Monday, August 17, 2015

പ്രഭാമയം

"പ്രഭേ"
മറുപടിയില്ല.
വീണ്ടും വിളിച്ചു, ഇത്തവണ അൽപം ശബ്ദമുയർത്തി.
"പ്രഭേ.."
"എന്താ ഇക്കാ?"
എന്നൊരു വിളി കേട്ടു. വിളി മാത്രം.
"നീ ഇങ്ങ്‌ വന്നേ"
ചുരിദാറിന്റെ ഷാളിൽ കയ്യ്‌ തുടച്ചു കൊണ്ട്‌ അവൾ അടുക്കളയിൽ നിന്നും പുറത്തേക്ക്‌ വന്നു. നെറ്റിയിൽ വിയർപ്പ്‌ കണങ്ങൾ.
"എന്താ?"
"പറയാം. നീ ഇവിടെ ഇരിക്ക്‌"
"അയ്യോ. ഇക്കാ മീനടുപ്പത്താ. കരിയും"
"ഞാൻ കരിഞ്ഞ മീൻ തിന്നോളാം"
ഞാനൊന്ന് മുഖം വക്രിച്ചു.
"ഈ ചെക്കന്റെയൊരു കാര്യം!"
എന്ന് പറഞ്ഞ്‌ അവൾ സോഫയിൽ എന്റെ അടുത്തിരുന്നു. ഈ ചെക്കൻ എന്ന വിളി വല്ലപ്പോഴുമേ ഉണ്ടാവൂ. ഇഷ്ടം കൂടുമ്പോഴോ അല്ലെങ്കിൽ എന്റെ ദേഷ്യം തണുപ്പിക്കാനോ വേണ്ടി അവൾ പ്രയോഗിക്കുന്ന ഒരു പൊടിക്കൈയാണ്‌ ഈ വിളി. ഞാനവളെ പ്രേമപൂർവ്വം ഒന്ന് നോക്കി.
"നിനക്ക്‌ ഏകാന്തത എന്താന്നറിയോ?"
അവൾ മുഖം കോട്ടി എന്നെയൊന്ന് നോക്കി.
"അടുക്കളയിൽ നിന്ന എന്നെ വിളിച്ചടുത്തിരുത്തിയത്‌ മനുഷ്യനു മനസ്സിലാവാത്ത ഈ വക കാര്യങ്ങൾ പറയാനാണോ?"
"എടി പെണ്ണേ, നിനക്കറിയോ? അത്‌ പറ"
"എനിക്കെങ്ങുമറിയില്ല. ഞാൻ പറഞ്ഞിട്ടുണ്ട്‌ ഇത്തരം വലിയ വലിയ കാര്യങ്ങൾ എനിക്ക്‌ മനസ്സിലാവില്ലെന്ന്"
"എങ്കിൽ ഞാൻ പറയാം"
"എന്നാ പറ"
"ഏകാന്തത എന്നാൽ ഒരു തിരിച്ചറിവാണ്‌. നാം ഏകനാണ്‌ എന്ന തിരിച്ചറിവ്‌. അതിജീവിക്കണമെങ്കിൽ നമുക്ക്‌ നാം തന്നെ വേണം എന്ന തിരിച്ചറിവ്‌. ഒറ്റയായി ജീവിക്കേണ്ടതെങ്ങനെ എന്ന തിരിച്ചറിവ്‌. എക്സിസ്റ്റ്‌ ചെയ്യുക അഥവാ നിലനിൽക്കുക എന്ന തിരിച്ചറിവ്‌.."
"പിന്നെ പിന്നെ..."
അവൾ ഇടക്ക്‌ കയറി.
"നിനക്കെന്താ, എതിരഭിപ്രായമുണ്ടോ?"
"ഉണ്ടെങ്കിൽ..?"
അവൾ എളിക്ക്‌ കൈ കൊടുത്തു.
"ഷൂട്ട്‌"
"ഈ ഏകാന്തതാന്ന് പറഞ്ഞാലേ കുറേ ദൂരം ഒരുമിച്ച്‌ നടന്നിട്ട്‌ പെട്ടെന്ന് ഒപ്പം വന്നയാൾ വഴിമാറി നടക്കുമ്പോൾ നമുക്കുണ്ടാവുന്ന അവസ്ഥയാ. അല്ലാണ്ട്‌ ഈ പറഞ്ഞതൊന്നുമല്ല"
അവൾ അത്രയും പറഞ്ഞ്‌ എന്നെയൊന്നു നോക്കി. ലളിതമായി അവൾ ഏകാന്തതയെ വിശദീകരിച്ചു കഴിഞ്ഞു. ഞാൻ നിശബ്ദനായി.
"ഒരു പാട്ട്‌ പാട്‌ ചെക്കാ"
പെട്ടെന്നാണവൾ പറഞ്ഞത്‌.
ഞാൻ ചിരിച്ചു പോയി.
"ചിരിക്കണ്ട, പാട്‌"
"സുറുമയെഴുതിയ മിഴികളേ..."
എന്ന് ഞാൻ പാടിത്തുടങ്ങുമ്പോൾ അവളെന്റെ കണ്ണുകളിൽ നോക്കിയിരുന്നു.
"ഈശ്വരാ, എന്റെ മീൻ!"
തലയിൽ കൈ വെച്ച്‌ അവൾ എഴുന്നേറ്റ്‌ അടുക്കളയിലേക്കോടി.
കരിഞ്ഞ മീൻ മുന്നിൽ വെച്ച്‌ അവളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച്‌ ചെവിയിൽ പാട്ട്‌ മൂളുമ്പോൾ ഏകാന്തത മഹാബോറാണെന്ന് എനിക്ക്‌ മനസ്സിലാവുകയായിരുന്നു.
നീ എന്നിലേക്ക്‌ വന്നത്‌ കുറേയേറെ പുതുമകളുമായാണ്‌. നീ ഒപ്പം കൂട്ടിയത്‌ ഒരുപാട്‌ മാറ്റങ്ങളാണ്‌. ഞാനിപ്പോൾ മനസ്സു തുറന്ന് ചിരിക്കുന്നുണ്ട്‌. സങ്കടപ്പെടുത്തുന്ന കാര്യങ്ങളിൽ മനസ്സ്‌ ആർദ്ദ്രമാവാറുണ്ട്‌. സ്നേഹം പ്രകടിപ്പിക്കാൻ കഴിയുന്നുണ്ട്‌. പ്രതീക്ഷകളും ആശകളുമുണ്ട്‌. നീ കുറേയേറെ ഉത്തരങ്ങളായിരുന്നു.
"ഇക്കാ"
അവൾ അടുത്ത്‌ വന്നിരുന്നു.
"ഇതെന്താ എഴുതുന്നേ?"
അവൾ കടലാസെടുത്ത്‌ വായിക്കാൻ തുടങ്ങി. ഞാനവളുടെ മുഖത്ത്‌ നോക്കിയിരുന്നു. വായിച്ചു കഴിഞ്ഞ്‌ അവൾ ആ കടലാസ്‌ തിരികെ മേശപ്പുറത്തേക്ക്‌ വെച്ചു.
"പുതിയതാ?"
"ങും, അതെ"
"ഇക്കാ ഇപ്പോ വല്ലാണ്ട്‌ പൈങ്കിളിയാവുന്നുണ്ട്‌. നോവലിന്‌ അവാർഡൊക്കെ കിട്ടിയ സ്ഥിതിക്ക്‌ ഉത്തരവാദിത്തം കൂടിയിട്ടുണ്ട്‌. എന്നിട്ടും ഈ പൈങ്കിളി എഴുതിക്കോണ്ടിരിക്ക്യാണോ?"
"അതിന്‌ കാരണമാരാ?"
"ആരാ?"
"നീ കാരണമാ പെണ്ണേ"
"ങാഹാ.."
അവൾ എളിക്ക്‌ കൈ കൊടുത്തു.
"ഇനി എന്നെ കുറ്റം പറഞ്ഞോ. ഞാനെന്ത്‌ ചെയ്തു?"
"നീ ചെയ്തതാണ്‌ ഇതൊക്കെ"
ഞാൻ ആ കടലാസെടുത്ത്‌ വീണ്ടും അവളുടെ കയ്യിൽ കൊടുത്തു.
അവളുടെ മുഖം ലജ്ജ കൊണ്ട്‌ ചുവന്നു.
"എങ്കിൽ ഞാനൊരു കാര്യം പറയട്ടെ?"
"ഒന്നോ രണ്ടോ പറ"
"ഇതിന്റെയെല്ലാം കാരണമെന്താന്നറിയോ?"
"എന്താ?"
"കാരണം..., യൂ ആർ ഇൻ ലവ്‌!"
ഞാൻ നിശബ്ദനായിപ്പോയി. വീണ്ടും സിമ്പിളായി അവൾ കാര്യം പറഞ്ഞു കഴിഞ്ഞു.
"യൂ ആർ ഇൻ ലവ്‌ ചെക്കാ"
അവൾ വീണ്ടും മെല്ലെ ചെവിയിൽ മൊഴിഞ്ഞു.
"വിത്‌... യൂ..."
ഞാൻ കൂട്ടിച്ചേർത്തു. അവൾ കിലുങ്ങിച്ചിരിച്ചു.
"ഹോ, ചെക്കൻ റൊമാന്റിക്കാവുന്നത്‌ കണ്ടോ"
അവൾ എന്റെ മുഖത്തു നിന്നും കണ്ണടയൂരി മേശമേൽ വെച്ചു. അവളുടെ അഭിപ്രായത്തിൽ കണ്ണട, മുഖത്തെ ശ്മശ്രുക്കൾ എന്നിവയൊക്കെ എന്റെ മുഖത്തിന്‌ ചേരാത്തതാണ്‌. പ്രായക്കൂടുതൽ തോന്നുമത്രേ.
അവൾ മുഖം എന്റെ മുഖത്തോടു ചേർത്തു.
"ചെക്കാ, ഞാനൊരു കാര്യം ചോദിച്ചോട്ടെ?"
പടച്ചോനേ, പ്രശ്നമായോ? ഇവളിനി ചന്ദ്രനെപ്പിടിച്ചു തരാനോ മറ്റോ ചോദിക്കുമോ?
"ചെറിയ ആഗ്രഹം വല്ലതുമാണെങ്കിൽ ചോദിച്ചോ"
"ദേ ഇക്കാ, എനിക്ക്‌ ദേഷ്യം വരുന്നുണ്ടേ"
അവൾ മുഖം ചൊടിച്ചു.
"ശരി, ചോദിക്ക്‌"
ഞാൻ സകലദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു പോയി.
"എനിക്കേ..., എനിക്ക്‌ ഇക്ക സാരി ഉടുപ്പിച്ച്‌ തരോ?"
ഞാൻ പെട്ടെന്ന് തിരിഞ്ഞ്‌ അവളെ നോക്കി.
"എന്താ?"
"എനിക്ക്‌ സാരി ഉടുപ്പിച്ച്‌ തരുമോന്ന്"
"പ്രഭേ, നീ ഈയിടെയായിട്ട്‌ നിലവാരമില്ലാത്ത ചളിയടിക്കുന്നുണ്ട്‌. ഫേസ്ബുക്കിലെ സകലമാന ചളികളും വിടാതെ വായിക്കുന്നുണ്ടല്ലേ?"
"ഇത്‌ തമാശയല്ല ഇക്കാ. എന്റെ ഒരാഗ്രഹാ"
"പ്രഭേ, നീയൊന്ന് ചുമ്മാതിരുന്നേ. എനിക്ക്‌ സാരി ഉടുപ്പിക്കാനൊന്നുമറിയില്ല"
"അത്‌ സാരമില്ല. ഞാൻ പഠിപ്പിച്ചു തരാം"
"പ്രഭേ..."
"ഞാൻ പിന്നെ വേറാരോടാ ഇതൊക്കെ ചോദിക്ക്യ? വഴീക്കൂടെപ്പോണ ആളുകളോട്‌ ചോയ്ക്കാൻ പറ്റോ?"
"വഴീക്കൂടെപ്പോണോരോട്‌ ചോദിച്ചാ അന്നെന്റെ കർട്ടൻ വീഴും"
അവൾ പെട്ടെന്നെന്റെ വായ പൊത്തി.
"ഹോ, ഒരു കാര്യം പറയാൻ പറ്റില്ല ഈ ചെക്കനോട്‌"
"ഉം.."
"പറ, ഉടുപ്പിച്ച്‌ തരോ?"
"ഉം, തരാം"
"ങേ?!"
അവളൊന്ന് അതിശയിച്ചതു പോലെ.
"തരാംന്ന്"
"എങ്കിൽ ഞാൻ പെട്ടെന്നൊന്ന് പണിയൊക്കെ ഒതുക്കട്ടെ"
അവൾ ഉത്സാഹത്തോടെ എഴുന്നേറ്റു. പെട്ടെന്നാണ്‌ അവൾ കുനിഞ്ഞ്‌ എന്റെ കവിളിൽ ചുംബിച്ചത്‌. ഞാൻ ആലസ്യത്തോടെയിരുന്നു. അവൾ വീണ്ടും എന്റെ കവിളിലേക്ക്‌ മുഖം ചേർത്തു. മെല്ലെ, വേദനിപ്പിക്കാതെ ഒരു കടി.
പുറത്ത്‌ നല്ല നിലാവുണ്ടായിരുന്നു...!

"ഇക്കാ"
എന്റെ കഴുത്തിലൂടെ കൈ ചുറ്റി പ്രഭ അവളുടെ താടി എന്റെ തലയിൽ മുട്ടിച്ചു കൊണ്ട്‌ നിന്നു.
"വായനയാണോ?"
"ങും, അതെ"
"ഏതാ പുസ്തകം?"
അവൾ കൈ വിട്ട്‌ മേശപ്പുറത്തിരുന്ന പുസ്തകം എടുത്തു.
"പയ്യൻ കഥകൾ, വി.കെ.എന്നിന്റെ"
ഞാൻ പറഞ്ഞു. അവൾ പുസ്തകം തിരിച്ചും മറിച്ചും നോക്കി.
"നല്ലതാ?"
"കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ കിട്ടിയ പുസ്തകമാണ്‌"
"ങാഹാ, എന്നാലൊന്ന് വായിക്കണമല്ലോ"
"ങും"
"ഇക്കാ, ഞാനൊരു കാര്യം ചോദിക്കട്ടെ?"
"മുഖവുര വേണ്ട പ്രഭേ"
"ങാ, എങ്കിൽ നമുക്ക്‌ അങ്ങോട്ടിരിക്കാം"
ഞങ്ങൾ സോഫയിലേക്കിരുന്നു. അവൾ പറഞ്ഞു തുടങ്ങി:
"ഇപ്പോ ഈ തെരുവു നായകളെപ്പറ്റി മൊത്തം ചർച്ചയാണല്ലോ. കൊല്ലണമെന്ന് ഒരുപാട്‌ പേര്‌ പറഞ്ഞപ്പോ രഞ്ജിനി ഹരിദാസിനേയും വിശാലിനേയും പോലുള്ളവർ അവരെയും ജീവിക്കാനനുവദിക്കണമെന്നും കൊല്ലരുതെന്നും വാദിക്കുന്നു. ഇക്കാര്യത്തിൽ ഫേസ്ബുക്കിലൊക്കെ ഭയങ്കര ചർച്ചകളും വാദപ്രതിവാദങ്ങളും നടക്കുകയാണല്ലോ. പക്ഷേ ഇക്ക അതിനെപ്പറ്റി പ്രതികരിച്ചു കണ്ടില്ലല്ലോ. അതെന്താ?"
"എന്തിന്‌ പ്രതികരിക്കണം"
"അല്ല, എഴുത്തുകാരൊക്കെയാകുമ്പോ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കണ്ടേ?"
"പ്രഭേ, നാല്‌ ചുവരുകൾക്കുള്ളിലിരുന്ന് പ്രതികരിക്കാൻ ആർക്കും പറ്റും. അതിനപ്പുറം തെരുവിലിറങ്ങി ശബ്ദമുയർത്താൻ ആർക്കും വയ്യ. അത്തരം പ്രതികരണങ്ങൾ നാടകീയത നിറഞ്ഞതാണ്‌"
"പക്ഷേ എഴുത്തുകാർക്ക്‌ സോഷ്യൽ കമ്മിറ്റ്‌മന്റ്‌ എന്നൊന്നില്ലേ, സാമൂഹ്യപ്രതിബദ്ധത?"
"അതു കൊണ്ട്‌?"
"അതു കൊണ്ട്‌ നമുക്ക്‌ കഴിയുന്ന രീതിയിൽ പ്രതികരിക്കണ്ടേ? വാളിനേക്കാൾ മൂർച്ച അക്ഷരങ്ങൾക്കുണ്ടല്ലോ"
ഞാൻ അത്ഭുതത്തോടെ അവളെ നോക്കി.
"ങും, ശരിയാണ്‌"
അവൾ ആഹ്ലാദസൂചകമായ ഒരു ശബ്ദം പുറപ്പെടുവിച്ചു.
"ഹോ, ആദ്യമായിട്ട്‌ എന്റെ വാദം ഇക്ക അംഗീകരിച്ചു. എനിക്കിത്‌ മതി"
ഞാൻ ചിരിച്ചു പോയി.
"ങും. പറ പറ. അവരെ കൊല്ലണോ വേണ്ടയോ?"
"അത്‌..."
ഞാൻ കണ്ണടക്ക്‌ മുകളിലൂടെ അവളെ നോക്കി. ശ്രദ്ധിച്ചിരിക്കുകയാണവൾ.
"നിന്റെ അഭിപ്രായമെന്താണ്‌?"
"കൊല്ലണം എന്നാണെന്റെ അഭിപ്രായം. മനുഷ്യർക്ക്‌ ഭീഷണിയാകുന്നു എങ്കിൽ കൊന്നു കളയണം"
"ശരി. എങ്കിൽ ഈ ലോകം മനുഷ്യർക്ക്‌ മാത്രമുള്ളതല്ല. എല്ലാ ജീവജാലങ്ങൾക്കും ഈ ഭൂമിയിൽ ജീവിക്കാനുള്ള അനുവാദമുണ്ട്‌. മനുഷ്യർക്ക്‌ ഭൂമി തീറെഴുതിക്കൊടുത്തിട്ടില്ല"
"പക്ഷേ..."
അവൾ ഇടക്ക്‌ കയറി.
"നിക്ക്‌, ഞാനൊന്ന് പറയട്ടെ. നീ തൊണ്ടയിൽ കേറി കസേരയിടല്ലേ"
"എന്ന് വെച്ചാൽ..?"
അവളുടെ കണ്ണുകൾ വിടർന്നു.
"തോക്കിൽ കേറി വെടി വെക്കല്ലേന്ന്"
അവൾ പൊട്ടിച്ചിരിച്ചു.
"ഇത്‌ കൊള്ളാലോ. തൊണ്ടയിൽ കേറി കസേരയിടല്ലേ"
അവൾ ആ വാചകം രണ്ടാവർത്തി പറഞ്ഞ്‌ വെറുതേ ചിരിച്ചു.
"ങാ, എന്നിട്ട്‌ ബാക്കി പറ"
"പക്ഷേ, ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടികളെയും വിദേശികളെയുമടക്കം ദേഹോപദ്രവമേൽപ്പിക്കുന്നുണ്ടെങ്കിൽ അതിന്‌ ശാശ്വതമായ ഒരു പരിഹാരം തീർച്ചയായും കാണണം. പക്ഷേ, കൊല ഏറ്റവും അവസാനത്തെ വഴിയാണ്‌. മറ്റു വഴികളൊന്നുമില്ലെങ്കിൽ മാത്രം അവയെ കൊല്ലുക. കാരണം ഒരു ജീവിയെയും കൊല്ലാൻ അനുവാദമില്ല. എന്നല്ല, കൊല്ലരുത്‌. മറ്റു വഴികളില്ലെങ്കിൽ, ഇല്ലെങ്കിൽ മാത്രം കൊല്ലാം"
"മറ്റു വഴികൾ എന്നു വെച്ചാൽ..?"
"അത്‌ അധികൃതർ തീരുമാനിക്കേണ്ടതാണ്‌, എന്താണ്‌ ബദൽ മാർഗ്ഗങ്ങളെന്ന്"
ഞാൻ പൂർത്തിയാക്കി സോഫയിലേക്ക്‌ ചാഞ്ഞിരുന്നു. അവൾ പെട്ടെന്ന് എന്റെ കണ്ണടയൂരി.
"ഇനി മതി"
"എന്ത്‌?"
"ഗൗരവം"
"അതിന്‌ കണ്ണടയൂരുന്നതെന്തിനാ?"
"ങാ, അത്‌ കണ്ണട വെച്ചാൽ ഭയങ്കര സീരിയസാ ചെക്കാ നീ. അതു കൊണ്ട്‌ സീരിയസ്‌ കാര്യങ്ങൾ പറയാത്തപ്പോ കണ്ണടയൂരണം"
"ഓഹോ, പക്ഷേ ഞാനിപ്പഴും സീരിയസാണല്ലോ"
"അത്‌ മാറ്റാൻ എനിക്കറിയാം"
"എന്നാൽ ഒന്ന് കാണട്ടെ"
ഞൊടിയിടയിൽ അവൾ എന്റെ മുഖം കവർന്നെടുത്ത്‌ കവിളത്ത്‌ മൃദുവായി കടിച്ചു.
"ഹാ, പെണ്ണേ..."
"കണ്ടോ കണ്ടോ. ഗൗരവം പോയതു കണ്ടോ"
ഞാൻ പൊട്ടിച്ചിരിച്ചു കൊണ്ട്‌ അവളെ നെഞ്ചോടു ചേർത്തു.
അസൂയപ്പെടരുത്‌, ഞങ്ങളൊന്ന് സ്നേഹിച്ചോട്ടെ!
ഞാൻ ടെറസിൽ നക്ഷത്രങ്ങളെ നോക്കി ചാരുകസേരയിൽ കിടക്കുകയായിരുന്നു. ആകാശം തെളിവുള്ളതാണ്‌. ചന്ദ്രൻ പ്രകാശിക്കുന്നുണ്ട്‌. ഞാൻ അവൾ വരുന്നുണ്ടോ എന്നൊളിഞ്ഞു നോക്കി ഒരു സിഗരറ്റിന്‌ തീ കൊളുത്തി. ആദ്യ പുക എടുത്ത്‌ തീരും മുൻപേ ഒരു കൈ എന്റെ ചുണ്ടത്തു നിന്ന് സിഗരറ്റ്‌ റാഞ്ചിയെടുത്തു. നോക്കുമ്പോൾ ജൂനിയർ പ്രഭ, അയിഷുക്കുട്ടി. അവൾക്കാ പേര്‌ മതി എന്ന് തീരുമാനിച്ചത്‌ പ്രഭയാണ്‌. വയസ്സ്‌ മൂന്നേ ആയുള്ളൂ. പക്ഷേ, അമ്മയുടെ എല്ലാ ഗുണഗണങ്ങളും കിട്ടിയിട്ടുണ്ട്‌. സിഗരറ്റ്‌ കയ്യിലെടുത്താൽ എവിടുന്നെങ്കിലും ഓടി വന്ന് അതൊടിച്ചു കളയും. ഞാനവളെ കോരിയെടുത്ത്‌ എന്റെ മടിയിലിരുത്തി.
"ഇവിടെ വാടീ അമ്മേടെ മോളേ"
"അപ്പോ ഞാൻ വാപ്പീടേം മോളല്ലേ?"
"എന്നെ സിഗരറ്റ്‌ വലിക്കാൻ സമ്മതിക്കാത്തയാളെങ്ങനെയാ എന്റെ മോളാവുന്നത്‌?"
അവളുടെ മുഖം ചുവന്നു.
"വാപ്പി ചുമയ്ക്കാതിരിക്കാനല്ലേ അയിഷുക്കുട്ടി സിഗരേറ്റ്ടുത്ത്‌ കളേണത്‌. വാപ്പിക്ക്‌ വയ്യാണ്ടായാ ഞങ്ങക്കാരുമുണ്ടാവില്ലല്ലോ"
അവൾ കരച്ചിലിന്റെ വക്കിലാണ്‌.
"വാപ്പി ചുമ്മാ പറഞ്ഞതല്ലേ. വാപ്പീടെ ചക്കരയല്ലേ നീ"
ഞാനവളെ പൂണ്ടടക്കം കെട്ടിപ്പിടിച്ച്‌ നെറുകയിൽ ചുംബിച്ചു. അവൾ ചിരിച്ചു കൊണ്ട്‌ എന്റെ തോളിൽ തൂങ്ങി.
"അപ്പോ ഞാനാരാ?"
പിന്നിൽ കുസൃതി നിറഞ്ഞ ഒരു ചോദ്യം. ഞാനും അയിഷുവും തിരിഞ്ഞു. അവിടെ കണ്ണുകളിൽ കുസൃതിയൊളിപ്പിച്ച്‌ എളിക്ക്‌ കൈ കൊടുത്ത്‌ അവൾ.
"ദേ, ഇക്കാന്റെ പ്രഭ"
അയിഷു ഉറക്കെപ്പറഞ്ഞു. പ്രഭ ഓടി വന്ന് അവളുടെ കവിളിലൊരു നുള്ള്‌ കൊടുത്തു.
"നിനക്കസൂയയാ, എനിക്കറിയാം"
അവൾ എന്റെ അടുക്കൽ നിലത്തിരുന്നു.
"അമ്മയ്ക്കാ അസൂയ. ഞങ്ങടെ സ്നേഹം കണ്ടിട്ട്‌. ഇല്ലേ വാപ്പീ?"
അയിഷു ഒരു മുഴം നീട്ടിയെറിഞ്ഞു.
"അതെ, പിന്നല്ലാതെ!"
ഞാൻ അയിഷുവിനെ പിന്താങ്ങി.
"ഉം, എന്നാലേ വാപ്പിയും മോളും കൂടെ ആയിക്കോ. ഇതൊക്കെ കഴിഞ്ഞിട്ടേ 'പ്രഭേ' എന്നും വിളിച്ച്‌ ബെഡ്‌ റൂമിലേക്ക്‌ വരുമല്ലോ. അപ്പഴേ ഞാനും പറയും, ഇന്ന് ലീവാണെന്ന്"
അവൾ ദേഷ്യത്തോടെ എഴുന്നേറ്റ്‌ പോയി.
"പ്രഭേ, ചതിക്കരുത്‌. പ്രഭേ..."
ഒരു രക്ഷയുമില്ല, പോയി.
അയിഷു എന്റെ കവിളത്ത്‌ തോണ്ടി.
"വാപ്പീ"
"എന്താ അയിഷുക്കുട്ടീ?"
"അമ്മയെന്താ ഇന്ന് ലീവാണെന്ന് പറഞ്ഞത്‌?"
"ങേ!"
"എന്താ ഇന്ന് ലീവ്‌?"
"അത്‌..."
"പറ, എന്താ?"
കൊഴഞ്ഞു.
"പ്രഭേ..."
ഞാൻ നീട്ടി വിളിച്ചു.
"എടീ പ്രഭേ..."
ഞാൻ വൈകുന്നേരം സോഫയിലിരുന്ന് പത്രം വായിക്കുകയായിരുന്നു. പ്രഭ ജോലി കഴിഞ്ഞ്‌ ഹാളിലേക്ക്‌ വന്നു.
"ദേ.."
അവൾ എന്റെ മുഖത്തിനു നേരെ വിരൽ ചൂണ്ടി. ഞാൻ മുഖമുയർത്തി. വല്ലാത്ത ദേഷ്യത്തിലാണവൾ.
"എന്താ?"
ഞാൻ പത്രം മടക്കി സോഫയിലേക്കിട്ടു.
"ഇതിനി വയ്യ, മടുത്തു"
അവളുടെ മുഖത്ത്‌ ഇതു വരെ കാണാത്ത ഒരു ഭാവം.
"എന്ത്‌? എനിക്കൊന്നും മനസ്സിലാവുന്നില്ല"
"മടുത്തു നിങ്ങളുടെ കൂടെയുള്ള ഈ പൊറുതി"
ഞാൻ ഞെട്ടിപ്പോയി.
"എന്താ പ്രഭേ ഇപ്പോ ഉണ്ടായത്‌?"
ഞാൻ സോഫയിൽ നിന്നെഴുന്നേറ്റ്‌ അവളുടെ ചുമലിൽ കൈ വെച്ചു. അവൾ എന്റെ കയ്യ്‌ തട്ടി മാറ്റി.
"എന്നെ തൊടരുത്‌. ഇനി ഞാനും നിങ്ങളും ശരിയാവില്ല. എനിക്ക്‌ മടുത്തു. ഈ പൈങ്കിളി, വയ്യെനിക്ക്‌. എന്നെ വിട്ടേക്ക്‌"
അവൾ കൈ കൂപ്പി. ഞാൻ സ്തബ്ധനായിപ്പോയി.
അവൾ തിടുത്തിൽ മുറിയിലേക്ക്‌ ചെന്നു. അൽപ സമയങ്ങൾക്കു ശേഷം അവളുടെ സാധനങ്ങൾ കെട്ടിപ്പെറുക്കിക്കൊണ്ട്‌ ഒരു വാക്കു പോലും പറയാതെ കൊടുങ്കാറ്റു പോലെ ഇറങ്ങിപ്പോയി.
അപ്പോ ഞാൻ, അതായത്‌ പ്രഭയുടെ എഴുത്തുകാരൻ. അയാൾ ഇനിയില്ല. മരിച്ചു!
ഏച്ചുകെട്ട്‌:- പ്രഭ ഇനിയില്ല. പൈങ്കിളി ഒന്നു പരീക്ഷിച്ചതാണ്‌. പക്ഷേ, അതൊരു ലേബലാവാൻ പാടില്ല. മാത്രമല്ല, പ്രഭയുമായി മാനസികമായി വല്ലാതെ അടുത്തു പോയി. എനിക്ക്‌ വിട്ടു പോകാൻ കഴിയാത്തതു കൊണ്ടാണ്‌ അവളെ അങ്ങനെയാക്കിയത്‌. അവൾ പോകാനാഗ്രഹിക്കുന്നു. പോട്ടെ! അത്‌ മാത്രമല്ല, ഇനി എഴുത്തിൽ നിന്നും ഒരിടവേളയെടുക്കുന്നു. ഒന്നാമത്‌ ജോലിത്തിരക്കാണ്‌ കാരണം. പിന്നെ ചിലരുടെ പെട്ടെന്നുണ്ടായ അകൽച്ച, കൊഴിഞ്ഞു പോക്ക്‌. മനസ്സ്‌ ആകെ കലുഷിതമാണ്‌. പക്ഷേ, ലൈക്കും കമന്റുകളും ഇനിയുമുണ്ടാവും. എഴുത്ത്‌ കുറേക്കാലത്തേക്കില്ല. അതാണ്‌ നല്ലത്‌.

പ്രഭേ,
വല്ലാത്ത ബോറാണ്‌ നീയില്ലാതെ. ഈ വീട്‌ വല്ലാതെ ഞെരുങ്ങിയിരിക്കുന്നു. നീ നട്ട റോസയിൽ നിറയെ പൂക്കളുണ്ടിപ്പോ. അപ്പുറത്തെ വീട്ടിലെ ആർദ്ദ്രക്കുട്ടി ഇപ്പോഴും എന്നും രാവിലെ വന്ന് ഓരോ പൂവുകൾ പറിച്ച്‌ തലയിൽ ചൂടിക്കൊണ്ട്‌ പോകും. ഇന്നലെ ഇവിടെ വന്നിരുന്ന് കുറേ നേരം അവളെന്നോട്‌ സംസാരിച്ചു. ഞാൻ മെലിഞ്ഞു പോയത്രേ. അതൊക്കെ ആര്‌ ശ്രദ്ധിക്കുന്നു.
കഴിഞ്ഞയാഴ്ച വീണ്ടും ഗോപൻ വന്നിരുന്നു, എന്നെക്കൊണ്ട്‌ ആത്മകഥ എഴുതിക്കാൻ. ആത്മാവില്ലാത്ത എനിക്ക്‌ എന്ത്‌ ആത്മകഥ എന്ന് ചോദിച്ച്‌ ഞാൻ ഒഴിവാക്കി വിട്ടു. വീണ്ടും വരും എന്ന് പറഞ്ഞ്‌ പോയിരിക്കുകയാണ്‌ അയാൾ. ഇതിപ്പോ അയാളുടെ നാലാമത്തെ വരവാണ്‌. വെറുതേ നടന്ന് ചെരിപ്പ്‌ തീർക്കാം എന്നല്ലാതെ പ്രയോജനമുണ്ടാവില്ല. പിന്നെ 'എന്റെ പ്രഭ'യുടെ എട്ടാം പതിപ്പ്‌ ഈ ബുധനാഴ്ച ഇറങ്ങും. ഒരുപാട്‌ കത്തുകൾ ആ പുസ്തകത്തെപ്പറ്റി വരുന്നുണ്ട്‌. എല്ലാം വായിച്ചു. വേറെ പണിയൊന്നുമില്ലല്ലോ. പ്രഭേ, നിന്നോടാണ്‌ ആ കത്തുകളുടെ സംവേദനമത്രയും. പ്രേമലേഖനങ്ങൾ വരെയുണ്ട്‌ കത്തുകളിൽ.
അയിഷ കഴിഞ്ഞ ദിവസം വന്നിട്ട്‌ വീടൊക്കെ ഒന്നടിച്ചു വാരിയിട്ടു. എന്നെ ഒരുപാട്‌ വഴക്കു പറഞ്ഞു. അവൾ ഓസ്ട്രേലിയക്ക്‌ പോവുകയാണ്‌. മരുമോൻ വന്നില്ല. അവൻ നാട്ടിലേക്കിനി ഇല്ലാത്രേ. അയിഷയും കൂടി അവന്റെയടുത്തേക്ക്‌ പോകുമ്പോ ഇനി പേരക്കുട്ടികളെ കാണാൻ കഴിയില്ലല്ലോ എന്ന സങ്കടമുണ്ട്‌. പക്ഷേ, പോവണ്ട എന്ന് പറയാൻ കഴിയുമോ? എന്നെ ഒരുപാട്‌ വിളിച്ചതാണ്‌ ഒപ്പം പോകാൻ. വാപ്പിയിവിടെ ഒറ്റക്കെങ്ങനെ കഴിയും എന്ന് ചോദിച്ചു അവൾ. പക്ഷേ, ഞാനിവിടെ ഒറ്റക്കല്ലെന്നും ഒപ്പം നീയുണ്ടെന്നും അവൾക്കറിയില്ലല്ലോ. നിന്നെപ്പോലെ തന്നെ മണ്ടിയാണവൾ.
ആദർശ്ശ്‌ എറണാകുളത്ത്‌ പുതിയൊരു വില്ല വാങ്ങി. അവനും ഭാര്യയും രണ്ടാഴ്ചക്ക്‌ മുൻപ്‌ വന്നിട്ടുണ്ടായിരുന്നു. അവന്‌ പ്രമോഷനായി, ഡിവിഷൻ ഹെഡ്ഡായിട്ട്‌.
പ്രഭേ, എനിക്കവരോടിപ്പോ അസൂയയാണ്‌. വയസാം കാലത്ത്‌ സ്വന്തം മക്കളോട്‌ അസൂയയോ എന്ന് കരുതണ്ട. നമ്മളൊപ്പമുണ്ടായിരുന്ന 43 വർഷങ്ങൾ വളരെ ചുരുങ്ങിയ ഒരു കാലയളവായിരുന്നു. പക്ഷേ, നീ പോയിക്കഴിഞ്ഞുണ്ടായിരുന്ന 4 വർഷങ്ങൾ വളരെ നീണ്ടതും. ഇതൊക്കെ കാണുമ്പോൾ എന്റെ ലോകം കൂടുതൽ ചുരുങ്ങുകയാണ്‌. എന്താണെന്നറിയില്ല പ്രഭേ, നിന്റെ കാര്യത്തിൽ ഞാൻ വളരെ സ്വാർത്ഥനാണ്‌.
പ്രഭേ, നിനക്കോർമ്മയുണ്ടോ ഞാനന്ന് നിന്നെ സാരിയുടുപ്പിച്ചത്‌? 'ഇക്കിളിയെടുക്കുന്നു ചെക്കാ' എന്ന് പറഞ്ഞ്‌ പിടഞ്ഞു കൊണ്ട്‌ എന്റെ കണ്ണിലേക്ക്‌ നോക്കിയത്‌ ഞാനിപ്പോഴും മറന്നിട്ടില്ല. അന്നാണ്‌ നിന്റെ അരക്കെട്ടിൽ ഞാൻ ആദ്യമായി ചുംബിക്കുന്നത്‌. നീ വിറച്ചു പോയി. ഓർമ്മയുണ്ടോ അത്‌?
ഒരു രാത്രിയിൽ എന്റെ താടിയും മീശയും വടിച്ച്‌ എന്നെ വയസ്സു കുറഞ്ഞ ഒരു പയ്യനെപ്പോലെയാക്കി മാറ്റിയതും നീ മറന്നിട്ടുണ്ടാവില്ല. ഞാൻ രാവിലെ കണ്ണ്‌ തുറന്നപ്പോ എന്റെ മുന്നിൽ നീ കണ്ണാടി പിടിച്ചു. കാര്യമറിഞ്ഞ ഞാൻ വല്ലാതെ ദേഷ്യപ്പെട്ടു. ഒടുവിൽ നീ കരഞ്ഞു. ആദ്യമായും അവസാനമായും നീ കരഞ്ഞത്‌ അന്നായിരുന്നു. പിന്നീട്‌ നീ കരഞ്ഞിട്ടില്ല.
അന്നാദ്യമായി എന്റെ ബൈക്കിന്റെ പിന്നിൽ കേറിയപ്പോ നീ ബൈക്കിന്റെ വശത്തെ കുഴയിൽ പിടിച്ചാണിരുന്നത്‌. വഴിയോരത്ത്‌ ബൈക്കൊതുക്കി 'നമുക്ക്‌ ബസ്സിൽ പോകാം' എന്ന് ഞാൻ പറഞ്ഞപ്പോ നീ കാരണം ചോദിച്ചു. 'ഇങ്ങനെ രണ്ട്‌ പേരായിട്ടിരിക്കാനാണെങ്കിൽ നമുക്ക്‌ ബസ്സിൽ പോയാൽ പോരേ?' എന്ന് ഞാൻ ചോദിച്ചപ്പോൾ നീ അവിടെ വെച്ച്‌ എന്റെ കൈത്തലം കവർന്ന് കണ്ണുകളിലേക്ക്‌ നോക്കി. പിന്നീട്‌ നമ്മളായിട്ടായിരുന്നു നമ്മുടെ യാത്ര.
പ്രഭേ, നീ മരിക്കണ്ടായിരുന്നു. പക്ഷേ, ഞാനാഗ്രഹിച്ചതു പോലെയാണ്‌ സംഭവിച്ചത്‌. ഒന്നുകിൽ ഒരുമിച്ച്‌ അല്ലെങ്കിൽ നീ ആദ്യം എന്നായിരുന്നു നമ്മുടെ മരണത്തെപ്പറ്റി എന്റെ മോഹം. കാരണം ഞാൻ ആദ്യം മരിച്ചാൽ നീ ഒരുപാട്‌ വിഷമിക്കും. അത്‌ പാടില്ല. ഇതിപ്പോ എന്റെ വിഷമം. അത്‌ ഞാനനുഭവിച്ചോളാം.
അവസാനം മരണാസന്നമായ വേളയിൽ നീയെന്റെ കരം പിടിച്ച്‌ പറഞ്ഞത്‌ ഞാൻ മറന്നിട്ടില്ല.
"എനിക്ക്‌ നിന്റെ കൂടെ ജീവിച്ച്‌ കൊതി തീർന്നിട്ടില്ല ചെക്കാ. പക്ഷേ, ദൈവം ബാക്കി ജീവിക്കാൻ പറഞ്ഞത്‌ സ്വർഗ്ഗത്തിലാ. എന്റെ ചെക്കൻ വരുന്നത്‌ വരെ ഞാനൊന്നും കഴിക്കില്ല, കേട്ടല്ലോ"
പ്രഭേ, എന്റെ കണ്ണുനീർ കടലാസിൽ വീഴുന്നു. ബാക്കി കാര്യങ്ങൾ പിന്നീടാവാം.

Friday, July 10, 2015

ബഷീറിനെപ്പറ്റി! ഏത് ബഷീർ എന്ന് ചോദിക്കരുത്

വൈ.മു.ബ.
ഒരുപക്ഷേ, മലയാളത്തിലെ ഏറ്റവും പ്രശസ്തമായ ഷോർട്ട്‌ ഫോം ഇതാവാം. ഈ ഷോർട്ട്‌ ഫോമിനൊരു വിശദീകരണമാവശ്യമുണ്ടെന്നും തോന്നുന്നില്ല. കാരണം, ഒരിത്തിരി വായിക്കുന്നവർക്കൊക്കെ ഇതാരാണെന്നറിയാം.
വൈക്കം മുഹമ്മദ്‌ ബഷീർ എന്ന പ്രൗഢഗംഭീരമായ ആ പേര്‌ കേൾക്കുമ്പോൾ ഞങ്ങൾ കോട്ടയംകാർക്ക്‌ അഭിമാനമാണ്‌, കാരണം ആ പേരിന്റെ ആദ്യമുള്ള വൈക്കം, അത്‌ കോട്ടയത്താണ്‌. പിന്നീട്‌ ബേപ്പൂർ സുൽത്താനായി ബഷീർ ലോകം മുഴുവൻ പടർന്നു പന്തലിച്ചപ്പോഴും വൈക്കം എന്ന ആ സ്ഥലപ്പേര്‌ അദ്ദേഹം ഒഴിവാക്കിയില്ല എന്നത്‌ ശ്രദ്ധേയമാണ്‌. മലയാളത്തിൽ ഇത്രയധികം ജനസമ്മതിയുള്ള മറ്റൊരെഴുത്തുകാരനുണ്ടോ എന്ന് സംശയമാണ്‌. പ്രേമലേഖനം, ബാല്യകാലസഖി, പാത്തുമ്മയുടെ ആട്‌ എന്നു തുടങ്ങി അദ്ദേഹമെഴുതിയ ഏത്‌ സാഹിത്യ സൃഷ്ടിയാണ്‌ സുന്ദരമല്ലാത്തത്‌? എന്തിന്‌ പലവക എന്ന പേരിലെഴുതിയ യാ ഇലാഹി പോലും ചിന്തനീയവും ചിരിയുണർത്തുന്നതുമാണ്‌.
പത്താം ക്ലാസിലെ മലയാളം പാഠപുസ്തകം പാത്തുമ്മയുടെ ആടാണ്‌ ബഷീർ കൃതികളിൽ ഞാനാദ്യം വായിക്കുന്നത്‌. എത്രയാവർത്തി വായിച്ചു എന്നെനിക്കു തന്നെ അറിയില്ല. ഏറ്റവും ഇളയ കൊച്ചുമ്മ പത്തിൽ പഠിക്കാൻ തുടങ്ങിയതു മുതൽ വായിക്കുന്നതാണത്‌.
'ഡും, പാത്തുമ്മയുടെ ആട്‌ പെറ്റു' എന്നാണ്‌ പാത്തുമ്മയുടെ ആട്‌ പെറ്റതിനെപ്പറ്റി ബഷീർ പറയുന്നത്‌. ഇത്ര ലളിതമായും സുന്ദരമായും മറ്റാരെങ്കിലും പേറിനെപ്പറ്റി പറഞ്ഞിട്ടുണ്ടോ?
'വിശ്വവിഖ്യാതമായ മൂക്ക്‌' പൂർണ്ണമായ ഒരു സാമൂഹ്യ വിമർശ്ശനമാകുന്നു. മൂക്ക്‌ നീണ്ടയാളെ ദിവ്യൻ പോലുമാക്കുന്ന സമൂഹം അയാളെ അനർഹമായ ഒരിടത്ത്‌ നിർബന്ധിച്ചു കൊണ്ടിരുത്തുന്നു. സെൻസേഷൻ എന്ന പ്രഹേളികക്ക്‌ പിന്നാലെ പോകുന്ന നവ മാധ്യമ സംസ്കാരത്തെ ഇതിലും നന്നായി പരിഹസിക്കാൻ കഴിയുമോ?
ശബ്ദങ്ങളും ശക്തമായൊരു പ്രമേയമാണ്‌ മുന്നോട്ടു വെക്കുന്നത്‌. ഒട്ടേറെ വിമർശ്ശനങ്ങളുണ്ടായെങ്കിലും 'ശബ്ദങ്ങൾ' ഇന്നും ബഷീർ കൃതികളിൽ വേറിട്ട്‌ നിൽക്കുന്നു.
ആനപ്പൂട എന്ന കഥ വായൊക്കുമ്പോൾ പുഴയിൽ കുളിക്കുന്ന ആനയുടെ വാലിൽ കടിച്ച്‌ രോമം പറിക്കുന്ന വീരനായ്കനിൽ നാം കാണുക നമ്മുടെ തന്നെ കുട്ടിക്കാലമാണ്‌.
ഗാന്ധിജിയെ തൊട്ട കഥ, അതെ തൊട്ട കഥ ബഷീർ അവതരിപ്പിക്കുന്നത്‌ 'ഞാൻ കാന്തീനെ തൊട്ടു!' എന്നാണ്‌. ആ പറച്ചിൽ കേട്ട്‌ അന്തം വിട്ടു നിൽക്കുന്ന ഉമ്മയുടെ ചിത്രം അന്നത്തെ ശരാശരി കുടുംബത്തിനെ അവസ്ഥ പറയാതെ പറയുന്നുണ്ട്‌.
ബാല്യകാലസഖി ഒരു നോവാണ്‌. എഴുതപ്പെട്ട പ്രണയ കഥകളിൽ ഏറ്റവും സുന്ദരമായത്‌ എന്നാണെനിക്ക്‌ തോന്നിയിട്ടുള്ളത്‌. 'രാജകുമാരീ' എന്നതിനേക്കാൾ പ്രണയം മധുരിക്കുന്ന മറ്റേതെങ്കിലും പേര്‌ ഒരു കാമുകിക്ക്‌ ചേരുമോ?
'ഇമ്മിണി ബല്യ ഒന്നി'നെപ്പറ്റി ഞാൻ ചിന്തിച്ചപ്പോഴൊക്കെ ബഷീറിന്റെ കണ്ടു പിടുത്തത്തിൽ എന്തെങ്കിലും പോരായ്മയുള്ളതായി എനിക്ക്‌ തോന്നിയിട്ടില്ല. രണ്ട്‌ പുഴകൾ കൂടിച്ചേർന്ന് ഒരു വലിയ പുഴ ഉണ്ടാകുന്നു എങ്കിൽ രണ്ടൊന്നുകൾ ചേർന്ന് സാമാന്യം വലിയ ഒരൊന്നല്ലേ ആവേണ്ടത്‌, അല്ലേ? യുക്തി കൊണ്ടൊന്ന് ചിന്തിച്ചു നോക്കൂ.
ആനവാരി രാമൻ നായർ, പൊന്‌കുരിശു തോമ, മണ്ടൻ മൂത്തപാ എന്നിങ്ങനെ പേര്‌ കേൾക്കുമ്പോൾ തന്നെ ചിരിയുണർത്തുന്ന കഥാപാത്രങ്ങൾ മലയാളത്തിൽ എത്രയെണ്ണം ബഷീറിന്റേതല്ലാതായി എണ്ണിയെടുക്കാം? അതൊക്കെ ആ തൂലികയിൽ നിന്നു മാത്രം ഉണ്ടാവുന്ന ഒന്നാണ്‌.
പെണ്ണിനെ മാർക്കറ്റ്‌ ചെയ്യാനുള്ള കഴിവ്‌ മറ്റേതെഴുത്തുകാരനെപ്പോലെ ബഷീറിനുമുണ്ട്‌. പക്ഷേ മേറ്റ്ഴുത്തുകാർ അവ വ്യംഗ്യമായിപ്പറയുമ്പോൾ ബഷീർ സുതാര്യമായും വ്യക്തമായും പറഞ്ഞു എന്ന് മാത്രം. ഉദാഹരണങ്ങളിലേക്ക്‌ കടക്കുന്നില്ല.
എഴുതിയാൽ, വൈക്കം സുൽത്താനെപ്പറ്റി ഒരുപാടുണ്ട്‌. വലിയ എഴുത്തുകാരും നിരൂപകരുമൊക്കെ നടത്തിയ പഠനത്തിലപ്പുറം ഞാനെന്തു പറയാൻ!
പിന്നൊന്നുണ്ട്, മാങ്കോസ്റ്റിൻ മരം, ഫ്ലാസ്കിലെ ചായ, ബീഡി, ചാരു കസേര, പിന്നെ 'എടീ, ഫാബിയേ'യും

Saturday, June 20, 2015

സ്ത്രീ സൗന്ദര്യ സങ്കല്പങ്ങളെപ്പറ്റി

മൂക്കുത്തിയണിഞ്ഞ പെൺകുട്ടികളെ എനിക്ക്‌ വലിയ ഇഷ്ടമാണ്‌. ഒരു പ്രത്യേക സൗന്ദര്യമാണ്‌ അവർക്ക്‌. അതു കൊണ്ടാണോ സാനിയ മിർസ്സയെ ഇഷ്ടമായത്‌ എന്നു ചോദിച്ചാൽ അതും ഒരു കാരണമാണ്‌ എന്നു ഞാൻ പറയും. സാനിയയെ ഇഷ്ടപ്പെടാൻ വേറെയും ഒരുപാട്‌ കാരണങ്ങളുണ്ടല്ലോ
അതു പോലെ നീണ്ട മുടിയുള്ള പെൺകുട്ടികളോടും ഒരു ഇഷ്ടക്കൂടുതലുണ്ട്‌. കണ്ണങ്കാൽ വരെ വേണമെന്നൊന്നുമില്ല. പൃഷ്ഠം മൂടുന്ന തരത്തിൽ നീളമുള്ള മുടിയാണ്‌ ആസ്വാദ്യകരം.
ഒരുപാട്‌ വെളുത്ത നിറമുള്ള പെൺകുട്ടികളേക്കാൾ കാരമൽ നിറമുള്ള പെൺകുട്ടികളോട്‌ ഒരിഷ്ടമുണ്ട്‌. വല്ലാത്തൊരു ആകർഷണീയതയുണ്ട്‌ ആ നിറത്തിന്‌. ഒരിക്കൽ, വാഗമണ്ണിലേക്ക്‌ വെറുതേയൊന്ന് കറങ്ങാൻ പോകുന്ന വഴിയ്ക്ക്‌ തീക്കോയിൽ വെച്ച്‌ ഈ നിറമുള്ള ഒരു പെൺകുട്ടിയെ കണ്ടു. വഴിയരികിൽ ആരോടോ സംസാരിച്ചു കൊണ്ടു നിൽക്കുകയാണ്‌ കക്ഷി. പിൻ ഭാഗമേ കാണാൻ കഴിഞ്ഞുള്ളൂ. കുറച്ചു ദൂരം എത്തിയ ഞാൻ ബൈക്ക്‌ തിരിച്ചു. ബൈക്കിന്‌ പിന്നിലിരുന്ന എന്റെ സുഹൃത്ത്‌ ബഹളം വെക്കാൻ തുടങ്ങി
"നീയെങ്ങോട്ടാ ഈ പോകുന്നത്‌? നീയെന്തിനാ വണ്ടി തിരിച്ചത്‌?"
എന്നിങ്ങനെയുള്ള അവന്റെ ചോദ്യങ്ങൾക്ക്‌ മറുപടി കൊടുക്കാതെ ഞാൻ ബൈക്ക്‌ ആ സുന്ദരിയുടെ മുന്നിൽ കൊണ്ടു നിർത്തി.
"അതേ, ഈ വാഗമൺ എങ്ങോട്ടാ?"
നന്നായൊന്ന് നോക്കിക്കൊണ്ടുള്ള എന്റെ ചോദ്യം കേട്ട അവൾ ഒന്നു പകച്ചു. അപ്പോൾ അവളുടെ ഒപ്പമുണ്ടായിരുന്ന ഒരു കെളവൻ ചാടിപ്പറഞ്ഞു:
"നേരെ പോയാൽ മതി"
എനിക്കയാളെ തല്ലിക്കൊല്ലാനുള്ള ദേഷ്യം വന്നു.
"ശരി, താങ്ക്സ്‌. പോട്ടേ?"
നിരുപദ്രവകരമായ ഒരു ചിരി അവൾക്കു നേരെ എറിഞ്ഞു കൊണ്ട്‌ ഞാൻ ചോദിച്ചു.
"ശരി"
ഹാവൂ, നല്ല ശബ്ദം. പോരാത്തതിന്‌ ഒരു സുന്ദര മന്ദഹാസവും.
ആ പെൺകുട്ടിയെ കണ്ടതിലുള്ള ഹാങ്ങോവർ ഇപ്പോഴും പൂർണ്ണമായി മാറിയിട്ടില്ല.
കണ്ണട വെച്ചവരോടും എനിക്കൊരു പ്രത്യേക ഇഷ്ടമുണ്ട്‌. കാരണം അറിയില്ല. ചിലപ്പോൾ ഞാനും ഒരു കണ്ണടക്കാരനായതു കൊണ്ടാവാം.
അതു പോലെ രണ്ടക്ഷരപ്പേരുകൾ. രണ്ടക്ഷരപ്പേരുകൾ ഞാനെപ്പോഴും ശ്രദ്ധിക്കും. അതു പോലെ നാടൻ പേരുകളും ഇഷ്ടമാണ്‌. ലക്ഷ്മി, മീനാക്ഷി എന്നിങ്ങനെ നിത്യഹരിത നാമങ്ങൾ. ആ പട്ടികയിൽ 99 ശതമാനവും ഹിന്ദു പേരുകളാണ്‌. അതെ, ഞാനൊരു മതേതരനാണ്‌
അവസാനമായി നാടൻ വേഷങ്ങളോടും മേൽപ്പറഞ്ഞതു പോലെ ഒരു പൊടി ഇഷ്ടം കൂടുതലുണ്ട്‌. ദാവണിയുടുത്ത ഒരു കുട്ടിയും ജീൻസും ടീഷർട്ടുമണിഞ്ഞ ഒരു കുട്ടിയും നടന്നു പോയാൽ കൂടുതൽ ഞാൻ ശ്രദ്ധിക്കുക ദാവണിക്കാരിയെയായിരിക്കും.
അല്ല, നുണക്കുഴി ഒരുപാട് പേരുടെ വീക്ക്നെസ്സ് ആണെന്ന് തോന്നുന്നു. എനിക്കും അതെ. ഒരുപാട് വലുതല്ലാത്ത നുണക്കുഴികൾ. കഴുത്തിന് പിന്നിലെ നേർത്ത രോമങ്ങൾ എന്നെ ഉത്തേജിതനാക്കും. വിയർപ്പ് അധികരിക്കുന്നത് നല്ലതാണ്. വലിയ കണ്ണുകളാവണം. കരിമഷിയിട്ടാൽ യക്ഷിയുടേതെന്ന് തോന്നുന്ന കണ്ണുകൾ. ഒരുപാട് വലിയ ചുണ്ടുകൾ ആവരുത്. ചുണ്ടിനു മേലെ ചെറിയ രോമമുണ്ടെങ്കിൽ ഏറെ നന്നാവും. 
ഒരുപാട് വലിപ്പത്തിലല്ലാത്ത മുലകളാവണം. മുഴുത്ത ഒരു ഓറഞ്ചിനോളം വലിപ്പം ഉണ്ടാവണം. അതാണ് കയ്യിലൊതുങ്ങുന്നത്. മുലഞെട്ടുകൾ ബ്രൗൺ നിറത്തിലുള്ളതാണ് ഭംഗി. വികാരഭരിതയാകുമ്പോൾ മുലഞെട്ട് കുരുവില്ലാത്ത മുന്തിരി പോലെയിരിക്കണം. വായിലാക്കി നുണയാനും അതാണ് ആസ്വാദ്യകരം. വലിപ്പമുള്ള പൊക്കിൾ ആവണമെന്നില്ല. വയറും ഇടുങ്ങിയതാവണമെന്നില്ല. കുടവയറാവരുതെന്നേയുള്ളൂ. പൊക്കിളിൽ നിന്ന് താഴേക്ക് നേർത്ത രോമരാജികൾ ഉണ്ടാവണം. അവിടെ മുഖം ചേർക്കാൻ നല്ല രസമായിരിക്കും.

Friday, June 12, 2015

ഉദയം- തിരക്കഥ

സീൻ ഒന്ന്
Ext/Day
(കടപ്പുറം. അസ്തമിക്കാൻ തുടങ്ങുന്ന സൂര്യനിൽ ടൈറ്റിലുകൾ അവസാനിക്കുന്നു. ദൃശ്യം മെല്ലെ വലുതാവുന്നു. വലിയ തിരക്കില്ലാത്ത, എന്നാൽ ചെറിയ ഒരു ബീച്ചിന്റെ എല്ലാ തിരക്കുകളുമുള്ള കടപ്പുറം. തിരമാലയ്ക്കൊപ്പം കളിക്കുന്ന കുട്ടികൾ, മണലിൽ തോളോടു തോൾ ചേർന്നിരിക്കുന്ന കമിതാക്കൾ, അലക്ഷ്യമായി നിന്ന് സംസാരിക്കുന്ന ആൾക്കാർ, അനാഥമായി മണലിൽ കിടക്കുന്ന ചെരിപ്പുകൾ, ഒന്നു രണ്ട്‌ ഐസ്‌ വണ്ടികൾ)
-കട്ട്‌ റ്റു-
(ചിന്താമഗ്നനായി നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ. ഏതാണ്ട്‌ 25 വയസ്സോളം പ്രായം. അലക്ഷ്യമായതും എന്നാൽ വൃത്തിയുള്ളതുമായ വസ്ത്രധാരണം. അയാളുടെ ഉള്ളിലും ഒരു കടൽ തിരയടിക്കുന്നു എന്ന് മനസ്സിലാകുന്നു. മാറത്ത്‌ കൈകൾ പിണച്ചു കെട്ടി വിദൂരതയിലേക്കു നോക്കിയാണ്‌ അയാൾ നിൽക്കുന്നത്‌. മുന്നിലൂടെ ബഹളം വെച്ചോടുന്ന രണ്ടു കുട്ടികൾ. അസ്വസ്ഥതയോടെ അയാൾ മുഖം ചുളിക്കുന്നു)
-കട്ട്‌ റ്റു-
(ബീച്ചിന്റെ വിശാലമായ ദൃശ്യം. OBV തുടങ്ങുന്നു)
OBV : ഞാൻ ദീപക്‌. ആത്മഹത്യ ചെയ്യാനാണ്‌ ഇന്നിവിടെ ഞാൻ വന്നത്‌. ഇവർ, ഈ ജനങ്ങൾ പോകാൻ വേണ്ടിയാണ്‌ ഞാൻ കാത്തു നിൽക്കുന്നത്‌
-കട്ട്‌ റ്റു-
(ആർത്തലക്കുന്ന തിരകൾ)
OBV : മനസ്സിലും തിരകളാണ്‌.
-കട്ട്‌ റ്റു-
(ദീപക്കിന്റെ മുഖം. പെട്ടെന്ന് 'ദീപു' എന്ന ഒരു വിളി, പെൺശബ്ദം അയാളുടെ മുഖത്ത്‌ പതിക്കുന്നു. അയാൾ തിരിയുഞ്ഞു നോക്കുന്നു. അവിടെ ഒരു പെൺകുട്ടി. 20-22 വയസ്സ്‌ പ്രായം. സുന്ദരി. എങ്കിലും അവൾ അസ്വസ്ഥയാണ്‌. നെറ്റിയിൽ വിയർപ്പിൽ കുതിർന്ന ചന്ദനം. മാഞ്ഞു പോകാറായ നിലയിൽ കുങ്കുമം. അയാൾ പൂർണ്ണമായും അവൾക്കഭിമുഖമായി തിരിയുന്നു)
-കട്ട്‌ റ്റു-
(ഇരുവരും ഒരു ഫ്രെയിമിൽ. വശത്തു നിന്നുള്ള ദൃശ്യം)
പെൺകുട്ടി: മറന്നോ?
(അയാൾ വേദനയോടെ ഒന്നു ചിരിക്കുന്നു)
ദീപക്‌: മറക്കാനോ? നിന്നെ മാത്രം മറക്കാൻ എനിക്ക്‌ കഴിയില്ല.
(പെൺകുട്ടി സാവധാനം അയാൾക്കരികിലേക്ക്‌ നടക്കുന്നു)
പെൺകുട്ടി: നമുക്ക്‌ ഇരിക്കാം
(ഇരുവരും കടപ്പുറത്തിരിക്കുന്നു. ബോധപൂർവ്വം ഇരുവരും തങ്ങൾക്കിടയിൽ ഒരു വിടവിടുന്നുണ്ട്‌. അടുത്തായിട്ടും അകലെയെന്ന പോലെയുള്ള ആ വിടവ്‌ അവരെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിലും ആ വിടവ്‌ അനിവാര്യമാണെന്ന തിരിച്ചറിവിലാണ്‌ അവരുടെ ഇരിപ്പ്‌)
ദീപക്‌: എന്താണിവിടെ? എങ്ങനെ പോകുന്നു ലൈഫ്‌?
രാജേശ്വരി: (ഒരു ദീര്‌ഘ നിശ്വാസമുതിർത്തു കൊണ്ട്‌) ലൈഫ്‌ നല്ല ബോറായി അങ്ങനെ പോകുന്നു.
ദീപക്‌: (തിടുക്കത്തിൽ അവളെ നോക്കിക്കൊണ്ട്‌) എന്താണ്‌ ബോറ്‌? അല്ല,
(ചുറ്റും നോക്കിക്കൊണ്ട്‌) നിന്റെ ഭർത്താവെവിടെ?
(അവൾ അൽപ സമയം നിശബ്ദയാകുന്നു. എന്നിട്ടവൾ അസ്തമയ സൂര്യനു നേർക്ക്‌ കൈ ചൂണ്ടുന്നു)
രാജേശ്വരി: ആ ബന്ധം ഇപ്പോൾ ഇങ്ങനെയാണ്‌.
ദീപക്‌ : (അവിശ്വസനീയതയോടെ) അസ്തമയം?!
രാജേശ്വരി : (മുഖത്ത്‌ ബോധപൂർവ്വമായ നിസ്സംഗത വരുത്താൻ ശ്രമിച്ചു കൊണ്ട്‌) അതെ
(നിശബ്ദമായിരിക്കുന്ന ദീപക്‌. രാജേശ്വരി ഒന്നു നിർത്തിയിട്ട്‌ തുടരുന്നു)
രാജേശ്വരി: ഡിവോസ്‌ നോട്ടീസ്‌ ഈയാഴ്ച തന്നെ കിട്ടും. കൂട്ടിൽ നിന്നും പറന്നകലാൻ വെമ്പി നിൽക്കുന്ന പക്ഷിയുടെ മാനസികാവസ്ഥയിലാണ്‌ ഞാൻ. മടുത്തു തുടങ്ങിയിരിക്കുന്നു. ഞാൻ ആത്മഹത്യയെപ്പറ്റി ചിന്തിക്കുന്നു.
ദീപക്‌: (നിസ്സംഗതയോടെ) ഞാനും!
രാജേശ്വരി : (തിടുക്കത്തിൽ, പക്ഷേ ആലോചനയോടെ) എങ്കിലെന്തു കൊണ്ട്‌ നമുക്ക്‌ ജീവിച്ചു കൂടാ?
(അത്ഭുതത്തോടെ അവളെ നോക്കുന്ന ദീപക്‌)
-കട്ട്‌ റ്റു-
സീൻ 2
(ഒരു ഇടത്തരം ഹോട്ടൽ മുറിയുടെ ഉൾവശം. തീരെ ചെറുതല്ലാത്ത മുറി. വശത്ത്‌ ഭംഗിയായി വിരിച്ചിട്ട ഒരു കട്ടിൽ. കട്ടിലിനടുത്ത്‌ തലക്കൽ ഒരു ചെറിയ മേശ. പുറത്തേക്ക്‌ തുറക്കുന്ന ജനാലയിൽ വൃത്തിയുള്ള ജനാലവിരികൾ. ഭിത്തിയിൽ ഉറപ്പിച്ച നിലയിൽ ടിവി. സീൻ തുടങ്ങുമ്പോൾ കട്ടിലിലേക്കിരിക്കുന്ന രാജേശ്വരി. ദീപക്‌ അവൾക്കരികെ വന്നിരിക്കുന്നു. ഇത്തവണ അവർ വളരെ അടുത്താണിരിക്കുന്നത്‌)
ദീപക്‌: കൊതിച്ചിരുന്നു, ഒരുപാട്‌.
രാജേശ്വരി: (ദീപക്കിനു നേരെ നോക്കിക്ക്ണ്ട്‌) എന്ത്‌?
ദീപക്‌: ഇങ്ങനെയൊരു രാത്രി!
(രാജേശ്വരി പ്രണയത്തോടെ ദീപക്കിനെ നോക്കുന്നു. മുഖത്തോടു മുഖം നോക്കിയിരിക്കുന്ന ഇരുവരിൽ നിന്നും ക്യാമറ പിന്വാങ്ങുന്നു. മുറിയുടെ വാതിൽ കടക്കുമ്പോൾ വാതിലടയുന്നു. പിന്നിലേക്ക്‌ വന്ന് ക്യാമറ ഹോട്ടലിന്റെ ഗേറ്റ്‌ കടക്കുന്നു)
-ഫ്രീസ്‌-
സീൻ മൂന്ന്
Ext/Day
(ഹോട്ടലിന്റെ ദൃശ്യം. ആൾക്കാർ കൂടി നിൽക്കുന്നു. സീൻ രണ്ടിൽ പിന്നിലേക്ക്‌ വന്നതു പോലെ ക്യാമറ ഹോട്ടലിനുള്ളിലേക്ക്‌. മുറിയുടെ കതക്‌ തുറന്ന് അകത്തേക്ക്‌ കടക്കുമ്പോൾ കട്ടിലിൽ കെട്ടിപ്പിടിച്ച നിലയിൽ മരിച്ചു കിടക്കുന്ന രാജേശ്വരിയും ദീപക്കും. രണ്ട്‌ പോലീസുകാർ മുറിക്കുള്ളിലുണ്ട്‌. അവർ ദീപക്കിന്റെ ഹൃദയസ്പന്ദനം നോക്കുന്നു. ക്യാമറ പാൻ ചെയ്ത് ജനാലയിലൂടെ പുറത്തേക്ക്‌. അപ്പോൾ മുറിയിൽ നിന്ന പോലീസുകാരന്റെ OBV )
OBV: മരിച്ചു
(ക്യാമറയിൽ ഉദയസൂര്യന്റെ ദൃശ്യം)
OBV: ഇത്‌ അസ്തമയമല്ല, ഉദയമാണ്‌. പുതിയൊരു ഉദയം.
-ഫ്രീസ്‌-
(ഉദയ സൂര്യനിൽ ടൈറ്റിൽ, 'A film bye Basith')