്നെ അവസാനത്തെ വിൽപ്പന നടത്തി"
നിസ്സംഗതയോടെയാണ്‌ അവൾ പറയുന്നത്‌. കണ്ണുകളിൽ കണ്ണീരിന്റെ കണിക പോലുമില്ല.
"ഇപ്പം, എന്റെ മോനും സാറിന്റത്രേം ആയിക്കാണും. അവനും ഇതു പോലെ ആരുടെയെങ്കിലും കൂടെ ആയിരിക്കുമോ സാറേ? പറ സാറേ"
അവൾ എന്റെ കോളറിൽ പിടിച്ചു. അവളുടെ ശബ്ദത്തിലെ ഇടർച്ച ഞാൻ ശ്രദ്ധിച്ചു.
"അങ്ങനെയെങ്ങാനും ആയാ അവനെ അന്ന് ഞാൻ കൊല്ലും"
എന്നിട്ട്‌ സ്വയം സമാധാനിക്കാനെന്ന വണ്ണം അവൾ പറഞ്ഞു:
"ഏയ്‌, ആയിരിക്കത്തില്ല. അല്ലേ സാറേ?"
എന്റെ നാവ്‌ കുഴഞ്ഞു പോയിരുന്നു.
"എന്നാ ഞാമ്പോട്ടെ സാറേ?"
അവൾ കസേരയിൽ നിന്നെഴുന്നേറ്റു. ഞാൻ യാന്ത്രികമായി തല കുലുക്കി.
അവൾ വാതിൽ തുറന്നു പിടിച്ച്‌ അൽപ നേരം നിന്നു.
"സാറേ, താഴെ ആ ഏജന്റ്‌ പറഞ്ഞത്‌ സാറിവിടെ പതിവുകാരനാണെന്നും പെണ്ൺ വേണമെന്ന് പറയുന്നത്‌ ഇന്നാണെന്നുമാണ്‌. നല്ല രീതിയിൽ സഹകരിക്കണമെന്ന് അങ്ങേരെന്നോട്‌ പറഞ്ഞായിരുന്നു. എന്നാലേ സാറിനീം പെണ്ണുങ്ങളെത്തേടി വരത്തൊള്ളൂന്ന്. അങ്ങേര്‌ ചോദിച്ചാ ഞാൻ നന്നായിട്ട്‌ പെരുമാറിയെന്ന് പറഞ്ഞേക്കണേ"
ഞാൻ തല കുലുക്കി.
"പിന്നെ സാറേ..."
അവൾ ഒന്ന് നിർത്തി.
"ഇനി വരുമ്പം സാറ്‌ എന്നെ വേണമെന്ന് പറയരുത്‌. സാറിനെക്കാണുമ്പം എനിക്കെന്റെ മോനെ ഓർമ്മ വരും"
അത്രയും പറഞ്ഞ ശേഷം കണ്ണുകളിൽ ഉരുണ്ടു കൂടിയ കണ്ണുനീര്‌ മറയ്ക്കാനെന്ന വണ്ണം അവൾ ധൃതിയിൽ ഹോട്ടലിന്റെ ഇരുണ്ട ഇടനാഴിയിലൂടെ മുന്നോട്ട്‌ നടന്ന് മറന്നു.

No comments:

Post a Comment